Connect with us

More

പ്രവാചക മിഹ്‌റാബില്‍ നിസ്‌കാരങ്ങള്‍ക്ക് തുടക്കം

Published

on

 

മദീന: മസ്ജിദുന്നബവിയിലെ റൗളശരീഫില്‍ പ്രവാചക മിഹ്‌റാബില്‍ നിസ്‌കാരത്തിന് വീണ്ടും തുടക്കമായി. ഇന്നലെ ദുഹ്ര്‍ നിസ്‌കാരത്തിന് മസ്ജിദുന്നബവി ഇമാം ശൈഖ് ഡോ. അബ്ദുല്ല ബിന്‍ അബ്ദുറഹ്മാന്‍ അല്‍ബഈജാന്‍ പ്രവാചക മിഹ്‌റാബില്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. അഞ്ച് നിര്‍ബന്ധ നിസ്‌കാരങ്ങള്‍ക്കും വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരത്തിനും ഇമാമത്ത് നില്‍ക്കല്‍ പ്രവാചക മിഹ്‌റാബിലേക്ക് മാറ്റുന്നതിന് ഹറം, മസ്ജിദുന്നബവി കാര്യ പ്രസിഡന്‍സി തീരുമാനിക്കുകയായിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷമാണ് പ്രവാചക മിഹ്‌റാബില്‍ ഇമാമുമാര്‍ നിസ്‌കാരങ്ങള്‍ക്ക് വീണ്ടും നേതൃത്വം നല്‍കുന്നത്.
നിസ്‌കാരങ്ങള്‍ പൂര്‍ത്തിയാകുന്ന ഉടന്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെയും അനുചരന്മാരായ അബൂബക്കര്‍ സിദ്ദീഖിന്റെയും (റ) ഉമര്‍ ബിന്‍ അല്‍ഖത്താബിന്റെയും (റ) ഖബറിടങ്ങള്‍ സന്ദര്‍ശിക്കുന്നതും അവര്‍ക്ക് സലാം ചൊല്ലുന്നതും വിശ്വാസികള്‍ക്കും തീര്‍ഥാടകര്‍ക്കും സിയാറത്ത് നടത്തുന്നവര്‍ക്കും എളുപ്പമാക്കുന്നതിന് ലക്ഷ്യമിട്ടാണ് നിസ്‌കാരങ്ങള്‍ക്ക് ഇമാമത്ത് നില്‍ക്കുന്ന സ്ഥലം പ്രവാചക മിഹ്‌റാബിലേക്ക് മാറ്റിയത്.

ഇതുവരെ ഖിബ്‌ലയുടെ ദിശയില്‍ അവസാന ഭിത്തിയില്‍ മസ്ജിദുന്നബവിയുടെ മുന്‍ഭാഗത്തുള്ള ഉസ്മാനി മിഹ്‌റാബിലാണ് ഇമാമുമാര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കിയിരുന്നത്. ഇത് പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തുന്നവര്‍ക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. നിസ്‌കാരങ്ങള്‍ പൂര്‍ത്തിയായി ഇമാമുമാര്‍ സ്ഥലം വിടുന്നത് വരെ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തുന്നതിന് തീര്‍ഥാടകര്‍ക്ക് സാധിച്ചിരുന്നില്ല. പുതിയ പരിഷ്‌കാരം നടപ്പാക്കിയതിലൂടെ നിസ്‌കാരങ്ങള്‍ പൂര്‍ത്തിയായാലുടന്‍ അല്‍സലാം ഗെയ്റ്റ് വഴി പ്രവേശിച്ച് റൗളശരീഫിന് മുന്നിലൂടെ നീങ്ങി ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി അല്‍ബഖീഅ് ഗെയ്റ്റ് വഴി പുറത്തിറങ്ങുന്നതിന് വിശ്വാസികള്‍ക്ക് അവസരം ലഭിക്കും.
കാല്‍ നൂറ്റാണ്ടിന്റെ ഇടവേളക്ക് ശേഷമാണ് പ്രവാചക മിഹ്‌റാബില്‍ ഇമാമുമാര്‍ നിസ്‌കാരം നിര്‍വഹിക്കുന്നത്. ഭൂമിയിലെ സ്വര്‍ഗീയാരാമെന്ന് പ്രവാചകന്‍ (സ) വിശേഷിപ്പിച്ച റൗളശരീഫിലുള്ള പ്രവാചക മിഹ്‌റാബിന്റെ കിഴക്ക് ഭാഗത്ത് പ്രവാചകന്റെ മഖ്ബറയും പടിഞ്ഞാറ് മിന്‍ബറും (പ്രസംഗപീഠം) ആണ്. മുഹമ്മദ് നബി (സ) നിസ്‌കാരം നിര്‍വഹിച്ച അതേ സ്ഥലത്ത് എട്ടാം അമവി (ഉമയ്യഡ്) ഖലീഫ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് ആണ് മിഹ്‌റാബ് നിര്‍മിച്ചത്. മൂന്നാം ഖലീഫ ഉസ്മാന്‍ ബിന്‍ അഫാന്റെ (റ) കാലത്ത് നടത്തിയ മസ്ജിദുന്നബവി വികസന പദ്ധതിയുടെ ഭാഗമായാണ് പ്രവാചക പള്ളിയുടെ മുന്‍ഭാഗത്തെ ഭിത്തിയില്‍ മിഹ്‌റാബ് നിര്‍മിച്ചത്. ഇത് പിന്നീട് ഉസ്മാനി മിഹ്‌റാബ് എന്ന പേരില്‍ അറിയപ്പെടുകയായിരുന്നു.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending