Connect with us

Culture

ഖത്തറില്‍ ഈ വര്‍ഷം പുതിയതായി രജിസ്റ്റര്‍ ചെയ്തത് മുവ്വായിരത്തിലേറെ കമ്പനികള്‍

Published

on

ദോഹ: ഈ ജനുവരിയില്‍ ഖത്തറില്‍ പുതിയതായി 3001 പുതിയ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു. തൊട്ടുമുന്‍പത്തെ മാസത്തെ(2017 ഡിസംബര്‍) അപേക്ഷിച്ച് പുതിയ കമ്പനികളുടെ രജിസ്‌ട്രേഷനില്‍ 17ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ 2572 പുതിയ കമ്പനികളായിരുന്നു രജിസ്റ്റര്‍ ചെയ്തത്.

ജനുവരിയില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തവയില്‍ 2396 എണ്ണം പ്രധാന കമ്പനികളും 605 എണ്ണം ശാഖകള്‍ തുടങ്ങുന്നതിനുമാണ്.പുതിയ കമ്പനികളില്‍ ലിമിറ്റഡ് ലയബലിറ്റിസ് കമ്പനികള്‍ 62 ശതമാനമാണ്. ഏകവ്യക്തി ലിമിറ്റഡ് ലയബലിറ്റി കമ്പനികള്‍ 27 ശതമാനവും വ്യക്തിഗത കമ്പനികള്‍ പത്ത് ശതമാനവുമാണ്. ആഭ്യന്തര വ്യവസായ പുരോഗതി സംബന്ധിച്ച സാമ്പത്തിക വാണിജ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പുതിയ വാണിജ്യ രജിസ്‌ട്രേഷനില്‍ മുന്നില്‍ നില്‍ക്കുന്നത് കോണ്‍ട്രാക്റ്റിങ് കമ്പനികളാണ്. ഇത്തരം കമ്പനികള്‍ക്കായി 444 രജിസ്‌ട്രേഷനുകളാണ് അനുവദിച്ചത്.

കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍സ് വ്യാപാരത്തിനായി 206 രജിസ്‌ട്രേഷനുകളും അനുവദിച്ചു. ഗ്രോസറി സ്‌റ്റോറുകള്‍ക്കും വിതരണ ഷോപ്പുകള്‍ക്കുമായി 155, പൊതു ഉത്പന്നങ്ങളുടെ വ്യാപാരങ്ങള്‍ക്കായി 140, റസ്‌റ്റോറന്റുകള്‍, കഫറ്റീരിയകള്‍, ഐസ്‌ക്രീംഷോപ്പുകള്‍ എന്നിവയ്ക്കായി 126 രജിസ്‌ട്രേഷനുകളും അനുവദിച്ചു.പുതിയതായി അനുവദിച്ചതും ഭേദഗതി വരുത്തിയും പുതുക്കിയതും ഉള്‍പ്പടെ 8204 വാണിജ്യ ലൈസന്‍സുകളും പോയമാസം പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇവയില്‍ 1813 എണ്ണം പുതിയ ലൈസന്‍സാണ്. 978 എണ്ണം ഭേദഗതിവരുത്തിയതും 5413 എണ്ണം പുതുക്കിയതുമാണ്. ഡിസംബറില്‍ 418 കമ്പനികളാണ് അടച്ചുപൂട്ടിയത്. പുതുതായി രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ 14 ശതമാനം വരുമിത്. ഏഴുതിത്തള്ളല്‍ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ട്രാക്റ്റിങ് കമ്പനികളാണ് മുന്നില്‍, 36ശതമാനം. നിര്‍മാണ ഉത്പന്നള്‍, ഇലക്ട്രിക്കല്‍ അപ്ലൈയന്‍സസ്, ഇലക്ട്രോണിക്‌സ് എന്നിവയാണ് രണ്ടാമത്, 18 ശതമാനം.
പൊതുവ്യാപാര കമ്പനികള്‍ മൂന്നാമത്, 17 ശതമാനം. ജനുവരിയില്‍ മന്ത്രാലയത്തിന്റെ വിവിധ ബ്രാഞ്ചുകള്‍ മുഖേന 33,116 ഇടപാടുകള്‍ നടന്നു. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട് 44 പുതിയ പേറ്റന്റ് അപേക്ഷകള്‍ പുറപ്പെടുവിച്ചു.
230 പേറ്റന്റ് അപേക്ഷകള്‍ പുതുക്കി. 4011 വാണിജ്യമുദ്രകള്‍ രജിസ്റ്റര്‍ ചെയ്തു. പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് 42 സര്‍ട്ടിഫിക്കറ്റുകളും അനുവദിച്ചു.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending