Connect with us

Video Stories

പഴയ ഇന്ത്യയല്ല ഈ പുതിയ ഇന്ത്യ

Published

on

പൂനെ: 76 പന്തില്‍ 120 റണ്‍സ്…. ശരവേഗതയില്‍ ഒരു യുവതാരം തിമിര്‍ത്താടിയപ്പോള്‍ മറുഭാഗത്തുളള യുവ ക്യാപ്റ്റന്‍ അന്ധാളിച്ചു…. വലിയ സ്‌ക്കോര്‍ പിന്തുടരുമ്പോള്‍ തല താഴ്ത്തി കളിക്കുന്ന പഴയ ഇന്ത്യയല്ല ഈ പുതിയ ഇന്ത്യ-അടിക്ക് തിരിച്ചടി. അതായിരുന്നു കേദാര്‍ ജാദവ്. ആ ഇന്നിംഗ്‌സ് തട്ടുപൊളിപ്പനായിരുന്നു എന്ന് വിശദീകരിക്കുകയാണ് ക്യാപ്റ്റന്‍ കോലി. ഏകദിന ടീമിനെ നയിച്ചിറങ്ങിയ ആദ്യ മല്‍സരത്തില്‍ സമ്മര്‍ദ്ദത്തിന്റെ നെരിപ്പോടിലായിരുന്നു നായകന്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടുകാര്‍ വാരിക്കൂട്ടിയത് 300 പ്ലസ് റണ്‍സ്.

തിരിച്ചടിക്കാനിറങ്ങിയപ്പോള്‍ മഹേന്ദ്രസിംഗ് ധോണിയുടേതുള്‍പ്പെടെ മുന്‍നിരയിലെ നാലു പേര്‍ വേഗം മടങ്ങി. പക്ഷേ അവിടെ നിന്നാണ് കേദാര്‍ തുടങ്ങിയത്. ഇനി കേള്‍ക്കുക മല്‍സരത്തില്‍ 105 പന്തില്‍ 122 റണ്‍സ് നേടിയ കോലിയുടെ വാക്കുകള്‍:ഏറ്റവും മികച്ച കണക്ക് കൂട്ടിയ ഇന്നിംഗ്‌സ്. യുവതാരങ്ങള്‍ തുടക്കത്തില്‍ പതര്‍ച്ച പ്രകടിപ്പിക്കാറുണ്ടെങ്കില്‍ കേദാറിലെ ബാറ്റ്‌സ്മാന്‍ ആത്മവിശ്വാസക്കാരനാണ്. ഏത് സന്നിഗ്ദ്ധഘട്ടത്തിലും ജയിക്കാമെന്ന് വിശ്വസിക്കുന്നയാള്‍. ഇത്തരത്തിലുളളവര്‍ ഏത് നായകനും വലിയ പ്രതീക്ഷയാണ്. ഇംഗ്ലീഷ് നിരയില്‍ നല്ല നാല് അതിവേഗക്കാരുണ്ടായിരുന്നു.

അവരെ സമര്‍ത്ഥമായാണ് കേദാര്‍ കൈകാര്യം ചെയ്തത്. സ്പിന്നേഴ്‌സിനെ അദ്ദേഹം നന്നായി നിയന്ത്രിച്ചു. അവര്‍ക്ക് മല്‍സരത്തില്‍ നിലയുറപ്പിക്കാന്‍ അവസരം നല്‍കിയില്ല. കേദാറിന്റെ ചില ഷോട്ടുകള്‍ അതിസുന്ദരമായിരുന്നു. ആ ഷോട്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ സാഹചര്യ ഷോട്ടുകളെന്നായിരുന്നു കേദാറിന്റെ മറുപടി. നാല് വിക്കറ്റ് നഷ്ടപ്പെട്ട് ടീം തകര്‍ച്ചയെ നേരിടുന്ന ഘട്ടത്തിലുളള ബാറ്റിംഗ് അതിവേഗതയിലായിരുന്നു. പ്രത്യാക്രമണത്തിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞ ഇന്നിംഗ്‌സ്. ഇത്ര നല്ല പാര്‍ട്ട്ണര്‍ഷിപ്പില്‍ ഞാന്‍ സമീപകാലത്ത് കളിച്ചിട്ടില്ല.

ആറാം നമ്പറിലാണ് കേദാര്‍ കളിക്കാന്‍ വന്നത്. നാല് വിക്കറ്റ്് നഷ്ടമായെങ്കിലും നല്ല പാര്‍ട്ടണര്‍ഷിപ്പ് പടുത്തുയര്‍ത്തിയാല്‍-150,160 റണ്‍സ് നേടാനായാല്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് ഞാന്‍ കേദാറിനോട് പറഞ്ഞു. പിച്ച് സുന്ദരമായിരുന്നു. അതിവേഗതയിലാണ് പന്ത് ബാറ്റിലേക്ക് വന്നത്. 350 റണ്‍സിലപ്പുറം നമ്മള്‍ മുമ്പും ചേസ് ചെയ്ത് വിജയിച്ച കാര്യം ഞാന്‍ പറഞ്ഞു. എന്നാല്‍ നാല് വിക്കറ്റിന് 63 എന്ന നിലയില്‍ നിന്നായിരുന്നില്ല ആ തിരിച്ചുവരവുകള്‍. ഇടക്കിടക്ക് സിക്‌സര്‍ നേടി ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനും ഞങ്ങള്‍ തീരുമാനിച്ചിരുന്നു.

കേദാറിന് ഇടക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നു. കാലുകള്‍ തളര്‍ന്നു. പക്ഷേ കരുത്തോടെ നില്‍ക്കാനാണ് ഞാന്‍ നിര്‍ദ്ദേശിച്ചത്. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ഒരു മല്‍സരത്തിനിടെ കാലിലെ വേദന കാരണം ടീമിനെ നിര്‍ണായക ഘട്ടത്തില്‍ വിജയിപ്പിക്കാന്‍ അവന് കഴിഞ്ഞിരുന്നില്ല. അത് ആവര്‍ത്തിക്കരുതെന്നും കളിയില്‍ മാത്രം ശ്രദ്ധിക്കാനും പറഞ്ഞു. കാലിലെ വേദനയെക്കുറിച്ച് ചിന്തിച്ചാല്‍ മല്‍സരത്തില്‍ ശ്രദ്ധിക്കാനാവില്ല. സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തിയുള്ള തകര്‍പ്പന്‍ പ്രകടനത്തില്‍ കേദാര്‍ ശരിക്കും ഊരര്‍ജ്വസ്വലനായിരുന്നു-കോലി പറഞ്ഞു.

നാല് വിക്കറ്റിന് 63 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നു നില്‍ക്കുന്ന ഘട്ടത്തിലാണ് ആറാമനായി കോലിക്കൊപ്പം ക്രീസിലേക്ക് കേദാര്‍ വന്നത്. യുവരാജ് സിംഗ്, എം.എസ് ധോണി എന്നീ അനുഭവസമ്പന്നര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ പ്രതീക്ഷയിലായിരുന്നു. പക്ഷേ അവിടെ നിന്നാണ് കോലിയും കേദാറും അരങ്ങ് തകര്‍ത്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending