Connect with us

Culture

ശ്രീജിത്ത് മാത്രമല്ല, സെക്രട്ടറിയേറ്റിന് മുന്നില്‍ 300 ദിവസം പിന്നിട്ട് അഞ്ച് സമരങ്ങള്‍

Published

on

 

സഹോദരന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി 768 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യഗ്രഹമിരിക്കുന്ന ശ്രീജിത്തിനെ ഇപ്പോള്‍ എല്ലാവരും അറിയും. സോഷ്യല്‍മീഡിയ സമരം ഏറ്റെടുത്തതോടെ വന്‍പിന്തുണയാണ് ഈ സമരത്തിന് ലഭിച്ചത്. എന്നാല്‍ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ ശ്രീജിത്ത് മാത്രമല്ല, അധികാരികളുടെ കനിവ് തേടി സമരരംഗത്തുള്ളത്. ശ്രീജിത്തിന്റേത് കൂടാതെ, 300 ദിവസം പിന്നിട്ട അഞ്ച് സമരങ്ങളാണ് ഇവിടെ നടക്കുന്നത്. വാടകവീട്ടില്‍ നിന്ന് ഇറക്കിവിടപ്പെട്ടതിനെ തുടര്‍ന്ന് കയറിക്കിടക്കാന്‍ ഒരു ചെറുവീടിനായി 76കാരിയായ തൃക്കണ്ണാപുരം സ്വദേശി കനകമ്മ സെക്രട്ടറിയേറ്റിന് മുന്നില്‍ 548 ദിവസമായി സമരമിരിക്കുന്നു. അപേക്ഷകളുമായി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് കനകമ്മ സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്. ആരെങ്കിലും എത്തിക്കുന്ന ആഹാരം കഴിച്ചാണ് കനകമ്മ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ആരോഗ്യസ്ഥിതിയും മോശമാണ്.
നാലുമാസം പ്രായമുള്ള മകള്‍ രുദ്രയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരിക എന്ന ആവശ്യവുമായാണ് ഊരൂട്ടമ്പലം സ്വദേശിയായ പിതാവ് സുരേഷ് ബാബുവും ഭാര്യ രമ്യയും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങിയിട്ട് 392 ദിവസം പിന്നിട്ടു. 2016 ജൂലൈ 10ന് എസ്.എ.ടി ആസ്പത്രിയില്‍ രുദ്ര മരിച്ചത് മരുന്നുമാറി കുത്തിവെച്ചതുകാരണമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സമരത്തിനിടെ, സുരേഷ് സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ക്കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. കവിളില്‍ വേല്‍ കുത്തിയും കുരിശുചുമന്നും പലരീതിയിലും പ്രതിഷേധിച്ചു. ഭാര്യയെ പ്രതീകാത്മകമായി കിടത്തി ശവമഞ്ചം ചുമക്കേണ്ടിയും വന്നു. സുരേഷിന്റെയും ഭാര്യയുടെയും പേരില്‍ അഞ്ചു കേസുകള്‍ നിലവിലുണ്ട്. രണ്ടര വയസ്സുള്ളപ്പോള്‍ മൂത്ത മകള്‍ ദുര്‍ഗയെ സമരത്തിനിറക്കിയതും കേസായി. ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടിയാണ് സുരേഷ് സമരം തുടരുന്നത്.
ജീവന് ഭീഷണിയായ പാറക്വാറിയുടെ പ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ടാണ് കിളിമാനൂര്‍ സ്വദേശി സേതു സമരം ആരംഭിച്ചത്. 302 ദിവസം നീണ്ട സമരത്തിനിടെ ഇടക്ക് അറസ്റ്റിനും വിധേയനായി. അനിയന്റെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയും ഇപ്പോള്‍ സേതുവിനുണ്ട്. വീട്ടില്‍ നിന്നു 130 മീറ്റര്‍ അകലെയുള്ള പാറമടയില്‍ നിന്നു കരിങ്കല്‍ച്ചീളികള്‍ തെറിച്ച് മക്കള്‍ക്ക് പരിക്കേല്‍ക്കുന്നത് പതിവായതോടെയാണ് സേതു സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ആരംഭിച്ചത്. ഇടക്ക് അറസ്റ്റുണ്ടായി. അഞ്ചുദിവസം ജയിലില്‍ കഴിഞ്ഞു. രണ്ടുമാസം സെക്രട്ടറിയേറ്റിനുമുന്നില്‍ കാണരുതെന്ന വിലക്കുണ്ടായതോടെ സമരം താല്‍ക്കാലികമായി കലക്ടറേറ്റിന് മുന്നിലേക്ക് മാറ്റി. കാലാവധി കഴിഞ്ഞപ്പോള്‍ വീണ്ടും തിരിച്ചെത്തി. ഇടക്ക് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചു.
18 വര്‍ഷങ്ങള്‍ക്ക് മുന്‍പുനടന്ന അപകടത്തിന് കിട്ടേണ്ട നഷ്ടപരിഹാര തുക അഭിഭാഷകനും ഇന്‍ഷുറന്‍സ് കമ്പനിയും ഒത്തുകളിച്ച് നഷ്ടപ്പെടുത്തിയെന്ന പരാതിയുമായി കൊല്ലം സ്വദേശിയായ ശശിയും കുടുംബവും സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം ഒരു വര്‍ഷം പിന്നിട്ടു. രണ്ടര ലക്ഷത്തോളം രൂപ അന്ന് ചികിത്സക്ക് ചെലവായി. പത്ത് വര്‍ഷം കഴിഞ്ഞ് നഷ്ടപരിഹാരമായി ലഭിച്ചത് 20,500 രൂപ. ശശിക്ക് 56 ശതമാനം ശാരീരികക്ഷമത നഷ്ടപ്പെട്ടുവെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടുമുണ്ട്. മരണം വരെ സമരം ചെയ്യുമെന്നാണ് ശശി പറയുന്നത്.
അരിപ്പ ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ ആദിവാസി ദലിത് മുന്നേറ്റ സമിതി നടത്തുന്ന സമരത്തിന് 341 ദിവസങ്ങളുടെ ദൈര്‍ഘ്യമുണ്ട്. കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ആദിവാസി-ദലിത് വിഭാഗത്തിനും ഒ.ബി.സി.ക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും കൃഷിഭൂമി നല്‍കണമെന്നാണ് ആവശ്യം. കൊല്ലം കുളത്തൂപ്പുഴയിലെ അരിപ്പയില്‍ അഞ്ചുവര്‍ഷത്തെ സമരത്തിനു ശേഷമാണ് സെക്രട്ടറിയേറ്റിനുമുന്നില്‍ സ്ഥിരം സമരപ്പന്തല്‍ തുറന്നത്. സെക്രട്ടേറിയറ്റിലെ വടക്കേ സമരഗേറ്റ് മുതല്‍ പത്തോളം സ്ഥിരം സമരപ്പന്തലുകളാണ് ഇപ്പോഴുള്ളത്. അഞ്ചുമാസമായി പെന്‍ഷന്‍ കിട്ടാതെ വന്നതോടെ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ നടത്തുന്ന സമരം ഒരു മാസത്തിലേക്ക് കടക്കുകയാണ്.

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending