Connect with us

More

ബഹുസ്വരതയുടെ വര്‍ണങ്ങളില്‍ പ്രതിരോധത്തിന്റെ ചിത്രങ്ങള്‍; വരക്കൂട്ടം ദ്വിദിന വരക്യാമ്പ് സമാപിച്ചു

Published

on

നിലമ്പൂര്‍: നിറങ്ങളില്‍ കാടുനിറഞ്ഞു. കാടിന്റെ നിഗൂഢസൗന്ദര്യവും വന്യതയും ക്യാന്‍വാസുകളിലേക്ക് പടര്‍ന്നു. നിലമ്പൂര്‍ തേക്കുകാട്ടില്‍ നടന്ന ചിത്രകലാ ക്യാമ്പില്‍ കാടും മരങ്ങളും പ്രകൃതിയും മനുഷ്യജീവിതത്തിന്റെ താളമുള്ള ചിത്രങ്ങളായി. മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെയും കലാ ആസ്വാദകരുടെയും കൂട്ടായ്മയായ വരക്കൂട്ടമാണ് നിറങ്ങള്‍ കൊണ്ട് സംവദിച്ചും വരകൊണ്ട് പ്രതിരോധ വഴിയകള്‍ കണ്ടെടുത്തും കാട്ടില്‍ ഒത്തുകൂടിയത്. കലാകാരന്‍മാര്‍ക്കെതിരെ ഉയരുന്ന ഫാസിസ്റ്റ് നിലപാടുകളില്‍ പ്രതിഷേധിച്ചും കലയിലെ സമകാലിക ഇടപെടലുകളെ അടുത്തറിയാനുമാണ് ബഹുസ്വരതയുടെ വര്‍ണങ്ങളുമായി കലാകാരന്‍മാര്‍ കൂടിയിരുന്ന് വരച്ചത്.

ചിത്രകാരന്‍ അശാന്തന്റെ മരണത്തില്‍ അനുശോചിച്ചും അദ്ദേഹത്തിന്റെ മൃതദേഹത്തോട് ഫാസിസ്റ്റുമനസ്സുകള്‍ കാണിച്ച അവഹേളനത്തില്‍ പ്രതിഷേധിച്ചുമാണ് ക്യാമ്പ് തുടങ്ങിയത്. കലാകാരന്‍മാര്‍ സ്വതന്ത്രമായ ആവിഷ്‌കാരങ്ങള്‍ നടത്താന്‍ കാടുകയറേണ്ട ഗതികെട്ടകാലമാണിതെന്ന് ചിത്രകാരന്‍മാര്‍ പറഞ്ഞു.

യൂനുസ് മുസ്‌ലിയാരകത്ത്, കെ എം നാരായണന്‍, മുഖ്താര്‍ ഉദരംപൊയില്‍, സതീഷ് ചളിപ്പാടം, പി ജി ശ്രീനിവാസന്‍, രതീഷ് കുമാര്‍, ഉസ്മാന്‍ ഇരുമ്പുഴി, സുരേഷ് ചാലിയത്ത്, ഐഷ യൂനുസ്, ഷബീബ മലപ്പുറം, ഉഷ മഞ്ചേരി, ശംസി ജാസ്മിന്‍, സേതു മക്കരപ്പറമ്പ്, ദിനേശ് മഞ്ചേരി, ശിഹാബ് മമ്പാട്, അനീഷ് കവളമുക്കട്ട തുടങ്ങി ജില്ലക്കകത്തും പുറത്തുനിന്നുമായി തെരഞ്ഞെടുത്ത 20 ചിത്രകാരന്മാരാണ് നിലമ്പൂര്‍ കനോലി പ്ലോട്ടിലും താണയിലെ സ്പ്രിങ്‌സ് സ്‌കൂളിലുമായി നടന്ന ദ്വിദിനവരക്യാമ്പില്‍ പങ്കെടുത്തത്. അക്രലിക് കളറില്‍ ക്യാന്‍വാസിലായിരുന്നു വര.

പി വി അന്‍വര്‍ എം എല്‍ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റിഞ്ചു വെള്ളിലയാണ് ക്യൂറേറ്റര്‍. ഷമീം സീഗള്‍, അനീസ് വടക്കന്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

നിലമ്പൂര്‍ തേക്കുകാട്ടില്‍ വരക്കൂട്ടം സംഘടിപ്പിച്ച ദ്വിദിന വരക്യാമ്പില്‍ നിന്ന്

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

kerala

വയനാട്ടില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 കിറ്റുകള്‍ പിടികൂടി

വിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി

Published

on

സുല്‍ത്താൻ ബത്തേരി: അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകല്‍ പിടികൂടി. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശാം കഴിഞ്ഞതിന് പിന്നാലെയാണ് കിറ്റുകള്‍ പിടികൂടിയ സംഭവം ഉണ്ടായത്. സുല്‍ത്താൻ ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തില്‍ നിന്നാണ് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ പിടികൂടിയത്. 1500ഓളം കിറ്റുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. പിക്ക് അപ്പ് ജീപ്പിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിസ്ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബിജെപി വിതരണം ചെയ്യാന്‍ കൊണ്ടുവന്നതെന്ന് യുഡിഎഫ് ആരോപിച്ചു.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

Trending