Connect with us

Culture

ഇന്തോനേഷ്യന്‍ വിമാനം അപകടം സാങ്കേതിക തകരാറിനെ തുടര്‍ന്ന്; മുഴുവന്‍ യാത്രക്കാരും മരിച്ചതായി

Published

on

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ വിമാനം അപകടത്തില്‍പെട്ടത് സാങ്കേതിക തകരാറിനെ തുടര്‍ന്നെന്ന് സൂചന. നേരത്തയുണ്ടായിരുന്ന പ്രശ്‌നം അധികൃതകരെ അറിയിക്കുന്നതില്‍ പൈലറ്റിന് വീഴ്ച പറ്റിയെന്നാണ് ടെക്‌നികല്‍ ലോഗിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തകര്‍ന്ന വിമാനം പറത്തിയത് ഇന്ത്യക്കാരനായ പൈലറ്റായിരുന്നു. ഡല്‍ഹി സ്വദേശി ഭവ്യ സുനേജയായിരുന്നു വിമാനത്തിന്റെ പ്രധാന പൈലറ്റ്.
യാത്രാ വിമാനം കടലില്‍ തകര്‍ന്ന വീണ സംഭവത്തില്‍ മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടതായാണ് വിവരം. ഇന്തോനേഷ്യന്‍ ധനമന്ത്രാലയത്തിലെ 20 ഉദ്യോഗസ്ഥരടക്കം 189 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചതായി പ്രഖ്യാപിച്ചെങ്കിലും തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

ജക്കാര്‍ത്തയില്‍ നിന്നും ബങ്ക ബെലിതുങ് ദ്വീപിന്റെ തലസ്ഥാനമായ പങ്കല്‍ പിനാങിലേക്ക് പുറപ്പെട്ട സ്വകാര്യ കമ്പനിയായ ലയണ്‍ എയറിന്റെ ജെ.റ്റി-610 ബോയിങ് 737 മാക്‌സ് എട്ട് വിമാനമാണ് പറന്നുയര്‍ന്ന് 13 മിനിറ്റിനകം കടലില്‍ തകര്‍ന്നുവീണത്.
പ്രാദേശിക സമയം രാവിലെ 6.33ന് വിമാനം കടലില്‍ വീഴുന്നത് കണ്ടുവെന്ന് ഒരു ബോട്ടിലുള്ളവര്‍ അറിയിച്ചതോടെയാണ് അപകടവിവരം പുറത്തറിഞ്ഞത്.

വിമാനം തകര്‍ന്ന സ്ഥലത്തിന് 15 കിലോമീറ്റര്‍ അകലെ അപകടത്തില്‍ പെട്ട യാത്രക്കാരില്‍ ചിലരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതായും രക്ഷാപ്രവര്‍ത്തന ഏജന്‍സിയുടെ ഡയരക്ടര്‍ ബംബങ് സൂര്യോ അജി അറിയിച്ചു. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല. എന്നാല്‍ വിമാനത്തിന് സാങ്കേതിക ബുദ്ധിമുട്ടുകള്‍ നേരിട്ടതായി തകര്‍ന്നു വീഴുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് ക്യാപ്റ്റന്‍ അധികൃതരെ അറിയിച്ചതായും തിരിച്ചിറങ്ങാന്‍ അനുമതി തേടിയിരുന്നതായുമാണ് റിപ്പോര്‍ട്ട്. 6000 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ളയാളാണ് സുനേജ. ഏഴ് വര്‍ഷം മുമ്പാണ് സുനേജ ഇന്തോനേഷ്യന്‍ വിമാന കമ്പനിയായ ലയണ്‍ എയറില്‍ ചേര്‍ന്നത്. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 181 യാത്രക്കാരും രണ്ട് പൈലറ്റ്മാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
23 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ടിന്‍ ഖനന തൊഴിലാളികളായ നാലു പേരും, ഒരു ഇറ്റാലിയന്‍ പൗരനും വിമാനത്തിലുണ്ടായിരുന്നതായി ലയണ്‍ എയര്‍ സി.ഇ.ഒ എഡ്വാര്‍ഡ് സിറയ്റ്റ് അറിയിച്ചു.

വിമാനം തകര്‍ന്ന മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്. 30 മുതല്‍ 40 മീറ്റര്‍ വരെ ആഴമുള്ള ഭാഗത്താണ് വിമാനം തകര്‍ന്നുവീണത്. പറന്നുയര്‍ന്ന് നിമിഷങ്ങങ്ങള്‍ക്കം വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.
ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന മാര്‍ക്കറ്റാണ് ഇന്തോനേഷ്യയുടേത്. എന്നാല്‍ രാജ്യത്തെ സുരക്ഷാ റെക്കോര്‍ഡ് അത്ര ശുഭകരമല്ല. 1997ല്‍ മെദാനില്‍ ഗരുഡ എ 300 വിമാനം തകര്‍ന്ന് 214 പേര്‍ കൊല്ലപ്പെട്ടതിന് ശേഷം രാജ്യത്തുണ്ടാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ വ്യോമയാന ദുരന്തമാണ് ലയണ്‍ എയര്‍ വിമാന ദുരന്തം.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending