Connect with us

Culture

കൈവിടില്ല കോഴിക്കോട്

Published

on

ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്: ഇടതിനെക്കാള്‍ വലതിനെ ജയിപ്പിച്ച ചരിത്രമാണ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിനുള്ളത്. പലപ്പോഴായി പുനരേകീകരണം നടന്ന മണ്ഡലത്തെ ഒരേ അളവുകോല്‍ കൊണ്ട് അളക്കാനാവില്ല. ഇടതു മുന്‍തൂക്കമുളള ബേപ്പൂരും കുന്ദമംഗലവും കോഴിക്കോട്ടേക്ക് ചേര്‍ക്കപ്പെടുകയും യു.ഡി.എഫിന് മേല്‍ക്കൈയുള്ള തിരുവമ്പാടി വയനാട് മണ്ഡലത്തിലേക്കു മാറ്റുകയും ചെയ്തതോടെ വലിയ ആത്മവിശ്വാസത്തോടെയാണ് എല്‍.ഡി.എഫ് 2009ല്‍ സിറ്റിംഗ് സീറ്റില്‍ മത്സരത്തിനിറങ്ങിയത്. പക്ഷെ, അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് യു.ഡി.എഫ് വെന്നിക്കൊടി നാട്ടി.
തദ്ദേശ സ്ഥാപന ഭരണത്തിന്റെയും അസംബ്ലി മണ്ഡലത്തിന്റെയും കണക്കെടുത്താല്‍ ഇടതുമുന്നണിക്കും സി.പി.എമ്മിനും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് കോഴിക്കോട്. ഡോ.എം.കെ മുനീറിന്റെ കോഴിക്കോട് സൗത്ത് മണ്ഡലം ഒഴിച്ചാല്‍ ഇവിടുത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളും എല്‍.ഡി.എഫിന് ഒപ്പമാണ്. കണ്ണൂര്‍ കഴിഞ്ഞാല്‍ സി.പി.എമ്മിന് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളതും ഇവിടെയാണ്. നിയമസഭയിലെ കണക്ക് വെച്ച് നോക്കിയാല്‍ കിട്ടുന്ന ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം തെറ്റുന്നുവെന്നതാണ് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും കണ്ടത്.
1951ല്‍ അച്യുതന്‍ ദാമോദരന്‍ മേനോന്‍ (കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി), 1957ല്‍ കെ.പി കുട്ടികൃഷ്ണന്‍ നായര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 1962ല്‍ സി.എച്ച് മുഹമ്മദ്‌കോയ (മുസ്‌ലിംലീഗ്), 1967ല്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് (മുസ്‌ലിംലീഗ്), 1971ല്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് (മുസ്‌ലിംലീഗ്), 1977ല്‍ വി.എ സയ്യിദ് മുഹമ്മദ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 1980ല്‍ ഇ.കെ. ഇമ്പിച്ചി ബാവ (സി.പി. എം), 1984 ല്‍ കെ. ജി അടിയോടി (ഇന്ത്യന്‍ നാഷണ ല്‍ കോണ്‍ഗ്രസ്), 1989ല്‍ കെ മുരളീധരന്‍ (ഇന്ത്യന്‍ നാഷണല്‍ കോ ണ്‍ഗ്രസ്), 1991 ല്‍ കെ. മുരളീധരന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 1996ല്‍ എം.പി. വീരേന്ദ്രകുമാര്‍ (ജനതാദള്‍), 1998ല്‍ പി ശങ്കരന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 1999ല്‍ കെ മുരളീധരന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 2004ല്‍ എം.പി വീരേന്ദ്രകുമാര്‍ (ജനതാദള്‍ സെക്യുലര്‍), 2009ല്‍ എം.കെ രാഘവന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 2014 ല്‍ എം.കെ രാഘവന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) എന്നിവരാണ് ഇതുവരെ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
ഐക്യ കേരളത്തിന് മുമ്പുള്ള രണ്ട് തെരഞ്ഞെടുപ്പുകളില്‍ ആദ്യതവണ ജയിച്ച കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി ഇപ്പോഴില്ല. രണ്ടാം തെരഞ്ഞെടുപ്പില്‍ വിജയം കോണ്‍ഗ്രസിനായിരുന്നെങ്കിലും കേരള രൂപീകരണത്തിന് ശേഷമുള്ള മൂന്നു തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി മുസ്‌ലിം ലീഗാണ് വിജയിച്ചത്.
മണ്ഡല പുനര്‍ നിര്‍ണ്ണയത്തോടെ മണ്ഡലം കോണ്‍ഗ്രസ് നേടി. തുടര്‍ന്ന് സി.പി.എം പിടിച്ചെടുത്തു. എന്നാല്‍, തുടര്‍ച്ചയായി നാലു തവണ കോണ്‍ഗ്രസ് മണ്ഡലം കൈവശം വെച്ചു. ശേഷം ജനതാദള്‍. തുടര്‍ന്ന് രണ്ടു തവണ കോണ്‍ഗ്രസ്, വീണ്ടും ജനതാദള്‍. ഇപ്പോഴത്തെ കോഴിക്കോട് മണ്ഡലം രൂപീകരിച്ച 2009ല്‍ കണ്ണൂരില്‍ നിന്നെത്തിയ കോണ്‍ഗ്രസ് നേതാവ് എം.കെ രാഘവന്‍, സി.പി.എം യുവ നേതാവ് പി.എ മുഹമ്മദ് റിയാസിനെ അടിയറവ് പറയിച്ച് മണ്ഡലം പിടിച്ചെടുത്തു. 2014ല്‍ രണ്ടാം അങ്കത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ഇപ്പോഴത്തെ എല്‍.ഡി.എഫ് കണ്‍വീനറുമായ എ വിജയരാഘവനെ വീണ്ടും ഭൂരിപക്ഷം 16883 ആയി വര്‍ധിപ്പിച്ച് എം.കെ രാഘവന്‍ തോല്‍പ്പിച്ചു.
സൗമ്യമായ പെരുമാറ്റവും ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളും വികസന പദ്ധതികള്‍ കൊണ്ടു വന്ന് നടപ്പാക്കുന്നതിലെ സജീവതയുമാണ് എം.കെ രാഘവനെ കോഴിക്കോട്ടുകാര്‍ക്ക് പ്രിയങ്കരനാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് ക്യാന്‍സര്‍ സെന്റര്‍ എത്തിച്ചതും റെയില്‍വെസ്‌റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ചതും വിമാനത്താവളത്തെ തകര്‍ക്കാനുള്ള ശ്രമം പ്രതിരോധിക്കുന്നതില്‍ മുന്നില്‍ നിന്നതും എം.കെ രാഘവനാണ്.
കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ പ്രതിരോധത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ കേന്ദ്ര സംഘത്തെ എത്തിച്ചതും പ്രളയ കാലത്ത് സ്വന്തം ചെലവില്‍ വിപുലമായി ആശ്വാസമെത്തിച്ചതും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യത വര്‍ധിപ്പിച്ചു. രാജ്യത്തെ ഏറ്റവും ചെലവേറിയ ബേപ്പൂര്‍-ബീച്ച്-എരഞ്ഞിപ്പാലം ഫ്‌ളൈഓവര്‍ കം ആറുവരി റോഡ് ഉള്‍പ്പെടെ ഒട്ടേറെ പദ്ധതികളാണ് അംഗീകാരം നേടി പ്രവര്‍ത്തി തുടങ്ങാനിരിക്കുന്നത്. നോര്‍ത്ത് മണ്ഡലം എം.എല്‍.എ എ പ്രദീപ്കുമാറിനെയാണ് സി.പി.എം കളത്തിലിറക്കിയത്. 13 വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രദീപിന് എടുത്തു പറയാവുന്ന വികസനപദ്ധതികളൊന്നുമില്ല. കഴിഞ്ഞതവണ ബി.ജെ.പി യുടെ സി.കെ പത്മനാഭന്‍ 115760 വോട്ട് നേടിയിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ജനുവരി ഒന്ന് വരെയുള്ള കണക്കനുസരിച്ച് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 12,64,844 വോട്ടര്‍മാരാണുള്ളത്. സ്ത്രീ വോട്ടര്‍മാര്‍ക്കാണ് (6,51,560) മേല്‍ക്കൈ. പുരുഷന്മാര്‍ 6,13,276. എട്ട് ട്രാന്‍സ് ജെന്‍ഡറും ഉണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending