Connect with us

Culture

‘ഡൗണ്‍ ടു എര്‍ത്തി’നൊരു പര്യായമുണ്ടെങ്കില്‍ അത് മുനവ്വറലി തങ്ങളാണ് യുവജന യാത്രാ അനുഭവങ്ങള്‍ പങ്കുവെച്ച് നജീബ് കാന്തപുരം

Published

on

കേരളം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച യുവജന യാത്ര അനന്തപുരിയില്‍ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച യാത്രാ അനുഭവം.

യുവജന യാത്ര സമാപനത്തോടടുക്കുകയാണ്. തിരുവനന്തപുരത്തെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം . ഈ യാത്ര ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഓര്‍മ്മകളാണ് ഞങ്ങളോരോരുത്തര്‍ക്കും. അതിനേക്കാള്‍ വലിയ ജീവിത പാഠവും.

വളാഞ്ചേരി മര്‍ക്കസില്‍ പഠിക്കുന്ന കാലം മുതല്‍ തുടങ്ങിയ സൗഹൃദം ജീവിതയാത്രക്കിടയിലെപ്പോഴും സൂക്ഷിച്ചെങ്കിലും മുനവ്വറലി തങ്ങള്‍ക്കൊപ്പം ഇത്രയും ദിവസം ഒരുമിച്ച് താമസിക്കാന്‍ അവസരം ലഭിച്ചത് യുവജന യാത്രയിലാണ്. ഒരു വ്യക്തിയെ അടുത്തറിയാന്‍ നിങ്ങള്‍ അയാള്‍ക്കൊപ്പം യാത്ര ചെയ്യണമെന്ന നബിവചനത്തിന് അടിവരയിടുകയാണെങ്കില്‍ സംശയലേശമന്യെ പറയാം മുനവ്വറലി തങ്ങള്‍ ഇക്കാര്യത്തില്‍ ഒരല്‍ഭുതമാണ്.
കിലോമീറ്ററുകളോളം നടന്ന് ക്ഷീണിച്ച് രാത്രി കിടക്കാന്‍ ഒരു സ്ഥലമന്വേഷിക്കുമ്പോഴും ജാഥയില്‍ കൂടെ വരുന്ന ബാന്റ് വാദ്യക്കാരുടെയും സാധാരണ ജീവനക്കാരുടെയും വളണ്ടിയര്‍മാരുടെയും താമസമൊരുക്കിക്കഴിഞ്ഞുവെന്ന് ഉറപ്പ് വരുത്താതെ ഒരു ദിവസം പോലും തങ്ങള്‍ ഉറങ്ങിയിട്ടില്ല. ഭാരവാഹികള്‍ ഉള്‍പ്പെടെ ഇരുന്നോറോളം പേര്‍ സ്ഥിരാംഗങ്ങളായ ഈ ജാഥയില്‍ താമസ സൗകര്യമൊരുക്കുകയെന്നത് ഒരു ഭാരിച്ച ഉത്തരവാദിത്തമാണ്. സംഘാടകരുടെ ഏറ്റവും വലിയ തലവേദനയും ഇത് തന്നെയാണ്. എന്നാല്‍ ഓരോ ദിവസവും തങ്ങളുടെ ആധി ഞങ്ങളോടൊപ്പമുള്ള സാധാരണ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ചായിരുന്നു.
ഈ യാത്രയില്‍ ഇത്രയും കിലോമീറ്റര്‍ ദൂരം നടന്ന് തീര്‍ക്കാനുള്ള ഊര്‍ജ്ജവും ഞങ്ങളുടെ ക്യാപ്റ്റന്‍ തന്നെയായിരുന്നു. വ്യക്തിപരമായ ഒരു അസൗകര്യവും അദ്ദേഹത്തെ ബാധിച്ചില്ല. യാത്രയിലുടനീളം ഓരോ അംഗത്തിനും പരമാവധി പരിഗണന നല്‍കി എല്ലാവരെയും ആദരിച്ച് ,സ്‌നേഹത്താല്‍ മൂടി പ്രചോദിപ്പിച്ച് മുന്നേറിയ ദിവസങ്ങള്‍.

രണ്ട് കാര്യങ്ങളാണ് അദ്ദേഹം ഏറ്റവും ശ്രദ്ധിച്ചത്. ഒന്ന് ജാഥയെ വരവേല്‍ക്കാന്‍ വന്ന ഓരോ കുട്ടിയെയും അദ്ദേഹം നേരിട്ട് കാണാന്‍ ശ്രമിച്ചു. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെ. അവര്‍ക്ക് സ്‌നേഹ ചുംബനം നല്‍കിയും ഹസ്തദാനം ചെയ്തും ചേര്‍ത്ത് നിര്‍ത്തിയും ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഓരോ ഓര്‍മ്മകള്‍ നല്‍കിയാണ് അവരെ തിരിച്ചയച്ചത്.
രണ്ട്, സമൂഹത്തിലെ ദുര്‍ബലരും അവശരും രോഗികളുമായ മനുഷ്യര്‍ക്ക് നല്‍കിയ അതിശയകരമായ പരിഗണന. അവരാരും മുനവ്വര്‍ തങ്ങളുടെ സ്‌നേഹമറിയാതെ മറഞ്ഞ് പോയില്ല. പാര്‍ട്ടി നേതാക്കള്‍ക്കിടയിലും കണ്ണില്‍ നക്ഷത്രത്തിളക്കവുമായി കാത്ത് നിന്ന ആ സാധാരണക്കാരെ തങ്ങള്‍ ആശ്ലേഷിച്ചും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയും ആദരിക്കാന്‍ മറന്നില്ല.
യാത്രക്കിടയില്‍ ഒരിക്കല്‍ പോലും അദ്ദേഹം പരിഭവം പറഞ്ഞില്ല. ഒരു പോരായ്മയും തളര്‍ത്തിയില്ല. ഒരു ദിവസം പോലും മാറി നിന്നില്ല. ഈ ദൂരമത്രയും തനിക്ക് സഹപ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടാകണമെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.
എന്നും ഞങ്ങളൊരുമിച്ച് ഭക്ഷണം കഴിച്ചു. ജാഥയിലെ ജീവനക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം. ഒരിക്കലും തനിക്ക് പ്രത്യേക പരിഗണന അദ്ദേഹം അനുവദിച്ചില്ല. പാണക്കാട് കുടുംബത്തിന്റെ കുലീനതയും ലാളിത്യവും ഇടപഴകലിലൂടെ ഞങ്ങളോരോരുത്തരെയും പഠിപ്പിച്ചു. ഓരോ സങ്കടക്കഥകളുമായി വന്നവരുടെ ജീവിത പ്രശ്‌നങ്ങള്‍ പ്രത്യേകമായി നോട്ട് ചെയ്ത് വച്ചു. നിവേദനങ്ങള്‍ കരുതലോടെ എടുത്ത് വച്ചു. ഓരോ രാത്രിയും ഒറ്റക്കാവുമ്പോള്‍ അവരുടെ ദുരിത ജീവിതത്തിന്റെ സങ്കടങ്ങളെക്കുറിച്ച് സംസാരിച്ചു.
ഡൗണ്‍ ടു എര്‍ത്ത് എന്ന വാക്കിന് മലയാളത്തില്‍ ഒരു പര്യായ പദമുണ്ടെങ്കില്‍ ആദ്യമെഴുതുന്ന പേര് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെന്ന് തന്നെയാവും.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തരിച്ച ആ രാത്രി ഞാന്‍ ചന്ദ്രികയില്‍ ഡസ്‌ക് ചീഫായിരുന്നു. അന്നത്തെ പത്രം തയ്യാറാക്കുന്നതനു പുറമെ മുഖപ്രസംഗം എഴുതാനുള്ള ചുമതലയും എനിക്കായിരുന്നു. ആ മുഖപ്രസംഗത്തിന്റെ തലക്കെട്ട് ഇന്നുമോര്‍ക്കുന്നു. ‘ഞങ്ങള്‍ അനാഥരായി’.
വര്‍ഷങ്ങള്‍ പിന്നിട്ട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പ്രിയ പുത്രനോടൊപ്പം യുവജന യാത്രയില്‍ അണിനിരക്കുമ്പോള്‍ ഞങ്ങളോരോരുത്തരും തിരിച്ചറിയുന്നു. ഞങ്ങള്‍ അനാഥരല്ല.പിതാവിന്റെ നന്മകളെല്ലാം നാടിനു വേണ്ടി കാത്ത് വെച്ച ഒരു മകന്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഞങ്ങള്‍ വീണ്ടും സനാഥരായിരിക്കുന്നു.
അല്‍ ഹംദുലില്ലാഹ്!!!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending