Connect with us

Culture

നൂറുല്‍ ഇസ്‌ലാം യൂണിവേഴ്‌സിറ്റി നിര്‍മിച്ച ഉപഗ്രഹം ഐ.എസ്.ആര്‍.ഒക്ക് കൈമാറി

Published

on

തിരുവനന്തപുരം: ശാസ്ത്രസാങ്കേതിക മേഖലയില്‍ രാജ്യത്തൊട്ടാകെ വന്‍ പദ്ധതികള്‍ നടപ്പിലാക്കി വരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സാറ്റലൈറ്റ് നിര്‍മാണത്തില്‍ പങ്കാളിയാകണമെന്നും അദ്ദേഹം പറഞ്ഞു. നൂറുല്‍ ഇസ്‌ലാം സര്‍വകലാശാലയുടെ സ്‌പെയ്‌സ് സ്റ്റഡീസ് വിഭാഗം നിര്‍മിച്ച ഉപഗ്രഹം ഐ.എസ്.ആര്‍.ഒക്ക് നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. സ്റ്റാര്‍ട്ട് അപ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളിലൂടെ ഭാരതം സാങ്കേതികമായി വളര്‍ച്ച കൈവരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ ഉപഗ്രഹനിര്‍മാണം പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. കാര്‍ഷിക മേഖലക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ കാലാവസ്ഥാ മുന്നറിയിപ്പും ദുരന്തനിവാരണത്തിന് മുന്നൊരുക്കം നടത്താനുള്ള സന്ദേശവും നല്‍കുന്ന ഈ ഉപഗ്രഹം നിസാരമായി കാണാനാവില്ല. നൂറുല്‍ ഇസ്‌ലാം യൂണിവേഴ്‌സിറ്റി നിര്‍മിച്ച ഉപഗ്രഹം പുതുതലമുറക്ക് പ്രചോദനമാകുമെന്നും പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രൊഫ.കൃഷ്ണസ്വാമി നിയോസാറ്റ് പ്രോജക്ട് അവതരിപ്പിച്ചു. സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നൂറുല്‍ഇസ്‌ലാം സര്‍വകലാശാല ചാന്‍സലര്‍ ഡോ.എ.പി മജീദ് ഖാന്‍, നിയോസാറ്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ.എ.ഇ. മുത്തുനായകം, പ്രോ. ചാന്‍സലര്‍, എം.എസ് ഫൈസല്‍ഖാന്‍, വി.എസ്.എസ്.സി, എല്‍.പി.എസ്.സി, ഐ.എസ്.ആര്‍.ഒ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു .
സുനാമി പോലുള്ള ദുരന്തസാധ്യതകള്‍ മുന്‍കൂട്ടി നിരീക്ഷിക്കാനുള്ള നിരന്തര ഗവേഷണങ്ങള്‍ക്ക് ഒടുവിലാണ് ഉപഗ്രഹത്തിന് രൂപം നല്‍കിയതെന്നും പ്രകൃതിക്ഷോഭങ്ങള്‍ മുന്‍കൂട്ടി അറിയുവാനുള്ള ഉപഗ്രഹമാണിതെന്നും തുടന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡോ.എ.ഇ.മുത്തുനായകം പറഞ്ഞു. 400 വിദ്യാര്‍ത്ഥികളാണ് ഉപഗ്രഹ നിര്‍മാണത്തില്‍ പങ്കാളികളായത്. രാജ്യത്തെ ആദ്യ സ്വകാര്യ പ്രകൃതിക്ഷോഭ നിവാരണ ഉപഗ്രഹമാണിത്. ഐ.എസ്.ആര്‍.ഒയുമായി സഹകരിച്ച് നിര്‍മിച്ച ഈ ഉപഗ്രഹം കാലാവസ്ഥാ വ്യതിയാനങ്ങള്‍ അറിയാന്‍ ഉപകരിക്കും. കാര്‍ഷിക മേഖലയിലും മറ്റ് ഗവേഷണമേഖലകളിലും ഉപയോഗിക്കാവുന്നതുമാണ്. എല്ലാവിധ സന്ദേശമാര്‍ഗങ്ങളും 14.3 കിലോഗ്രാം മാത്രം ഭാരമുള്ള ഈ ഉപഗ്രഹത്തിനുണ്ട്. കന്യാകുമാരി ജില്ലയിലെ കാര്‍ഷിക വിഷയങ്ങള്‍ പരിശോധിക്കലാകും ഉപഗ്രഹത്തിന്റെ ആദ്യ പ്രവര്‍ത്തനം.
കടല്‍ക്ഷോഭം, സുനാമി തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങള്‍ മുന്‍കൂട്ടി നിര്‍ണയിക്കുന്ന സെന്‍സറിംഗ് സാങ്കേതിക വിദ്യയാണ് നിയോസാറ്റില്‍ðഉപയോഗിച്ചിരിക്കുന്നത്. കാട്ടുതീ, ഉരുള്‍പ്പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളുടെ ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഉപഗ്രഹം ഉപയോഗപ്രദമായിരിക്കും.
അതിനൂതന നാനോ ടെക്‌നോളജിയാണ് ഉപഗ്രഹ നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കാര്യക്ഷമമായി സന്ദേശങ്ങളും ചിത്രങ്ങളും പകര്‍ത്തുവാന്‍ സാധിക്കും. റിമോര്‍ട്ട് സെന്‍സറിങ് ഫെസിലിറ്റികള്‍ ഉപയോഗിച്ച് സര്‍വകലാശാല കെട്ടിടത്തില്‍ സ്ഥാപിച്ചിട്ടുള്ള സാറ്റലൈറ്റ് ഗ്രൗണ്ട് സ്റ്റേഷലൂടെയാണ് ഉപഗ്രഹവുമായുള്ള സന്ദേശം കൈമാറുക.
പേലോഡ് സാങ്കേതിക വിദ്യഘടിപ്പിച്ച നാനോ ഉപഗ്രഹത്തിന്റെ ആദ്യ പരീക്ഷണമാണിത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഉപഗ്രഹം വളരെയധികം ഉപയോഗപ്രദമാകുമെന്ന് എം.എസ് ഫൈസല്‍ഖാന്‍ പറഞ്ഞു. ആഴക്കടലില്‍ ഉണ്ടാകുന്ന പ്രതിഭാസങ്ങളെ കുറിച്ച് ഉപഗ്രഹം കൃത്യമായി വിവരങ്ങള്‍ നല്‍കും. പ്രകൃതിക്ഷോഭമുള്ള സ്ഥലത്തുനിന്നും എടുക്കുന്ന ചിത്രങ്ങളും സന്ദേശങ്ങളും ലഭ്യമാകും. അടുത്തമാസം 20ന് ശ്രീഹരിക്കോട്ടയില്‍ നിന്ന്് പി.എസ്.എല്‍.വിയുടെ പേടകത്തില്‍ ഉപഗ്രഹം വിക്ഷേപിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Film

ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു പരാതിയിൽ പറയുന്നു

Published

on

കൊച്ചി: കലക്‌‍ഷനിൽ റെക്കോർഡുകൾ സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു.

ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസ്സിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതകൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചതെന്നാണ് ഹരജി.

ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‍ഫോമുകള്‍ മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു. ഹർജി ഭാഗത്തിന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.

Continue Reading

Trending