Connect with us

News

ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനില്‍ 162 ഒഴിവ്

Published

on

സ്‌റ്റൈപന്‍ഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ് (കാറ്റഗറി-I) ഡിപ്ലോമ ഇന്‍ എന്‍ജിനീയറിങ് (ഒഴിവ്-51): എസ്എസ്സി/എച്ച്എസ്സി പഠനത്തിന് ശേഷം കുറഞ്ഞത് 60% മാര്‍ക്കോടെ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്ട്രോണിക്‌സ്/കെമിക്കലില്‍ ത്രിവല്‍സര എന്‍ജിനീയറിങ് ഡിപ്ലോമ, എച്ച്എസ്സിയോടൊപ്പം 60% മോ അതില്‍ കൂടുതലോ മാര്‍ക്കോടെ ദ്വിവല്‍സര എന്‍ജിനീയറിങ് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം, എസ്എസ്സി/എച്ച്എസ്സി പരീക്ഷയില്‍ ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം, 18-25 വയസ്.

സ്‌റ്റൈപന്‍ഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ് (കാറ്റഗറി-I) സയന്‍സ് ഗ്രാജുവേറ്റ്‌സ് (ഒഴിവ്-6): കുറഞ്ഞത് 60% മാര്‍ക്കോടെ ബിഎസ്സി, ഇതില്‍ കെമിസ്ട്രി മുഖ്യ വിഷയമായും ഫിസിക്‌സ്/മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ് ഉപവിഷയമായും അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് തുല്യ വെയിറ്റേജോടുകൂടി പഠിച്ചിരിക്കണം, എച്ച്എസ്സി പരീക്ഷയില്‍ മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം, ബിരുദ തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു മുഖ്യ വിഷയമാക്കിയവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല, എസ്എസ്സി/എച്ച്എസ്സി പരീക്ഷയില്‍ ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം, 18-25 വയസ്.

സയന്റിഫിക് അസിസ്റ്റന്റ്/ബി-ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങ് (ഒഴിവ്-7): എസ്എസ്സി/എച്ച്എസ്സി പഠനത്തിന് ശേഷം കുറഞ്ഞത് 60% മാര്‍ക്കോടെ ത്രിവല്‍സര സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ, എച്ച്എസ്സിയോടൊപ്പം 60% മോ അതില്‍ കൂടുതലോ മാര്‍ക്കോടെ ദ്വിവല്‍സര സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം, എസ്എസ്സി/എച്ച്എസ്സി പരീക്ഷയില്‍ ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം, 18-30 വയസ്.

സ്‌റ്റൈപന്‍ഡറി ട്രെയിനി/ടെക്‌നീഷ്യന്‍ (കാറ്റഗറി-II) പ്ലാന്റ് ഓപ്പറേറ്റര്‍ (ഒഴിവ്-51): എസ്എസ്സി/ഐഎസ്സി (സയന്‍സ്, മാത്തമാറ്റിക്‌സിനു കുറഞ്ഞത് 50% മാര്‍ക്കു നേടിയിരിക്കണം), എസ്എസ്സി പരീക്ഷയില്‍ ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം, 18-24 വയസ്.

സ്‌റ്റൈപന്‍ഡറി ട്രെയിനി/ടെക്‌നീഷ്യന്‍ (കാറ്റഗറി-II) മെയ്ന്റെയ്നര്‍ (ഒഴിവ്-47): എസ്എസ്സി (സയന്‍സ്, മാത്തമാറ്റിക്‌സിനു കുറഞ്ഞത് 50% മാര്‍ക്കു നേടിയിരിക്കണം), ഫിറ്റര്‍/ഇലക്ട്രീഷ്യന്‍/ഇലക്ട്രോണിക് മെക്കാനിക്/ഇന്‍സ്ട്രുമെന്റ് മെക്കാനിക്/ വെല്‍ഡര്‍/മെഷിനിസ്റ്റ്/ഡീസല്‍ മെക്കാനിക് ട്രേഡില്‍ ദ്വിവല്‍സര ഐടിഐ സര്‍ട്ടിഫിക്കറ്റ്, രണ്ടു വര്‍ഷത്തില്‍ കുറഞ്ഞ ഐടിഐ ആണെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, എസ്എസ്സി പരീക്ഷയില്‍ ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം, 18-24 വയസ്.

അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയിലും യോഗ്യതയിലും ചട്ടപ്രകാരം ഇളവു ലഭിക്കും.

വിശദവിവരങ്ങള്‍ക്ക്: www.npcilcareers.co.in

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending