Connect with us

Video Stories

രക്തദാഹിയായി മ്യാന്മര്‍

Published

on

 

യാങ്കൂണ്‍: മ്യാന്മറിലെ റോഹിന്‍ഗ്യന്‍ ഗ്രാമം വളഞ്ഞ് കുട്ടികളുള്‍പ്പെടെ 130 പേരെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. കൂട്ടക്കുരുതിക്കു ശേഷം 2500 വീടുകള്‍ അഗ്നിക്കിരയാക്കി. റാഖിന്‍ സ്റ്റേറ്റില്‍ ഒരാഴ്ചക്കിടെ 400ഓളം പേര്‍ കൊല്ലപ്പെട്ട സൈനിക നടപടികളിലെ ഒടുവിലത്തെ ദുരന്തമാണിത്. മ്യാന്മര്‍ സേനയുടെ മുസ്‌ലിം വേട്ടയെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. റോഹിന്‍ഗ്യന്‍ ഭൂരിപക്ഷ പ്രദേശമായ റാഖിനിലെയും സമീപ പ്രദേശങ്ങളിലെയും മനുഷ്യാവകാശ ധ്വംസനങ്ങള്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗുട്ടെറസ് ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു.
സാധാരണക്കാരെ കൂട്ടത്തോടെ കൊന്നുതള്ളിയും സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയും റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളില്‍ പട്ടാളക്കാര്‍ ഭീകരതാണ്ഡവും തുടരുകയാണ്. റോഹിന്‍ഗ്യന്‍ മുസ്്‌ലിം കുടുംബങ്ങളെ അടിച്ചിറക്കി ആയിരക്കണക്കിന് വീടുകളാണ് സൈനികര്‍ അഗ്നിക്കിരയാക്കിയത്. വീടും നാടും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന പാവപ്പെട്ട റോഹിന്‍ഗ്യന്‍ ഗ്രാമീണരെ സഹായിക്കാന്‍ എത്തുന്ന സന്നദ്ധ പ്രവര്‍ത്തകരെ കലാപ ഭൂമിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്നും അവര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും ഗുട്ടെറസ് പറഞ്ഞു. അതിര്‍ത്തി കടന്നെത്തുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളോട് അനുഭാവ പൂര്‍വം പെരുമാറുന്ന ബംഗ്ലാദേശ് അധികാരികളെ അദ്ദേഹം പ്രശംസിച്ചു. റോഹിന്‍ഗ്യന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാസമിതി ബുധനാഴ്ച യോഗം ചേര്‍ന്നിരുന്നു. അതിനുശേഷം പ്രതിസന്ധി സംബന്ധിച്ച് രക്ഷാസമിതി പ്രസ്താവനയൊന്നും ഇറക്കിയിട്ടില്ല. മ്യാന്മര്‍ സേനയുടെ കൈകളില്‍നിന്ന് രക്ഷപ്പെട്ട് അതിര്‍ത്തിയില്‍ അഭയം ചോദിച്ചെത്തിയ റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്ക് വാതില്‍ തുറന്നുകൊടുക്കണമെന്ന് തുര്‍ക്കി ബംഗ്ലാദേശ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്ക് അഭയം നല്‍കുന്നതിനുള്ള ചെലവ് തുര്‍ക്കി വഹിക്കുമെന്നും വിദേശകാര്യ മന്ത്രി മെവ്‌ലൂത്ത് കാവുസോഗ്ലു അറിയിച്ചു. മുസ്‌ലിം വംശഹത്യയാണ് മ്യാന്മറില്‍ നടക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തി.
പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്‌ലാമിക് കോഓപ്പറേഷന്‍(ഒഐസി) യോഗം ചേരും. റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ അനുഭവിക്കുന്ന യാതകനള്‍ക്ക് ഉറച്ച പരിഹാരം കാണാന്‍ ഒഐസി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എന്‍ ഭക്ഷ്യസഹായം നിര്‍ത്തി
ന്യൂയോര്‍ക്ക്: മ്യാന്മറിലെ റാഖിന്‍ സ്‌റ്റേറ്റില്‍ സൈനിക നടപടിയെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്കുള്ള ഭക്ഷ്യസഹായം വേള്‍ഡ് ഫുഡ് പ്രോഗ്രാം(ഡബ്ല്യു.എഫ്.പി) നിര്‍ത്തിവെച്ചു. സുരക്ഷാ ആശങ്കയെത്തുടര്‍ന്നാണ് സഹായം നിര്‍ത്തിവെക്കുന്നതെന്നും മ്യാന്മര്‍ ഭരണകൂടവുമായി ബന്ധപ്പെട്ട് ഭക്ഷ്യവിതരണം പുനരാരംഭിക്കാന്‍ ശ്രമം തുടരുകയാണെന്നും ഡബ്ല്യു.എഫ്.പി പ്രസ്താവനിയില്‍ അറിയിച്ചു. കുട്ടികളടക്കം നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട റാഖിന്‍ സ്്‌റ്റേറ്റില്‍ ആര്‍ക്കും സുരക്ഷിതത്വമില്ലാത്ത സ്ഥിതിയാണ്. യു.എന്‍ പ്രതിനിധികളുള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകരെ കലാപ ഭൂമിയിലേക്ക് പ്രവശിക്കാന്‍ സൈന്യം അനുവദിക്കുന്നില്ല. ഡബ്ല്യു.എഫ്.പി ഭക്ഷ്യസഹായം നിര്‍ത്തിവെച്ചത് രണ്ടര ലക്ഷത്തോളം വരുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ സ്ഥിതി കൂടുതല്‍ ദയനീയമാക്കും. 2012 മുതല്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന 120,000ഓളം റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്ക് ഡബ്ല്യു.എഫ്.പി ഭക്ഷ്യസഹായമായിരുന്നു ഏക ആശ്രയം. മുസ്്‌ലിംകള്‍ക്കുള്ള സഹായത്തിന്റെ എല്ലാ വഴികളും ഭരണകൂടം അടച്ചിരിക്കുകയാണ്. യു.എന്‍ ഭക്ഷ്യവസ്തുക്കള്‍ റോഹിന്‍ഗ്യന്‍ വിഘടനവാദികളുടെ കൈകളിലാണ് എത്തുന്നതെന്ന് മ്യന്മാര്‍ ആരോപിക്കുന്നു. ആ ആരോപണം യു.എന്‍ ഏജന്‍സി നിഷേധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending