Connect with us

Video Stories

നവോത്ഥാന സംരക്ഷകര്‍ കലഹിച്ച് പോകുമ്പോള്‍

Published

on

ഒരു നൂറ്റാണ്ടിലധികം നടന്ന ചെറുതും വലുതുമായ സമരങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടേയും ചരിത്രമുണ്ട് കേരള നവോത്ഥാനത്തിന്. പല കാലങ്ങളിലായി നിരവധി വഴികളിലൂടെയാണ് സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ കേരളീയ സാമൂഹ്യ ജീവിതത്തിലേക്ക് സംക്രമിച്ചത്. ഇന്ത്യയുടെ പൊതുപരിപ്രേക്ഷ്യത്തില്‍നിന്നും തികച്ചും വിഭിന്നമായാണ് നവോത്ഥാന പ്രസ്ഥാനങ്ങളില്‍ മലയാളി ജീവിതത്തെ സ്വാധീനിച്ചത്. റാം മോഹന്‍ റായിയുടെയോ, ദയാനന്ദ സരസ്വതിയുടെയോ രീതിശാസ്ത്രം കേരള നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് പരിചിതമായിരുന്നില്ല. തികച്ചും വ്യത്യസ്തമായ സാമൂഹിക വീക്ഷണമാണ് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ചത്.
ജാതി ഉച്ഛനീചത്വങ്ങള്‍ക്കെതിരായ അടിയാള ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് നവോത്ഥാനത്തിന്റെ കേരള മുഖമായിരുന്നു. ജാതി പരിഷ്‌കരണമല്ല, സമൂലവും സമഗ്രവുമായ സാമൂഹിക മാറ്റമെന്ന വിശാല അജണ്ടയാണ് നവോത്ഥാന ധാരകളിലെല്ലാം ഉള്‍ച്ചേര്‍ന്നത്. മഹാത്മാഅയ്യങ്കാളിയും ശ്രീനാരായണ ഗുരുവും അയ്യാ വൈകുണ്ഠ സ്വാമിയും കുമാരഗുരുവുമെല്ലാം കേരളീയ നവോത്ഥാനത്തിന്റെ പതാകവാഹകരായിരുന്നു. ഇവരോടൊപ്പം പറയേണ്ട പേരുകള്‍ തന്നെയാണ് മക്തി തങ്ങള്‍, കുര്യാക്കോസ് ഏലിയാസ് ചാവറ, മന്നത്ത് പത്മനാഭന്‍, വി.ടി ഭട്ടതിരിപ്പാട്, വക്കം മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മൗലവി എന്നിവരുടേതും. കേരള നവോത്ഥാന ചരിത്രം ഏക ശിലാത്മകമോ, ഏകധാരയോ ആയിരുന്നില്ല. അടിസ്ഥാനപരമായി അത് ജാതി വിവേചനത്തിനെതിരായ കലാപവും ആധുനികതയിലേക്കുള്ള ചുവടുവെയ്പുമായിരുന്നു. അതേസമയം പില്‍ക്കാലത്ത് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ പ്രചരിപ്പിച്ചതുപോലെ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെങ്ങും അവര്‍ക്ക് പ്രാധാന്യമോ പങ്കാളിത്തമോ ഉണ്ടായിരുന്നില്ല. നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചാവകാശം ഏറ്റെടുക്കാനായിരുന്നു പില്‍ക്കാലത്ത് അവരുടെ ശ്രമം. നവോത്ഥാനം സൃഷ്ടിച്ചെടുത്ത മലയാളിയുടെ ആധനുക ബോധത്തെ പ്രത്യയശാസ്ത്രപരമായി തങ്ങള്‍ക്കനുകൂലമാക്കാമെന്ന മിഥ്യാധാരണയായിരുന്നു ഇതിന്റെ കാതല്‍. എന്നാല്‍ ആധുനിക കേരളീയ സമൂഹത്തിലലിഞ്ഞ് ചേര്‍ന്ന സവിശേഷമായ ജനാധിപത്യ ബോധത്തെ ഉള്‍ച്ചേര്‍ക്കാനുള്ള വിശാല കാഴ്ചപ്പാട് ഒരു കാലഘട്ടത്തിലും കമ്യൂണിസ്റ്റുകാര്‍ക്കുണ്ടായിരുന്നില്ല.
ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിലും ഈ പ്രതിസന്ധിയാണ് ഇടതു സര്‍ക്കാരിനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും വിനയായത്. നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചക്കാരെന്നും നേരവകാശികളെന്നും മേനി നടിച്ചായിരുന്നു ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടതുസര്‍ക്കാര്‍ കോപ്പുകൂട്ടിയത്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കാട്ടിയ അമിത താല്‍പര്യം മാത്രമല്ല, ആ വിധിയിലേക്ക് നയിച്ച സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലവും കേരളത്തിന്റെ സാമൂഹ്യ സാഹചര്യം വിലയിരുത്തിയായിരുന്നില്ല. വിശ്വാസികളുടെ ഭാഗത്ത് നിന്നുണ്ടായ ശക്തമായ എതിര്‍പ്പിനെ വനിതാമതില്‍ തീര്‍ത്തും രണ്ട് യുവതികളെ പൊലീസ് വേഷത്തില്‍ അയ്യപ്പ സന്നിധിയിലെത്തിച്ചും പരാജയപ്പെടുത്തുകയെന്ന സങ്കുചിത ചിന്തയാണ് സര്‍ക്കാരിനെ നയിച്ചത്.
എന്നാല്‍ സി.പി.എം തെറ്റു തിരുത്താന്‍ തയാറായെങ്കിലും സര്‍ക്കാര്‍ മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും ശബരിമലയില്‍ സ്ത്രീ പ്രവേശനം എന്ന നിലപാട് മാറ്റില്ലെന്ന് പ്രഖ്യാപിച്ച സി.പി.എം തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് ഏറ്റു പറയുമ്പോള്‍, അതേ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് അത്ഭുതാവഹമാണ്. നവോത്ഥാന വീണ്ടെടുപ്പെന്ന തട്ടിപ്പ്‌നയം ആവര്‍ത്തിച്ച് സര്‍ക്കാര്‍ വിശ്വാസി സമൂഹത്തെ ആര്‍ക്കാണ് ഒറ്റിക്കൊടുക്കാന്‍ ശ്രമിക്കുന്നതെന്ന ചോദ്യം ഉയരുന്നതും ഈ സാഹചര്യത്തിലാണ്.
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ഒരു വര്‍ഷം മുമ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവോത്ഥാന മൂല്യ സംരക്ഷണ സമിതി രൂപീകരിച്ചത്. കേരളം തിരസ്‌കരിക്കുന്ന വര്‍ഗീയ നിലപാടുകള്‍ക്ക് ചൂട്ട്പിടിച്ച രണ്ട് പേരെ ചെയര്‍മാനും വൈസ് ചെയര്‍മാനുമാക്കിയായിരുന്നു നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ രൂപീകരണം. ഇസ്‌ലാം മതം സ്വീകരിച്ച ഹാദിയക്കെതിരെ കൊലവിളി നടത്തിയ സി.പി സുഗതന്‍ വൈസ് ചെയര്‍മാനും കോഴിക്കോട് മാന്‍ഹോളില്‍ വീണ് ജീവന് വേണ്ടി നിലവിളിച്ച മനുഷ്യനെ രക്ഷിക്കുന്നതിനിടെ രക്തസാക്ഷിയായ നൗഷാദിന്റെ ജാതി അന്വേഷിച്ച വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനുമായ സമിതിക്കായിരുന്നു അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും വക്കം മൗലവിയും നവോത്ഥാന പാതയില്‍ നയിച്ച കേരളത്തെ നവീകരിക്കാനുള്ള ഉത്തരവാദിത്തം.
സമൂഹത്തിന്റെ സമസ്ത മേഖലയില്‍ നിന്നും വിമര്‍ശനവും എതിര്‍പ്പുമുയര്‍ന്നിട്ടും സമിതിയില്‍ മാറ്റമുണ്ടായില്ല. ന്യൂനപക്ഷങ്ങളെ മാറ്റിനിര്‍ത്തിയും വര്‍ഗീയ പ്രസ്താവനകളാല്‍ കേരളത്തെ ഇരുട്ടിലേക്ക് നയിച്ചവരെ മുന്‍നിര്‍ത്തിയും ഏച്ചുകെട്ടി ഉണ്ടാക്കിയ നവോത്ഥാന സമിതി ഇപ്പോള്‍ നെടുകെ പിളര്‍ന്നിരിക്കുകയാണ്. നവോത്ഥാനം കൊണ്ടുവന്ന സമൂല സാമൂഹ്യ പരിഷ്‌കരണത്തിന്റെ ബാറ്റണ്‍ താഴെ വീണിരിക്കുന്നു. നവോത്ഥാനത്തിന്റെ അന്തസത്തയെ ബലാത്സംഗം ചെയ്യാനിറങ്ങി പുറപ്പെട്ട സര്‍ക്കാരിന് തന്നെയാണ് ഇതിന്റെ ഉത്തരവാദിത്തം. ഹിന്ദു പാര്‍ലമെന്റിന്റെ നേതാവ് സി.പി സുഗതന്റെ നേതൃത്വത്തിലാണ് 50 ഓളം സംഘടനകള്‍ സമിതി വിട്ടത്. വിശാല ഹിന്ദു ഐക്യമെന്ന ഹിന്ദു പാര്‍ലമെന്റിന്റെ നയത്തിനെതിരാണ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി സുഗതനും കൂട്ടരും ഇറങ്ങിപോയിരിക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മനുഷ്യരെല്ലാം സമന്മാരെന്ന് പ്രഖ്യാപിച്ച അയ്യാ വൈകുണ്ഠ സ്വാമിയും ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് പ്രഖ്യാപിച്ച ശ്രീനാരായണ ഗുരുവും നിര്‍മിച്ചെടുത്ത നവോത്ഥാന കേരളത്തിന് കാവലാളാക്കിയവര്‍ ജാതിയും മതവും പറഞ്ഞ് ഇങ്ങിപ്പോകുമ്പോള്‍ സര്‍ക്കാര്‍ ഉത്തരം പറയുക തന്നെ വേണം. തെറ്റുകള്‍ ഏറ്റുപറഞ്ഞ് ശരിയിലേക്ക് സഞ്ചരിക്കുകയാണ് വേണ്ടത്. മൗനത്തിന്റെ വാത്മീകത്തിലിരുന്ന് തെറ്റിനെ ന്യായീകരിക്കാനുള്ള ശ്രമം ദൗര്‍ഭാഗ്യകരമാണ്. കേരളത്തെ നയിക്കേണ്ടത് ഇരുട്ടിലേക്കല്ല, വെളിച്ചത്തിലേക്കാണെന്ന നവോത്ഥാനത്തിന്റെ പ്രാഥമിക പാഠമെങ്കിലും സര്‍ക്കാര്‍ മറക്കരുത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending