Connect with us

More

ഫലസ്തീന്‍ തലസ്ഥനം ജറൂസലം: ഒ.ഐ.സി

Published

on

 

ഇസ്തംബൂള്‍: ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായ കിഴക്കാന്‍ ജറൂസലമിനെ അംഗീകരിക്കണമെന്ന് ഇസ്്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി.
ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി നിയമവിരുദ്ധമാണ്. പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയയില്‍നിന്ന് യു.എസ് പിന്മാറാണമെന്നും ഒ.ഐ.സി ഉച്ചകോടി ആവശ്യപ്പെട്ടു. ഫലസ്തീന്റെ തലസ്ഥാനം ജറൂസലം തന്നെയാണെന്ന് ഇസ്തംബൂളില്‍ നടന്ന ഉച്ചകോടിയില്‍ സംസാരിക്കവെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമത്തിനും നീതിക്കും വിലകല്‍പ്പിക്കുന്ന എല്ലാവരെയും ഫലസ്തീന്റെ തലസ്ഥാനമായി ജറൂസലമിനെ അംഗീരിക്കാന്‍ ഞാന്‍ ക്ഷണിക്കുന്നു. ഇസ്രാഈല്‍ ഭീകര രാഷ്ട്രമാണെന്ന് ഉര്‍ദുഗാന്‍ ആവര്‍ത്തിച്ചു. പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയയില്‍ അമേരിക്കയുടെ ഒരു പങ്കും ഇനി അംഗീകരിക്കില്ല. ഇസ്രാഈലിനോടുള്ള പക്ഷപാതിത്വം അവര്‍ തെളിയിച്ചിരിക്കുകയാണ്-അദ്ദേഹം പറഞ്ഞു. ജറൂസലം വിഷയത്തില്‍ ട്രംപിന്റെ തീരുമാനത്തോട് മുസ്്‌ലിം രാജ്യങ്ങള്‍ ഏകോപിത നിലപാട് സ്വീകരിക്കണമെന്നും ഉര്‍ദുഗാന്‍ നിര്‍ദേശിച്ചു. സുഹൃത്തുക്കളുമായി യുദ്ധം ചെയ്യുന്നവര്‍ ശത്രുവിനോടുള്ള പോരാട്ടം മറക്കുകയാണ്. ഒരു നയതന്ത്ര പരിഹാരമാണ് നമുക്ക് വേണ്ടത്.
ദിനംപ്രതി ഫലസ്തീനില്‍നിന്ന് കൂടുതല്‍ ഭൂമി തട്ടിയെടുക്കുന്നതില്‍നിന്ന് നാം ഇസ്രാഈലിനെ തടയേണ്ടതുണ്ട്. ഇപ്പോള്‍ ഇസ്രാഈല്‍ പ്രകടിപ്പിക്കുന്ന നയങ്ങളും സമീപനവും നമുക്ക് അംഗീകരിക്കാനാവില്ല-ഉര്‍ദുഗാന്‍ വ്യക്തമാക്കി. അമേരിക്കയുെട മുന്‍ പ്രഖ്യാപിത നിലപാടില്‍നിന്ന് വ്യത്യസ്തമായി ട്രംപ് ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥനമായി പ്രഖ്യാപിക്കുകയും യു.എസ് എംബസി അവിടേക്ക് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തത് ആഗോള പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ജറൂസലമിനുമേല്‍ പരമാധികാരം അടിച്ചേല്‍പ്പിക്കുന്ന ഇസ്രാഈല്‍ നടപടി ലോകം ഇതുവരെയും അംഗീകരിച്ചിട്ടില്ല. എന്നാല്‍ ഇസ്രാഈലിനോട് അമേരിക്ക മുമ്പും അനുഭാവപൂര്‍മാണ് പെരുമാറിയിരുന്നത്. ഇസ്രാഈലിന്റെ പല ധിക്കാരങ്ങള്‍ക്കും താങ്ങായി നിന്നിരുന്നത് അമേരിക്കയാണ്. ഐക്യരാഷ്ട്രസഭയില്‍ ഇസ്രാഈല്‍ വിരുദ്ധവും ഫലസ്തീന്‍ അനുകൂലവുമായ പ്രമേയങ്ങളെ മുഴുവന്‍ യു.എസ് വീറ്റോ ചെയ്യുകയാണ് പതിവ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഒന്നര കോടി അപഹരിച്ച് മലയാളി ഒളിവിൽ; കുടുംബവും നാട്ടിലേയ്ക്ക് മുങ്ങിയതായി പരാതി

ഈ മാസം 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്

Published

on

അബുദാബി: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി (38) നെതിരെയാണ് ഒന്നര കോടിയോളം രൂപ(ആറ് ലക്ഷം ദിർഹം) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകിയത്.

ഈ മാസം 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന് 6 ലക്ഷം ദിർഹം കുറവുള്ളതായി കണ്ടെത്തി.

ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിൻ്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് ലുലു അധികൃതർ പറഞ്ഞു.

നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസിൻ്റെ തിരോധാനത്തിനു ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേയ്ക്ക് മുങ്ങുകയും ചെയ്തു. എംബസി മുഖാന്തിരം നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്.

Continue Reading

kerala

‘ഇ.ഡി അന്വേഷണം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം, കരുവന്നൂരിന്റെ കാര്യം എന്തായി’: വി.ഡി. സതീശൻ

അരവിന്ദ് കേജ്‍രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Published

on

തിരുവനന്തപുരം∙ മാസപ്പടിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തങ്ങൾ തമ്മിൽ പോരിലാണെന്ന് കാണിക്കാനുള്ള ബിജെപി, സിപിഎം ശ്രമം മാത്രമാണ് ഈ കേസെന്ന് സതീശൻ പരിഹസിച്ചു. അതേസമയം, ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തനിക്ക് അമിതാവേശമില്ലെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ വ്യക്തമാക്കി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലും സ്വർണക്കടത്തിലും ലൈഫ് മിഷൻ ആരോപണങ്ങളിലും ഇ.ഡി നടത്തുന്ന അന്വേഷണത്തിന്റെ കാര്യം എന്തായെന്ന് സതീശൻ ചോദിച്ചു. കേരളത്തിലെത്തുമ്പോൾ മാത്രം ഇ.ഡിയുടെ സമീപനം വ്യത്യസ്തമാണ്. അരവിന്ദ് കേജ്‍രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

india

യുഎപിഎ കേസുകള്‍ കൂടുതലും കേരളത്തില്‍

യു.എ.പി.എ ചുമത്തുന്ന കേസുകളുടെ കാര്യത്തില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം

Published

on

യു.എ.പി.എ നിയമപ്രകാരം കേസുകളെടുക്കുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ കേരളം. 2018, 2019 വര്‍ഷങ്ങളില്‍ മാത്രം 70 കേസുകളാണ് കേരളത്തില്‍ ചുമത്തിയത്. യു.എ.പി.എ ചുമത്തുന്ന കേസുകളുടെ കാര്യത്തില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം.

സി.എ.എക്കെതിരായ ഇടതുസര്‍ക്കാരിന്റെ വാഗ്ദാനങ്ങളെല്ലാം വെറും പൊള്ളാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്ക്. സാമ്പത്തിക സംവരണം പോലെ അതിവേഗത്തിലാണ് കേരളം ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നത്. 2014ല്‍ വെറും 30 കേസുകളാണ് കേരളത്തില്‍ ചുമത്തിയിരുന്നത്. എന്നാല്‍ 2016-21 കാലയളവില്‍ മാത്രം 145 കേസുകള്‍ ചുമത്തി. ലഘുലേഖ കൈവശം വെച്ചതിനാണ് അലനെയും താഹയെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.

Continue Reading

Trending