Connect with us

Culture

കണ്ണൂരില്‍ കണ്‍നിറയെ സുധാകരന്‍

Published

on

ദാവൂദ് മുഹമ്മദ്

മാറ്റി മറിച്ച വിധിയുടെ ചരിത്രമാണ് കണ്ണൂരിന് എന്നും. ചുവന്ന മണ്ണ് എന്ന് പൊതുവെ വിളിക്കുമെങ്കിലും ഏറെ തവണ ഇടതിനെ കൈവിട്ട ചരിത്രമാണ് ഈ മണ്ണിനുള്ളത്. സിറ്റിംഗ് എംപി പികെ ശ്രീമതിയെ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് കെ സുധാകരന്‍ വീണ്ടും നേരിടുമ്പോള്‍ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്.
എന്തു കൊണ്ട് വിജയിക്കും എന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ. കഴിഞ്ഞ തവണയുണ്ടായ തെറ്റ് ആവര്‍ത്തിക്കില്ല. അതു കൊണ്ടു തന്നെ പഴുതടച്ചുള്ള പ്രചാരണമാണ് നടത്തുന്നത്. പുതിയ വോട്ടര്‍മാരിലാണ് ഇരുവരും കണ്ണ് വെക്കുന്നത്. ഇതില്‍ ഊന്നിയുള്ള പ്രചാരണമാണ് നാടെങ്ങും നടക്കുന്നത്. കാലത്തിനനുസരിച്ചുള്ള മാറ്റം കണ്ണൂരിലെ പ്രചാരണ ബോര്‍ഡുകളിലും കാണാം.
സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണ് എന്നതാണ് യുഡിഎഫിന് പ്രതീക്ഷ ഉയര്‍ത്തുന്നത്. എന്നാല്‍ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ സഹായത്തോടെയുള്ള ബഹുമുഖ പ്രചാരണമാണ് എല്‍ഡിഎഫ് നടത്തുന്നത്. ഇതു കൊണ്ട് തന്നെ കൊണ്ടും കൊടുത്തും മുന്നേറുകയാണ് സ്ഥാനാര്‍ത്ഥികള്‍.
‘കൊലക്കത്തിക്കെതിരെ കൈപ്പത്തിക്ക്’ എന്നതാണ് കണ്ണൂരില്‍ ഉയരുന്ന യുഡിഎഫ് മദ്രാവാക്യം. എന്നാല്‍ വികസനമാണ് എല്‍ഡിഎഫ് ഉയര്‍ത്തുന്നത്. മോദി ഭരണത്തിന്റെ തുടര്‍ച്ചയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ പത്മനാഭന്റെ ആയുധം.എല്‍ഡിഎഫ്,യുഡിഎഫ് ക്യാമ്പ് നേരത്തെ ഉണര്‍ന്നപ്പോള്‍ എന്‍ഡിഎ ബഹുദൂരം പിന്നിലാണ്. ആദ്യഘട്ടം പ്രചാരണം അവസാനിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്ന് ലഭിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പറഞ്ഞു.
കണ്ണൂര്‍ ലോക്‌സഭ മണ്ഡലം നിലവില്‍ വന്നത് 1977ലാണ്.ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥി സികെ ചന്ദ്രപ്പന്‍ സിപിഎം സ്ഥാനാര്‍ത്ഥി ഒ.ഭരതനെ 12877 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്(യു)വിലെ കെ.കുഞ്ഞമ്പു കോണ്‍ഗ്രസ് (ഐ)യിലെ എന്‍ രാമകൃഷ്ണനെ പരാജയപ്പെടുത്തി. കണ്ണൂരില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ഇന്ദപ്രസ്ഥത്തിലെത്തിയത് മുല്ലപ്പള്ളി രാമചന്ദ്രനാണ്. 1984 മുതല്‍ 1998 വരെ വിജയിച്ച മുല്ലപ്പള്ളിക്ക് 1999ലും2004ലും കാലിടറി. എല്‍ഡിഎഫിലെ എപി അബ്ദുല്ലക്കുട്ടി അത്ഭുത കുട്ടിയായപ്പോള്‍ 2009ല്‍ കരുത്തനായ കെ.സുധാകരനെ കളത്തിലിറക്കി മണ്ഡലം യുഡിഎഫ് കയ്യിലൊതുക്കി. എന്നാല്‍ 2014ല്‍ പികെ ശ്രീമതിയുമായി മത്സരിച്ചപ്പോള്‍ 6566 വോട്ടിന് പരജയപ്പെട്ടു. എന്നാല്‍ ഈ തെറ്റ് വീണ്ടു ആവര്‍ക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യത്സമായ ആവേശവും ശാസ്ത്രീയമായ പ്രവര്‍ത്തനവുമാണ് സുധാകരന് മുതല്‍കൂട്ടാവുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നിരക്കാണ് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നത്.
ജില്ലയിലെ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ഉള്‍ക്കൊള്ളുന്നതാണ് കണ്ണൂര്‍ ലോകസഭ മണ്ഡലം.ഇതില്‍ അഴിക്കോട്, ഇരിക്കൂര്‍, പേരാവൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫും കണ്ണൂര്‍,തളിപ്പറമ്പ്,ധര്‍മ്മടം,മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫുമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 6566 വോട്ടിനാണ് സുധാകരന്‍ പരാജയപ്പെട്ടത്. എന്നാല്‍ 2009ല്‍ വിജയിച്ചതാവട്ടെ 43151 വോട്ടിനുമാണ്. ഇതു വീണ്ടും ആവര്‍ത്തിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രതീക്ഷ.
രാജ്യത്ത് മുഴുവന്‍ അലയടിക്കുന്ന മോദി വിരുദ്ധ തരംഗവും ഉത്തര മലബാറിലെ കൊലപാതക രാഷട്രീയവും കണ്ണൂരില്‍ പ്രതിഫലിച്ചാല്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായിരിക്കും നേരിടേണ്ടി വരിക. ഒരു ലക്ഷത്തോളമുള്ളപുതിയ വോട്ടര്‍മാരിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. ഭൂരിപക്ഷത്തിനുള്ള വോട്ട് ഇങ്ങിനെ നേടാനാവുമെന്ന കണക്കുകൂട്ടലിലാണ് സുധാകരന്‍.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending