Connect with us

More

സമ്മേളന നഗരിക്ക് ക്ലീന്‍ ചീറ്റ് ; പുതിയ മാതൃക തീര്‍ത്ത് യൂത്ത് ലീഗ് സമ്മേളനം

Published

on

കോഴിക്കോട്: കോഴിക്കോട്: ഒരു മഹാസമ്മേളനം സമാപിച്ച നഗരി അന്ന് നേരം പുലരും മുന്നേ മാലിന്യങ്ങളൊന്നും ഇല്ലാതെ ക്ലീന്‍ ആയി മാറുക എന്നത് ഏതൊരു സ്വച് ഭാരത് ചിന്തകന്റെയും മോഹമാണ്. എന്നാല്‍ അത്തരമൊരു മാതൃകക്ക് സാക്ഷ്യം വഹിച്ചിരിക്കയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറം.

ജനസാഗരങ്ങളായി പ്രവര്‍ത്തകര്‍ വന്നുചേര്‍ന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വേദിയും പരിസരവും നേരം വെളുക്കും മുമ്പേ യൂത്ത്‌ലീഗ് പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് വൃത്തിയാക്കി മാറ്റുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മൂന്ന് ദിവസം നീണ്ടു നിന്ന യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങുകള്‍ക്ക് കോഴിക്കോട് കടപ്പുറത്ത് തുടക്കമായത്. തുടര്‍ന്ന് പതിനായിരങ്ങള്‍ പങ്കെടുത്ത പൊതുസമ്മേളനം രാത്രിയോടെ സമാപിച്ചു. എന്നാല്‍ എല്ലാ സമ്മേളന നഗരിയും എന്ന പോലെ കോഴിക്കോട് കടപ്പുറവും വൃത്തികേടായി മാറി. പക്ഷേ നേതാക്കളും പ്രവര്‍ത്തകരുമടക്കം ഒട്ടേറെ പേര്‍ ചേര്‍ന്ന് സമ്മേളനം സമാപിച്ച രാത്രി വെളുക്കും മുന്നെ കിലോമീറ്ററുകള്‍ ദൂരമുളള കോഴിക്കോട് കടപ്പുറത്തിന് ക്ലീന്‍ ചീറ്റ് ഉണ്ടാക്കിയെടുക്കുകയായിരുന്നു.

ഒരു മേനിപറച്ചിലായി അല്ല മറിച്ചു വലിയ വെല്ലവിളിയായി തന്നെയാണ് കിലോമീറ്ററുകള്‍ ദൂരമുള്ള കോഴിക്കോട് കടപ്പുറത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തതെന്നു പ്രവര്‍ത്തനത്തില്‍ പങ്കാളിയായ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു. ഇതിലൂടെ സംസ്ഥാന സമ്മേളനം സമാപിച്ച് നേരം പുലരുന്നതിനു മുന്‍പേ മാലിന്യങ്ങള്‍ നീക്കം ചെയ്യുമെന്ന സംസ്ഥാന പ്രസിഡണ്ട് പി.എം സാദിഖലി നല്‍കിയ ഉറപ്പാണ് ഞങ്ങള്‍ പാലിച്ചതെന്നും ഫിറോസ് വ്യക്തമാക്കി. തുടക്കം മുതല്‍ അവസാനം വരെ ഒട്ടനവധിപേര്‍ ഈ ദൗത്യത്തില്‍ പങ്കാളികളായെന്നും ഫിറോസ് അറിയിച്ചു. തുടക്കം മുതല്‍ അവസാനം വരെ ഈ ദൗത്യത്തില്‍ പങ്കെടുത്തവരെയും ഇടക്ക് വന്നുപോയവരെയും എല്ലാവരെയും യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നതായും ഫിറോസ് വ്യക്തമാക്കി.

യൂത്ത് ലീഗിന്റെ മാതൃകാ പ്രവര്‍ത്തനം ഇതിനകം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായി കഴിഞ്ഞു.

pk

കോഴിക്കോട് ബീച്ചിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത ദൗത്യത്തില്‍ തുടക്കം മുതല്‍ അവസാനം വരെ പങ്കാളികളായവരുടെ ഗ്രൂപ്പ് ഫോട്ടോ

14991902_903689226398176_1924177493483231815_n15036712_1134706589982790_7899795277052877974_n15032271_1159698114112470_4335827157593183241_n

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി നേരത്തെ സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ച് നടത്തുന്ന റാലി യൂത്ത് ലീഗ് ഇത്തവണ വേണ്ടെന്ന് വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ബിജെപിയുടെ ദേശീയ കൗണ്‍സില്‍ മീറ്റ് കോഴിക്കോട് കടപ്പുറത്ത് സമാപിച്ചപ്പോള്‍ സമ്മേളന നഗരിയില്‍ മാലിന്യങ്ങള്‍ കൂമ്പാരമായതിന്റെ ദൃശ്യങ്ങള്‍ ട്വിറ്റ്വറിലും ഫെയ്‌സ്ബുക്ക് രാജ്യവ്യാപകമായി പ്രചരിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending