Connect with us

Culture

പടയൊരുക്കം ഇന്നും നാളെയും ടിപ്പുവിന്റെ പടയോട്ട ഭൂമിയില്‍

Published

on

എന്‍.എ.എം. ജാഫര്‍

പാലക്കാട്: ബ്രിട്ടീഷുകാരുടെ മര്‍ദ്ദകഭരണത്തിനെതിരെ നെഞ്ചുറപ്പോടെ ടിപ്പുസുല്‍ത്താന്‍ പടയോട്ടം നയിച്ച പാലക്കാടന്‍ മണ്ണില്‍ ഇന്നും നാളെയും യു.ഡി.എഫിന്റെ പടയൊരുക്കം. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ തുല്യതയില്ലാത്ത പോരാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച മലപ്പുറത്തിന്റെ ഇതിഹാസ ഭൂമിയില്‍ മോദി-പിണറായി ഭരണത്തിനെതിരെ ജനാധിപത്യ സംഘശക്തിയുടെ പ്രതിഷേധ തീജ്വാലകള്‍ പടര്‍ത്തിയ ശേഷമാണ് ജാഥ വള്ളുവനാടന്‍-തമിഴക സങ്കര സാംസ്‌കാരികതയിലേക്ക് പ്രവേശിക്കുന്നത്. മണ്ണാര്‍ക്കാടന്‍ മലയോരമേഖലയും വള്ളുവനാടന്‍ സാംസ്‌കാരികതയും പാലക്കാടന്‍ നഗരവും ചിറ്റൂരിന്റെ കര്‍ഷകഗ്രാമങ്ങളും ജാഥയെ ഇന്ന് നെഞ്ചോട് ചേര്‍ക്കും.
മോദി-പിണറായി സര്‍ക്കാരുകളുടെ ജനവഞ്ചനാ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് ആരംഭിച്ച ‘പടയൊരുക്കം’ ജാഥ ഈ ദിവസങ്ങളില്‍ ജില്ലയില്‍ പര്യടനം നടത്തും. ഇന്ന് രാവിലെ 9 മണിക്ക് ജില്ലാ അതിര്‍ത്തിയായ കരിങ്കല്ലത്താണിയില്‍ യു.ഡി.എഫ് ജില്ലാ നേതാക്കള്‍ ജാഥയെ സ്വീകരിക്കും. രാവിലെ 10മണിക്ക് മണ്ണാര്‍ക്കാട് ആദ്യ സ്വീകരണ പൊതുയോഗത്തില്‍ ഉമ്മന്‍ചാണ്ടി പ്രസംഗിക്കും. ജാഥാ അംഗങ്ങളും യു.ഡി.എഫ് നേതാക്കളും പ്രസംഗിക്കും. തുടര്‍ന്ന്് 11 ന്് ഒറ്റപ്പാലം നിയോജകമണ്ഡലം കമ്മിറ്റി കരിമ്പുഴ കോട്ടപ്പുറത്തും ഉച്ചതിരിഞ്ഞ് മൂന്നിന് കോങ്ങാട് നിയോജകമണ്ഡലം കല്ലടിക്കോടും സ്വീകരണം നല്‍കും. വൈകീട്ട് 4 മണിക്ക് പാലക്കാട്, മലമ്പുഴ നിയോജകമണ്ഡലം കമ്മിറ്റികള്‍ സംയുക്തമായാണ് പാലക്കാട് നഗരത്തിലെ സ്വീകരണമൊരുക്കുന്നത്. ഇവിടെ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പ്രസംഗിക്കും. സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്തെ ഗ്രൗണ്ടില്‍ ചേരുന്ന സ്വീകരണസമ്മേളനം പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് 5മണിക്ക് ചിറ്റൂര്‍ നിയോജകമണ്ഡലം കമ്മിറ്റി കൊഴിഞ്ഞാമ്പാറയില്‍ വമ്പിച്ച സ്വീകരണം നല്‍കും. ഈ സ്വീകരണത്തോടെ ജില്ല പരിപാടി സമാപിക്കും.
നാളെ രാവിലെ 10മണിക്ക് തരൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടക്കഞ്ചേരിയിലാണ് ആദ്യ സ്വീകരണം. 11മണിക്ക് നെന്മാറ നിയോജകമണ്ഡലം കമ്മിറ്റി കൊല്ലങ്കോട് സെന്ററില്‍ സ്വീകരണം നല്‍കും. ഉച്ചതിരിഞ്ഞ് 3ന് ആലത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ആലത്തൂര്‍ ടൗണില്‍ സ്വീകരണം നല്‍കും. 4മണിക്ക്് ഷൊര്‍ണൂര്‍ നിയോജകമണ്ഡലം കമ്മിറ്റി കുളപ്പുള്ളി സെന്ററിലും 5ന് പട്ടാമ്പി നിയോജകമണ്ഡലം കമ്മിറ്റി മേലെ പട്ടാമ്പിയിലും സ്വീകരണം നല്‍കും. വൈകുന്നേരം 6ന് തൃത്താല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂറ്റനാട് സംഘടിപ്പിക്കുന്ന വമ്പിച്ച സ്വീകരണത്തോടെ ജില്ലയിലെ പരിപാടികള്‍ക്ക് സമാപനമാകും. ജാഥാ കോര്‍ഡിനേറ്റര്‍ വി.ഡി സതീശന്‍ എം.എല്‍.എ, കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബെഹാന്‍, ഷാനിമോള്‍ ഉസ്മാന്‍, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, മുന്‍മന്ത്രിമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, അഡ്വ.രാം മോഹന്‍ എന്നിവരാണ് രമേശ് ചെന്നിത്തലയോടൊപ്പം സ്ഥിരം ജാഥാംഗങ്ങളായി പങ്കെടുത്ത് സ്വീകരണയോഗങ്ങളില്‍ പ്രസംഗിക്കുന്നത്. യു.ഡി.എഫ് നേതാക്കളും സ്വീകരണയോഗങ്ങളില്‍ പ്രസംഗിക്കും.
കഴിഞ്ഞവര്‍ഷം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയത് മൂലവും നെല്ലുസംഭരണം വൈകിയത് മൂലം ജില്ലയിലെ കര്‍ഷകര്‍ നേരിടുന്ന ദുരിതങ്ങളും അട്ടപ്പാടിയിലെ ആദിവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും നേരില്‍ മനസ്സിലാക്കാന്‍ അവരുടെ പ്രതിനിധികളുമായി രമേശ് ചെന്നിത്തല ചര്‍ച്ച നടത്തും. ജാഥയുടെ ഭാഗമായി ഒരുകോടി ഒപ്പ് ശേഖരണവും ജില്ലയില്‍ നടത്തിയിട്ടുണ്ട്. ജില്ലയിലെ രണ്ടായിരത്തില്‍പരം ബൂത്തുകളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ പഞ്ചായത്ത്തല യു.ഡി.എഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending