Connect with us

More

നാലു അറബി ഗ്രാഫിക് നോവലുകള്‍ പുറത്തിറങ്ങി പുതിയ ജീവിതശൈലിയുടെ കുഴപ്പങ്ങളിലേക്ക് വിരല്‍ ചൂണ്ടി അന്നള്ജു ഖുറാഫത്തുന്‍

Published

on

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള അറബി ഭാഷക്ക് നല്‍കുന്ന സംഭാവന തുടരുന്നു. 37ാമത് എഡിഷന്റെ ഭാഗമായി ഇന്നലെ നാലു പുതിയ ഗ്രാഫിക് നോവലുകള്‍ പുറത്തിറങ്ങി. ഇതര ഭാഷകളില്‍ നിന്ന് വിവര്‍ത്തനം ചെയ്യപ്പെട്ടവയാണ് ഇവ. കലിമാത് ഗ്രൂപ്പിന്റെ കോമിക്‌സ് പ്രസാധക വിഭാഗത്തിലാണ് പുസ്തകങ്ങള്‍ പുറത്തിറങ്ങിയത്.
അഡല്‍റ്റ്ഹുഡ് ഈസ് എ മിത്ത് അടക്കമുള്ള പുസ്തകങ്ങളാണ് അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത്. അന്നള്ജു ഖുറാഫത്തുന്‍ എന്നാണ് അറബി കൃതിക്ക് പേരിട്ടിരിക്കുന്നത്. പുതിയ കാല ജീവിതശൈലികളിലൂടെ കടന്നു പോകുന്ന ആധുനിക യുവാക്കളുടെ മനശാസ്ത്രപരവും മാനസികവുമായിട്ടുള്ള ആന്ദോളനങ്ങളാണ് പുസ്തകത്തിന്റെ പ്രതിപാദ്യം. സാങ്കേതികമായ മുന്നേറ്റങ്ങളുടെ മറവില്‍ മനുഷ്യന്‍ സമയം എത്രത്തോളം പാഴാക്കുന്നുവെന്നും പുസ്തകം വ്യക്തമാക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ ആധുനിക ജീവിത ശൈലിയുടെ കുഴപ്പങ്ങളിലേക്കാണ് കൃതി വിരല്‍ ചൂണ്ടുന്നത്. സാറ ആന്‍ഡേഴ്‌സന്റെ രചന അഹ്മദ് സലാഹ് അല്‍ മഹ്ദിയാണ് അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത്.

ദി ബ്രീഡ്‌വിന്നര്‍ എന്ന സിനിമയെ അധികരിച്ച് ഇതേ പേരില്‍ പുറത്തിറങ്ങിയ പുസ്തകമാണ് അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട മറ്റൊരു കൃതി. ജന്ന ഹസന്‍ ആണ് വിവര്‍ത്തക. താലിബാന്‍ ഭരണകാലത്ത് കുടുംബത്തെ സഹായിക്കാന്‍ ആണ്‍കുട്ടിയുടെ വേഷമണിഞ്ഞ് ജീവിക്കുന്ന പെണ്‍കുട്ടിയാണ് കേന്ദ്ര കഥാപാത്രം.
ദി 1001 ലൈവ്‌സ് ഓഫ് എമര്‍ജന്‍സീസ് എന്ന ബാപ്റ്റിസ്‌റ്റെ ബ്യൂലിയൂ വിന്റെ പുസ്തകമാണ് അറബിയിലേക്ക് മാറ്റിയ മറ്റൊരു പുസ്തകം. പാട്രിക് കാമില്‍ വിവര്‍ത്തനം ചെയ്ത പുസ്തകത്തിന് അറബിയില്‍ അല്‍ഫ് ലൈലത്തിന്‍ വ ലൈല ഫീ ഖിസ്മി ത്വവാരിഅ് എന്നാണ് പേരു നല്‍കിയിട്ടുള്ളത്. അത്യാഹിത മുറിയില്‍ ഡോക്ടര്‍ ആയി ജോലി ചെയ്ത കാലത്തെ ഗ്രന്ഥകാരന്റെ വ്യക്തിഗത അനുഭവങ്ങള്‍ പങ്കുവെക്കുന്ന പുസ്തകമാണിത്.

ഹാര്‍ട്ട് ആന്‍ഡ് ബ്രെയ്ന്‍: ഇന്നര്‍ ഇന്‍സ്റ്റിങ്ട് ആണ് അറബി മൊഴിമാറ്റം (അല്‍ ഖല്‍ബു വല്‍ അഖ്‌ലു ഗരീസത്തുന്‍ ബാത്വിനിയ) ചെയ്യപ്പെട്ട നാലാമത്തേത്. നിക് സെലൂക്ക് രചിച്ച് ന്യൂയോര്‍ക് ടൈംസ് ബെസ്റ്റ് സെല്ലര്‍ ആയ ഹാര്‍ട്ട് ആന്‍ഡ് ബ്രെയ്ന്‍ എന്ന പുസ്തകത്തിന്റെ അനുബന്ധമാണ് ഈ കൃതി. അഹ്മദ് സലാഹ് അല്‍ മദനിയാണ് അറബിയിലേക്കുള്ള വിവര്‍ത്തകന്‍.

ഷാര്‍ജ പബ്ലിഷിങ് സിറ്റിയില്‍ പുസ്തക രംഗത്തുള്ളവര്‍ക്ക് നിരക്ക് ഇളവ്
ഷാര്‍ജ: ലോകത്തെ ആദ്യ പ്രസിദ്ധീകരണ, അച്ചടി ഫ്രീ സോണ്‍ ആയ ഷാര്‍ജ പബ്ലിഷിങ് സിറ്റിയില്‍ പുസ്തക വ്യവസായ രംഗത്തുള്ളവര്‍ക്ക് സേവന നിരക്കില്‍ ഇളവ്. 20 ശതമാനം കിഴിവാണ് പബ്ലിഷിങ് സിറ്റി പ്രഖ്യാപിച്ചിട്ടുള്ളത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നടക്കുന്ന കാലയളവില്‍ മാത്രമായിരിക്കും ഈ പ്രത്യേക ഇളവ് ലഭ്യമാകുന്നത്. അക്ഷരങ്ങളുടെ കഥ എന്ന പേരില്‍ അരങ്ങേറുന്ന 37ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചത്. ഷാര്‍ജ ബുക് അഥോറിറ്റിക്കു (എസ്.ബി.എ) കീഴില്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 10 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് മേള നടക്കുന്നത്.
പ്രസാധക മേഖലക്ക് ഊര്‍ജ്ജം പകരാനാണ് ഇളവ് പ്രഖ്യാപിച്ചതെന്ന് ഷാര്‍ജ പബ്ലിഷിങ് സിറ്റി ഡയറക്ടര്‍ സാലിം ഉമര്‍ സാലിം പറഞ്ഞു. പ്രാദേശിക തലത്തിലും മിഡില്‍ ഈസ്റ്റിലും പ്രസാധക മേഖല ശക്തിപ്പെടുത്താനുള്ള നീക്കമാണിത്. ഈ മേഖലയില്‍ നിന്നുള്ള വ്യവസായത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കലും പബ്ലിഷിങ് സിറ്റിയുടെ ഉദ്ദേശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

Trending