Connect with us

More

നിപ്പ വൈറസ്; മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് കോര്‍പ്പറേഷന്‍

Published

on

കോഴിക്കോട്: നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് വൈറോളജി ലാബും മെഡിക്കല്‍ കോളജില്‍ പ്രത്യേക ഐസലേഷന്‍ ബ്ലോക്കും തുടങ്ങണമെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ്, കൗണ്‍സിലര്‍മാരായ പി. കിഷന്‍ചന്ദ്, നമ്പിടി നാരായണന്‍ എന്നിവര്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ ആവശ്യങ്ങള്‍ പ്രമേയമായി സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. നിപ്പ വലിയ ഭീതി ഉളവാക്കിയിട്ടുണ്ട്. ബസിലും റെയില്‍വേ സ്‌റ്റേഷനുകളിലും പോലും ആളില്ല. പരമാവധികാര്യങ്ങള്‍ സര്‍ക്കാരും നഗരസഭയും ചെയ്യുന്നുണ്ട്. കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ഗോപകുമാറിന്റെ മുഴുവന്‍ സമയപ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. ജാഗ്രതാസമിതികള്‍ വിളിച്ച് ചേര്‍ത്ത് മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ടതായും മേയര്‍.
നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട സംസ്ഥാനസര്‍ക്കാര്‍ സുത്യര്‍ഹ്യമായ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് കെ.വി ബാബുരാജ് പറഞ്ഞു. ഇത്തരം രോഗങ്ങളുടെ ചികിത്സക്കായി പ്രത്യേക ഐസലേഷന്‍ ആസ്പത്രി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിപ്പ വൈറസ് ബാധയില്‍ ജനങ്ങള്‍ ഭയത്തിലാണെന്ന് പ്രതിപക്ഷ കൗണ്‍സലര്‍മാര്‍ പറഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം കുന്നുകൂടുന്ന പ്രശ്‌നത്തെ ഗൗരവമായി കാണണം. മീഞ്ചന്ത ആര്‍ട്‌സ് കോളജിന് സമീപം, രാമകൃഷ്ണ മിഷന്‍ സ്‌കൂളിന് സമീപം, ബൈപ്പാസ് എന്നിവിടങ്ങളിലെ മാലിന്യം നീക്കം ചെയ്യണം. വാര്‍ഡ് തലത്തില്‍ വ്യാപകമായി മാലിന്യം ഇല്ലാതാക്കാന്‍ ബോധവത്ക്കരണം നടത്തണമെന്നും കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ജനങ്ങള്‍ ഭയാശങ്കയില്‍ കഴിയുന്ന സാഹചര്യത്തില്‍ പൊതു സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സി അബ്ദുറഹിമാന്‍ പറഞ്ഞു. ജില്ലയെ ഒന്നാകെ ഭയങ്കര ഭീതിയിലാക്കിയിരിക്കുകയാണ് നിപ്പ വൈറസ് ബാധയെന്ന് പി. കിഷന്‍ചന്ദ് പറഞ്ഞു. ഇത്തരം വൈറസ് ബാധ ചികിത്സക്ക് പ്രത്യേക ആസ്പത്രി ഉത്തമമാണ്. നഗരത്തില്‍ എലിപ്പനിയും ജപ്പാന്‍ ജ്വരവും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഗൗരവമായി കാണണം.
മഴക്കാലത്ത് തെരുവ് കച്ചവടക്കാര്‍ വൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഭക്ഷണവിതരണം നടത്തുന്നത് നിര്‍ത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലൈസന്‍സില്ലാത്ത കച്ചവടക്കാര്‍ ഭക്ഷണവിതരണം നടത്തുന്നുണ്ടെങ്കില്‍ നിര്‍ത്തലാക്കുമെന്ന് മേയര്‍ പറഞ്ഞു. നിപ്പ വൈറസുമായി ബന്ധപ്പെട്ട വ്യാജപ്രചരണം വ്യാപാരമേഖലയെ തകര്‍ത്തതായും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. മാലിന്യം ബീച്ചില്‍ കോര്‍പറേഷന്‍ മാലിന്യ തൊഴിലാളികള്‍ തന്നെ തള്ളുന്നതായി കൗണ്‍സിലര്‍ സി.കെ. സീനത്ത് പറഞ്ഞു. മാലിന്യം ബീച്ചില്‍ തള്ളിയ സംഭവത്തില്‍ അന്വേഷിച്ച് ശക്തമായി നടപടിയുണ്ടാകുമെന്ന് മേയര്‍. കൗണ്‍സിലര്‍മാരായ കെ.എം. റഫീഖ്, പി.കെ. ശാലിനി, കെ. നിര്‍മ്മല, വി. റാഹിയ, നിര്‍മ്മല, കെ.കെ. റഫീഖ്, എന്‍. സതീഷ് കുമാര്‍, മുഹമ്മദ് ഷമീല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

kerala

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരം; ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകും:എംഎം ഹസന്‍

Published

on

ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകുമെന്നും ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഒരിക്കലും ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.

രാഹുല്‍ ഗാന്ധിക്കെതിരേ വരെ രംഗത്തുവന്നിട്ടുള്ള സിപിഎം ഇന്ത്യാമുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍ അവരെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന് പരമാവധി സീറ്റി ലഭിച്ചാല്‍ മാത്രമേ മൂന്നാവട്ടം അധികാരത്തിലേറാന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുന്ന മോദിയെ തടയാനാകൂ. അതിനാല്‍ ഓരോ സീറ്റും ഓരോ വോട്ടും വളരെ നിര്‍ണായകമാണ്. ഇക്കാര്യം വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണമെന്നും ഹസന്‍ അഭ്യര്‍ത്ഥിച്ചു.

ആണവക്കരാറിന്റെ മറവില്‍ യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച ചരിത്രവും സിപിഎമ്മിനുണ്ട്. വിപി സിംഗ് സര്‍ക്കാരിനെ ബിജെപിയും ഇടതുപക്ഷവും ഒരുമിച്ചു നിന്നാണ് സംരക്ഷിച്ചത്. ഇടതുപക്ഷത്തെ വിശ്വസിക്കാനാവില്ല എന്നത് ചരിത്രസത്യവുമാണ്.

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരമാണ് ഈ തെരഞ്ഞെടുപ്പിലെ അന്തര്‍ധാര. തെരഞ്ഞെടുപ്പുവേളയില്‍പ്പോലും പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത വിളമ്പുന്നതും മണിപ്പൂര്‍ ഇപ്പോഴും കത്തിയെരിയുന്നതും ഭരണഘടന പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ചതുമൊക്കെ ഓര്‍ക്കാനുള്ള സമയമാണിത്.

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭരിക്കുന്ന പിണറായി വിജയന് ശക്തമായ താക്കീതു നല്കാനുള്ള അവസരം കൂടിയാണിത്. പെന്‍ഷനുകള്‍ നല്കാത്തതും ആശുപത്രികളില്‍ മരുന്നില്ലാത്തതും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതുമായ നിരവധി ജനദ്രോഹനടപടികള്‍ ഓര്‍ക്കാനും പ്രതികരിക്കാനുമുള്ള അവസരമാണിതെന്നും ഹസന്‍ പറഞ്ഞു.

Continue Reading

Trending