Connect with us

Video Stories

മ്യാന്മറില്‍നിന്ന് ഭയന്നോടിയ അഖ്‌ലാസിന്റെ ദുരിത യാത്ര

Published

on

ലത്തീഫ് രാമനാട്ടുകര

മുഹമ്മദ് അഖ്‌ലാസിന് പ്രായം 23. മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളാണ് സ്വദേശം. ഈയിടെയായി റോഹിന്‍ഗ്യകള്‍ക്കെതിരെ കൂടുതല്‍ തീവ്രമായ ആക്രമങ്ങള്‍ അരങ്ങേറിയ ദിനങ്ങളിലൊന്നാണ് അഖ്‌ലാസ് രക്ഷപെട്ട് ഇന്ത്യയിലേക്കോടിയത്.
15 ദിവസം മുമ്പ് കഷ്ടിച്ച് രക്ഷപെട്ട അഖ്‌ലാസ് ജമ്മുവിലാണെത്തിച്ചേര്‍ന്നത്. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്കൊപ്പം ജമ്മുവിലെ അഭയാര്‍ത്ഥി ക്യാമ്പകുള്‍ സന്ദര്‍ശിച്ചപ്പോഴാണ് അഖ്‌ലാസിനെ കണ്ടുമുട്ടിയത്. അഖ്‌ലാസിന്റെ കരളലിയിപ്പിക്കുന്ന കഥ മ്യാന്‍മറിലെ ദുരന്തജീവിതങ്ങളുടെ നേര്‍ചിത്രമായിരുന്നു.
മാതൃ രാജ്യമായ മ്യാന്‍മറിലെ അഖ്‌യയില്‍ പലചരക്ക് വ്യാപാരം ചെയ്യുന്ന കുടുംബമായിരുന്നു അഖ്‌ലാസിന്റേത്. ഉപ്പയും ഉമ്മയും മൂന്നു സഹോദരിമാരും ഉള്‍ക്കൊള്ളുന്നതാണ് ഇവരുടെ കുടുബം. 2012ലെ കലാപത്തില്‍ തങ്ങളുടെ വീട് തീവെച്ച് നശിപ്പിക്കപ്പെട്ടതിനാല്‍ ഒരു സഹോദരിയും ഭര്‍ത്താവ് മുഹമ്മദലിയും ജീവനും കൊണ്ടോടി ബംഗ്ലാദേശ് വഴി ജമ്മുവിലെ ക്യാമ്പിലെത്തിയിരുന്നു. മറ്റു സഹോദരിമാരും കുടുംബവുമൊന്നിച്ച് മ്യാന്‍മറില്‍ തന്നെ വ്യാപാരം നടത്തുന്നതിനിടെയാണ് മ്യാന്‍മര്‍ പട്ടാളവും ബുദ്ധിസ്റ്റ് തീവ്രവാദികളും ചേര്‍ന്ന് ഇവരുടെ ഗ്രാമത്തിലുള്ള എല്ലാ വീടുകളും തീവെച്ചു നശിപ്പിച്ചത്. മുസ്്‌ലിംകള്‍ ഈ രാജ്യക്കാരല്ല എന്ന് അക്രമികള്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. ഇസ്‌ലാമിക അടയാളങ്ങളായ താടി, തലപ്പാവ്, വെള്ള വസ്ത്രങ്ങള്‍ തുടങ്ങിയവ പിന്തുടരുന്നവരെയായിരുന്നു അക്രമകാരികള്‍ വേട്ടയാടിയിരുന്നത്. വിശ്വാസത്തിലും കര്‍മ്മത്തിലും കഴിഞ്ഞുകൂടുന്നവര്‍ക്ക് യാതൊരു രക്ഷയും ഉണ്ടായിരുന്നില്ല. പ്രത്യേകിച്ചും യുവാക്കള്‍ക്ക് നേരെയായിരുന്നു ആക്രമണങ്ങള്‍. മതം ജീവിതത്തിലുള്ള യുവാക്കളെയാണ് ഇപ്പോഴും അതി നിഷ്ഠൂരമായി ബുദ്ധിസ്റ്റുകള്‍ ആയുധങ്ങള്‍ക്കിരയാക്കുന്നത്. മ്യാന്‍മര്‍ സേന കൂട്ടത്തോടെ അത്തരക്കാരെ വടിവെച്ചിടുന്നു. ഇത്തരത്തില്‍ കൊല്ലപ്പെടുന്നവരെ കൂട്ടമായി കുഴി കുത്തി മണ്ണിട്ട് മൂടുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. യുവാവായ അഖ്‌ലാസിനും കഴിഞ്ഞ മാസങ്ങള്‍ ഡമോക്ലസിന്റെ വാളിനു കീഴെയായിയിരുന്നു ജീവിതം. എപ്പോഴും കൊല്ലപ്പെട്ടേക്കാമെന്ന സ്ഥിതി. ഇത് കൊണ്ടായിരിക്കണം അഖ്‌ലാസിന്റെ മാതാപിതാക്കള്‍ തങ്ങളുടെ മകനോട് ജനിച്ച നാട് വിട്ട് എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാന്‍ നിര്‍ബന്ധിച്ചത്. പ്രവാചക കാലത്തെ സമൂഹം പല നാടുകളിലേക്കും ഹിജ്‌റ പോയ പോലെ.
നിര്‍ബന്ധിതാവസ്ഥയില്‍ കയ്യില്‍ കിട്ടിയതുമെടുത്ത് ഉടുതുണിക്ക് മറുതുണിയില്ലാതെ അഖ്‌യയില്‍ നിന്നും ഘോര വനപ്രദേശമായ കുന്നുകള്‍ 15 ദിവസത്തിനകം താണ്ടി അക്്‌ലാസ് ബംഗ്ലാദേശ് കടക്കാന്‍ വേണ്ടി മ്യാന്‍മാര്‍-ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള സമുദ്രതീരത്തെത്തുകയായിരുന്നു. അവിടെ നിന്നും ബംഗ്ലാദേശിലേക്ക് മ്യാന്‍മാര്‍ നാവിക സേനയുടെ കണ്ണില്‍പെടാതെ തോണിമാര്‍ഗം എത്തിക്കാന്‍ വേണ്ടി പതിനായിരം രൂപ നല്‍കേണ്ടി വന്നു. ദുരിതപൂര്‍ണ്ണമായ യാത്രക്കൊടുവില്‍ ബംഗ്ലാദേശ് ക്യാമ്പില്‍ എത്തുകയും ദിവസങ്ങള്‍ക്കകം സഹോദരിയും ഭര്‍ത്താവും താമസിക്കുന്ന ജമ്മുവിലെ ബട്ടിന്തിയിലുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തുകയും ചെയ്തു. ജമ്മുവില്‍ നിന്നും വാങ്ക് വിളി കേട്ടതിന്റെ ആഹ്ലാദം അഖ്‌ലാസ് മറച്ചുവെച്ചില്ല.
മ്യാന്‍മറിലുള്ള മാതാപിതാക്കളേയും രണ്ട് സഹേദരിമാരേയും കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴേക്കും അഖ്്‌ലാസിന്റെ കണ്ണുകള്‍ നിറഞ്ഞു. അവരെക്കുറിച്ചറിയാനോ അന്വേഷിക്കാനോ ഇനി അഖ്‌ലാസിന് മാര്‍ഗങ്ങളില്ല. അഭയാര്‍ഥി ക്യാമ്പില്‍ തന്റെ പ്രിയപ്പെട്ടവരെ ഓര്‍ത്തുകൊണ്ടുള്ള മറ്റൊരു വിഷമസാഹചര്യത്തിലാണ് താനെന്ന് അഖ്‌ലാസ് ഇപ്പോള്‍ തിരിച്ചറിയുകയാണ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending