Connect with us

Video Stories

പിണറായി കേരളത്തിലെ അണ്ണാഹസാരെയോ?

Published

on

സംഘ് പരിവാറിന് വേരാഴ്ത്താന്‍ കഴിയാത്ത ഡല്‍ഹിയിലെ സെക്കുലര്‍ മണ്ണില്‍ ഗാന്ധിത്തൊപ്പി വച്ച് നിലമുഴുതാണ് പണ്ട് അണ്ണാഹസാരെ നിലമൊരുക്കിക്കൊടുത്തത്. അന്നത്തെ കള്ളക്കളികള്‍ സംഘികളുടെ ക്വട്ടേഷനായിരുന്നുവെന്ന് തിരിച്ചറിയാന്‍ നാം കുറച്ച് കാലം കാത്തിരിക്കേണ്ടി വന്നു. ഇതേ മണ്ണൊരുക്കലാണിപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. തന്റെ ദുരഭിമാനവും താല്‍ക്കാലിക നേട്ടങ്ങളുമാകാം പിണറായിയെ ഇപ്പണി ചെയ്യിക്കുന്നത്. എന്നാല്‍ ഉഴുതുമറിച്ച് കൊടുക്കുന്ന ഈ നിലം എന്നെന്നേക്കുമായി സംഘികള്‍ പാട്ടത്തിനെടുക്കുമെന്നറിയാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല. അല്ലെങ്കില്‍ പലരും പറയും പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാന മുഖ്യമന്ത്രിയെന്ന മേല്‍വിലാസം കൂടി തനിക്ക് തന്നെയാവണമെന്ന കുടില മനസ്സ്‌കൂടി പിണറായി വിജയനുണ്ടോ?
ആര്‍.എസ്.എസ് എന്ന കാട്ട് കടന്നലിനാണ് ഏതായാലും ഇടത് സര്‍ക്കാര്‍ കൂടൊരുക്കിക്കൊടുക്കുന്നത്. അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള പുതിയ റെസിപ്പി തയ്യാറാക്കുന്ന തിരക്കില്‍ പിണറായിക്ക് മുമ്പില്‍ ഒരു ശത്രുവേയുള്ളൂ. ശത്രുവിന്റെ ശത്രുക്കളെല്ലാം പിണറായിക്ക് മിത്രങ്ങളാണ്. കോണ്‍ഗ്രസിന് വരേണ്ട വോട്ടുകള്‍ സംഘികള്‍ക്ക് മറിച്ച് കൊടുത്ത് ജയമുറപ്പിക്കാനുള്ള കുടില തന്ത്രമാണിപ്പോള്‍ പിണറായിയുടെ മനസ്സില്‍. എന്നാല്‍ അവനവന്റെ കാലിന് ചുവട്ടില്‍ നിന്നാണ് മണ്ണൊലിക്കുന്നതെന്ന് ഇടത്പക്ഷം തിരിച്ചറിയാന്‍ ഈ തെരെഞ്ഞെടുപ്പ് വരെ കാത്തിരുന്നാല്‍ മതിയാവും. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസില്‍ നിന്നല്ല സി.പി.എമ്മില്‍ നിന്നാണ് പ്രവര്‍ത്തകര്‍ സംഘി കൂടാരത്തിലേക്ക് ചുവട് മാറുന്നതെന്ന് തിരിച്ചറിയാത്തത് പിണറായി മാത്രമാണ്. ഇത് എം.എം ലോറന്‍സിന്റെ പേരക്കുട്ടിയുടെ മാത്രം കഥയല്ല. നാട്ടിന്‍ പുറത്തെ സഖാക്കള്‍ കാവിത്തുണിയിലേക്ക് മാറുന്നതിന്റെ നേര്‍ക്കാഴ്ചയാണ്.
കോണ്‍ഗ്രസ് എത്ര ആത്മാര്‍ത്ഥതയോടെയാണ് സംഘ് പരിവാറിനെ ചെറുക്കുന്നതെന്ന് കര്‍ണ്ണാടകയിലെ വിജയക്കൂട്ട് മാത്രം പരിശോധിച്ചാല്‍ മതി. ബെല്ലാരിയിലെ കൊലകൊമ്പന്മാരെ പതിനാലു വര്‍ഷത്തെ ആധിപത്യത്തില്‍നിന്ന് കോണ്‍ഗ്രസ് വലിച്ച് താഴെയിട്ടത് എത്ര അഭിമാനകരമായാണ്. നടപടിയിലാണ് കാര്യം. അല്ലാതെ പുത്തരിക്കണ്ടം മൈതാനത്തിലെ മറുപടിയിലല്ല. സംഘ് പരിവാറിനെ വാക്കുകൊണ്ട് പുറമെ ആക്രമിക്കുകയും അകമേ ചേര്‍ത്ത് പിടിക്കുകയും ചെയ്യുന്നുവെന്ന സംശയം ജനിപ്പിക്കുന്ന ഈ നാല് ചോദ്യങ്ങള്‍ക്ക് താങ്കള്‍ മറുപടി പറയുമോ? 1. ശബരിമലയില്‍ സംഘ്പരിവാര്‍ തമ്പടിക്കുന്നത് തടയാനോ കൊലവിളി നടത്തി അടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നവരെ പോലും കസ്റ്റഡിയിലെടുക്കാനോ താങ്കള്‍ക്ക് കഴിയാത്തതെന്ത് കൊണ്ടാണ്? 2. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ട് പോലും എന്ത് കൊണ്ടാണ് താങ്കള്‍ ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാത്തത്? 3. വത്സന്‍ തില്ലങ്കേരിയുടെ കയ്യില്‍ മൈക്ക് കൊടുത്ത് സംഘികള്‍ക്ക് കൊലവിളി നടത്താന്‍ അവസരം നല്‍കിയ പൊലീസ് മേധാവിക്കെതിരെ എന്ത് നടപടിയാണ് താങ്കള്‍ കൈക്കൊണ്ടത്? 4. ശബരിമലയില്‍ പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ കലാപാഹ്വാനം നടത്തിയ ഏതെങ്കിലും സംഘി നേതാവിനെതിരെ ഇതുവരെ പൊലീസ് ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടോ?
ഇല്ല മുഖ്യമന്ത്രീ, താങ്കളുടെ കയ്യില്‍ അധികാരമുണ്ട്. ആ അധികാരത്തിന്റെ ചെറുവിരല്‍ പോലും സംഘികളുടെ കലാപ നീക്കത്തിനെതിരെ അനക്കാതെ താങ്കള്‍ കാണിക്കുന്ന വാക് പയറ്റ് പത്രങ്ങളിലെ വാചക മേളയില്‍ ഇടം നേടാന്‍ മാത്രമെ ഉപകരിക്കൂ. സംഘികളും നിങ്ങളും ഒരേ ഡി.എന്‍.എയില്‍ നിന്നാണ് വരുന്നത്. കേരളത്തില്‍ അത് സയാമീസ് ഇരട്ടകളാണ്. കൂലിയെഴുത്തുകാരുടെ വാചകക്കസര്‍ത്തുകൊണ്ട് താങ്കള്‍ക്ക് വസ്തുതകളെ മണ്ണിട്ട് മൂടാനാവില്ല. നിങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാന്‍ സംഘികള്‍ വേണം. സംഘികള്‍ക്ക് ചൊറിയാന്‍ നിങ്ങളും വേണം. പരസ്പരം പാലൂട്ടുന്ന നിങ്ങള്‍ രണ്ട് പേര്‍ക്കും വേണ്ടത് കോണ്‍ഗ്രസിന്റെ പതനമാണ്. ആ പൊതു ലക്ഷ്യത്തിനായി കാണിക്കുന്ന ഈ നാടകം ഏറെ നാള്‍ തുടരാനാവില്ല. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തോറ്റമ്പിയ ത്രിപുരയും ബംഗാളും ഇതിന്റെ മികച്ച തെളിവുകളാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് പി.കെ ശശിയുടെ കമ്യൂണിസ്റ്റ് ആരോഗ്യമുണ്ടാവാം. പക്ഷേ അധികം വൈകാതെ പാര്‍ട്ടിയെ ഐ.സി.യുവില്‍ കിടത്തേണ്ടി വരും. അപ്പോഴും താങ്കള്‍ സങ്കിചാപ്പ കുത്തി അപമാനിക്കുന്ന കോണ്‍ഗ്രസ് ഇവിടെയുണ്ടാവും. നെഞ്ച് വിരിച്ച് ആര്‍.എസ്.എസിനോട് പൊരുതാന്‍. താങ്കള്‍ക്ക് ഉപദേശകരേ ഉള്ളൂ. ചരിത്ര ബോധം വളരെ കുറവാണ്.
നജീബ് കാന്തപുരം

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending