Connect with us

More

മ്യാന്മര്‍ പട്ടാളക്കാര്‍ ഞങ്ങളെ പിച്ചിച്ചീന്തി: റോഹിന്‍ഗ്യ വനിതകള്‍

Published

on

ധാക്ക: മ്യാന്മര്‍ സേന മുസ്്‌ലിം വേട്ട തുടങ്ങുന്നതിന് ഒരാഴ്ച മുമ്പായിരുന്നു അവരുടെ വിവാഹം. മാതാപിതാക്കളെ പട്ടാളക്കാര്‍ വെടിവെച്ചു കൊലപ്പെടുത്തിയതും സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയതും അവള്‍ അറിഞ്ഞിരുന്നു. ഭര്‍തൃഗൃഹത്തില്‍ ഉറങ്ങാന്‍ കിടന്ന ആ രാത്രി ആരോ വാതിലില്‍ മുട്ടുന്നതുകേണ്ട് അവര്‍ ഞെട്ടിയുണര്‍ന്നു. വീടിനു പുറത്ത് തോക്കുമായി മ്യാന്മര്‍ പട്ടാളക്കാര്‍. അവര്‍ക്ക് വേണ്ടത് അവളെയായിരുന്നു. ഭര്‍ത്താവിനെ കയറുകൊണ്ട് കെട്ടിയിട്ട ശേഷം അവര്‍ അവളുടെ വായില്‍ തുണി കുത്തിതിരുകി. അഞ്ചുപേര്‍ ചേര്‍ന്ന് അവളെ തറയില്‍ ബലമായി പിടിച്ചുകിടത്തി ബലാത്സംഗം ചെയ്തു. ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച അവളെ വടിയെടുത്ത് അടിച്ചു. അലറിക്കരഞ്ഞ ഭര്‍ത്താവിന്റെ നെഞ്ചിലേക്ക് ഒരു സൈനികന്‍ വെടിയുതിര്‍ത്തു. മറ്റൊരാള്‍ അദ്ദേഹത്തെിന്റെ കഴുത്തറുത്തു. ബലാത്സംഗത്തിനുശേഷം അവര്‍ അവളെ പുറത്തേക്ക് വലിച്ചെറിഞ്ഞ് മുളകൊണ്ടുള്ള വീടിന് തീവെച്ചു. രണ്ടു മാസത്തിനുശേഷം അവള്‍ തിരിച്ചറിഞ്ഞു താന്‍ ഗര്‍ഭിണിയാണെന്ന്. അസോസിയേറ്റഡ് പ്രസിന്റെ അന്വേഷണ സംഘത്തോട് റോഹിന്‍ഗ്യ മുസ്്‌ലിം സ്ത്രീകള്‍ നല്‍കിയ വിവരങ്ങളില്‍ ഒന്നുമാത്രമാണിത്. മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമാണ് ബലാത്സംഗങ്ങള്‍ നടന്നതെന്ന് അസോസിയേറ്റഡ് പ്രസ് തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന 29 റോഹിന്‍ഗ്യന്‍ മുസ്്‌ലിം സ്ത്രീകള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് നല്‍കിയത്. മുസ്്‌ലിംകള്‍ക്കിടയില്‍ ഭീതി വിതക്കുന്നതിനുള്ള ഭീകര ഉപകരണമായാണ് മ്യാന്മര്‍ സേന ബലാത്സംഗത്തെ കണ്ടതെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. മാതാപിതാക്കളുടെ കണ്‍മുന്നില്‍ കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് സ്ത്രീകളെ ബലാത്സംഗം ചെയ്തത്. ഭീകരമായ പീഡനങ്ങള്‍ക്കൊടുവില്‍ അവശരായ അവര്‍ ദിവസങ്ങളോളം കാട്ടിലൂടെ നടന്നാണ് ബംഗ്ലാദേശിലെത്തിയത്. ലോകത്ത് ഉറ്റവരെന്ന് പറയാന്‍ ആ സ്ത്രീകള്‍ക്ക് ഇനി ആരുമില്ല. മാതാപിതാക്കളെയും സഹോദരങ്ങളെയും ഭര്‍ത്താക്കന്മാരെയും മക്കളെയും മ്യാന്മര്‍ സേന കൂട്ടക്കൊല ചെയ്യുകയായിരുന്നു. പതിമൂന്നിനും മുപ്പത്തഞ്ചിനുമിടക്ക് പ്രായമുള്ള സ്ത്രീകള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഐക്യരാഷ്ട്രസഭ വംശഹത്യയെന്ന് വിശേഷിപ്പിച്ച സൈനിക നടപടിയില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ആറു ലക്ഷത്തിലേറെ പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തു. ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നരകയാതന അനുഭവിക്കുകയാണ് റോഹിന്‍ഗ്യ മുസ്്‌ലിംകളിപ്പോള്‍. ഇവരെ ഏറ്റെടുക്കാമെന്ന് മ്യാന്മര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിന് നടപടികളായിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending