Connect with us

More

‘ഘര്‍ വാപ്പസി’; ബി.ജെ.പി പിന്തുണയോടെ നിതീഷ് കുമാര്‍ വീണ്ടും അധികാരത്തിലേക്ക്

Published

on

പട്ന: ബിഹാറില്‍ ബിജെപിയുടെ പിന്തുണയോടെ ജെഡിയു അധകാരത്തിലേക്ക്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാറാണ് തങ്ങളുടെ നേതാവെന്നു കാട്ടി രാജ്ഭവനു കത്തയച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന നേതാവ് സുശീല്‍ മോദി അറിയിച്ചു. പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിലാണു തീരുമാനം എടുത്തത്.  ബിജെപി നേതാക്കളായ ജെ.പി. നഡ്ഡയും സഞ്ജയ് മായുഖും നാളെത്തന്നെ പട്‌ന സന്ദര്‍ശിക്കും. അതിനിടെ, മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജിയെ അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ സന്ദേശത്തിനു നിതീഷ് കുമാര്‍ നന്ദി അറിയിച്ചു.

ഈ യോഗത്തിനുശേഷം ബിജെപി നേതാക്കളായ സുഷീല്‍ മോദിയും നിത്യാനന്ദ റായിയും മറ്റു പാര്‍ട്ടി എംഎല്‍എമാരും നിതീഷ് കുമാറിന്റെ വീട്ടിലെത്തി. ഇവിടെ ജെഡിയു ബിജെപി എംഎല്‍എമാരുടെ യോഗം നടക്കുകയാണ്. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ നല്‍കുമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും നാളെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനുശേഷം ഗവര്‍ണറെ കാണുമെന്നും സുഷീല്‍ മോദി വൈകിട്ടത്തെ യോഗത്തിനുശേഷം പറഞ്ഞിരുന്നു.

Image result for nidheesh kumar election in bihar

243 അംഗങ്ങളുള്ള നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്. നീതീഷ് കുമാറിന്റെ ജെ ഡി യു വിന് 71 അംഗങ്ങളാണുള്ളത്. ബി ജെ പിക്കാകട്ടെ 58 ഉം.

ബി.ജെ.പിക്കും മോദിക്കുമെതിരെ കോണ്‍ഗ്രസിനും ആര്‍ ജെ ഡിക്കുമൊപ്പം കൈപിടിച്ചായിരുന്നു നിതീഷ് കുമാര്‍ ബിഹാറില്‍ മഹാസഖ്യമുണ്ടാക്കി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം മറികടക്കാനുള്ള തന്ത്രപരമായ നീക്കം കൂടിയായിരുന്നു മഹാ സഖ്യമെന്ന ബുദ്ധി. രാഷ്ട്രീയ വൈര്യം മറന്ന് ലാലു പ്രസാദ് യാദവും നിതീഷ് കുമാറും തോളോട് തോള്‍ ചേര്‍ന്ന് പ്രചരണം നയിച്ചപ്പോള്‍ ജനങ്ങള്‍ അത് ഹൃദയപൂര്‍വ്വം സ്വീകരിച്ചു.

Image result for nitish lalu

തെരഞ്ഞെടുപ്പില്‍ മോദിയുടെ പ്രതീക്ഷകളെ കാറ്റില്‍ പറത്തി മഹാസഖ്യം അധികാരമേറ്റപ്പോള്‍ അത് ജനാധിപത്യത്തിന്റെ വിജയമായി ഘോഷിക്കപ്പെട്ടു. എന്നാല്‍ അധികാരമേറ്റതിനു പിന്നാലെ മോദിക്കെതിരായ കടുത്ത നിലപാടുകളില്‍ നിന്ന് നതീഷ് പതിയെ പിന്‍വാങ്ങുന്നതായുള്ള ആരോപണമുയര്‍ന്നു. അപ്രതീക്ഷിതമായി നവംബര്‍ എട്ടാം തിയതി രാത്രി മോദി നോട്ട് നിരോധനമേര്‍പ്പെടുത്തിയതിനു പിന്നാലെ അഭിനന്ദനവുമായി ആദ്യം രംഗത്തെത്തിയതും നീതീഷായിരുന്നു.

nitish-kumar-1

മണ്ടന്‍ തീരുമാനമാണ് മോദിയുടേതെന്ന് രാജ്യത്തെ സാമ്പത്തിക വിദഗ്ദന്‍മാരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞപ്പോഴും ബിഹാര്‍ മുഖ്യമന്ത്രി നിലപാട് മാറ്റിയില്ല. സ്വാഭാവികമായും ലാലുവുമായുള്ള ബന്ധത്തില്‍ അകല്‍ച്ചയുണ്ടായി. ലാലുവിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാതെ മോദിക്കൊപ്പം നിലകൊണ്ട നിതീഷിനെയായിരുന്നു പിന്നീട് കണ്ടത്.

ഇതോടെ നിതീഷ് കുമാര്‍ ബി ജെ പി പാളയത്തിലേക്ക് മടങ്ങുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ദിവസങ്ങള്‍ക്കിപ്പുറം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് തെളിയിക്കുന്നതും അതുതന്നെയാണ്. ബിനാമി സ്വത്തിടപാടു സംബന്ധിച്ച് തേജസ്വി യാദവിനെതിരെ സിബിഐ കേസെടുത്തതോടെ നിതീഷ് നിലപാട് കടുപ്പിക്കുകയായിരുന്നു.

Image result for nitish and modi

തേജസ്വി രാജിവെക്കുകയോ വിശദീകരണം നല്‍കുകയോ ചെയ്യണമെന്ന് ജെഡിയുവും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. ഇതിന് തേജസ്വി തയ്യാറാകാത്ത സാഹചര്യത്തിലാണ് നിതീഷ് കുമാര്‍ മന്ത്രിസഭ രാജിവെച്ചത്. ഇപ്പോള്‍ ബി.ജെ.പി പിന്തുണയോടെ നിതീഷ് കുമാര്‍ അധികാരത്തിലേക്ക് വരുമ്പോള്‍ എല്ലാം വ്യക്തമാകുന്നു.

ബിഹാറിലെ രാഷ്ട്രീയ നില

ആകെ സീറ്റ് 243
കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122

കക്ഷി നില

ആര്‍ജെഡി 80
ജെഡിയു 71
കോണ്‍ഗ്രസ് 27

ബിജെപി 53

എല്‍ജെപി 2
ആര്‍എല്‍എസ്പി 2
എച്ച്എഎം 1

സിപിഐ (എംഎല്‍) 3
സ്വതന്ത്രര്‍ 4

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

kerala

ബൂത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം, നിശബ്ദ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി കേരളം

Published

on

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും അണികളും ഇന്ന് നിശബ്ദ പ്രചാരണത്തില്‍. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ ആരംഭിച്ചു. ഉദ്യോഗസ്ഥര്‍ രാവിലെ തന്നെ കേന്ദ്രങ്ങളില്‍ എത്തി. ഒരുമാസത്തോളം നീണ്ടുനിന്ന പ്രചാരണത്തിന് ശേഷം ഇന്നലെ വന്‍ ജന പങ്കാളിത്തത്തോടെ പരസ്യപ്രചാരണം അവസാനിച്ചു.

നിശബ്ദത പ്രചാരണം നടക്കുന്ന 24 മണിക്കൂറിനുള്ളില്‍ പലതരത്തിലുള്ള അട്ടിമറികള്‍ക്കും സാധ്യതയുണ്ട്. പ്രചാരണ കോലാഹലങ്ങള്‍ ഇല്ലാതെ അവസാന നിമിഷത്തില്‍യ വോട്ടര്‍മാരെ കണ്ട് തീരുമാനം ഉറപ്പാക്കുകയാണ് പാര്‍ട്ടികള്‍.
പോളിങ് സാമഗ്രികളുടെ വിതരണത്തിനായി 20 ലോക്‌സഭാ മണ്ഡലങ്ങളിലും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കള്ളവോട്ട് തടയാനുള്ള പ്രത്യേക സംവിധാനവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തവണ ഒരുക്കിയിട്ടുണ്ട്. എട്ടു ജില്ലകളില്‍ പൂര്‍ണമായും വെബ് കാസ്റ്റിംങ് ഏര്‍പ്പെടുത്തി.പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയെ വിന്യസിക്കും. നാളെ രാവിലെ ഏഴുമണി മുതലാണ് പോളിങ് ആരംഭിക്കുക.

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടര്‍മാരാണുള്ളത്. നാളെ രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാന്‍ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് കൂടി പോസ്റ്റല്‍ വോട്ട് ചെയ്യാനാവും. ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങള്‍ ഇന്നുകൂടി പ്രവര്‍ത്തിക്കും. ജൂണ്‍ നാലിനാണു വോട്ടെണ്ണല്‍. രണ്ടാംഘട്ടത്തില്‍ രാജ്യത്ത് 88 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.

Continue Reading

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

Trending