Connect with us

Video Stories

ഫലസ്തീന്‍ കൂട്ടക്കുരുതി അപലപിക്കാനാകാതെ യു.എന്‍

Published

on

 

ഒരിക്കല്‍കൂടി ഗസ്സയില്‍ ഇസ്രാഈല്‍ സൈന്യത്തിന്റെ ഫലസ്തീന്‍ കൂട്ടക്കുരുതി. ഇത്തവണ ഈ പൈശാചികതയെ അപലപിക്കാന്‍ പോലും യു.എന്‍ രക്ഷാസമിതിക്ക് കഴിഞ്ഞില്ല. അറബ് ലോകം അജണ്ടയൊക്കെ മാറ്റിയെഴുതിയതോടെ ഫലസ്തീനിലെ സംഭവ വികാസം അറിഞ്ഞതായി ഭവിക്കുന്നേയില്ല. ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ‘ഭീകരവാദി’യായി വിശേഷിപ്പിച്ച് അതിശക്തമായ ഭാഷയില്‍ അപലപിച്ച ഏക രാഷ്ട്രത്തലവന്‍ തുര്‍ക്കി പ്രസിഡണ്ട് റജബ് തയ്യബ് ഉറുദുഗാന്‍ മാത്രമാണ്.
അധിനിവേശത്തിലൂടെ ജൂത രാഷ്ട്രം കയ്യടക്കിയപ്പോള്‍ ആട്ടിയോടിക്കപ്പെട്ട ഫലസ്തീന്‍കാര്‍ സ്വന്തം ഭൂമിയിലേക്ക് തിരിച്ച്‌പോകാന്‍ നടത്തുന്ന ‘ഈ ദിനം’ പ്രക്ഷോഭത്തിന്റെ 42-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഇക്കഴിഞ്ഞ വെള്ളിയാഴ്ചത്തെ മാര്‍ച്ച്. ഇത്തരമൊരു മാര്‍ച്ച് നടത്തിയ ഫലസ്തീന്‍കാര്‍ക്ക് നേരെ 1976 മാര്‍ച്ച് 30ന് വെടിയുതിര്‍ത്ത് ഇസ്രാഈലി കാപാലികര്‍ കൊലപ്പെടുത്തിയ ആറ് പേരെയായിരുന്നു. ഈ ദുഃഖ സംഭവത്തിന്റെ സ്മരണ പുതുക്കുന്നതിന് വേണ്ടിയായിരുന്നു ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ പ്രക്ഷോഭം. അതിര്‍ത്തിയിലേക്ക് നടത്തിയ നിരായുധരുടെ മാര്‍ച്ചിന് നേരെ നടന്ന വെടിവെപ്പില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 1500 പേര്‍ക്ക് പരിക്കേറ്റു. 30,000 വരുന്ന ഫലസ്തീന്‍കാര്‍ക്ക് നേരെയുള്ള അതിക്രമം കേട്ടുകേള്‍വിയില്ലാത്തതാണ്. ഗസ്സയിലെ ജനങ്ങളില്‍ 70 ശതമാനത്തോളം അധിനിവേശ ഭൂമിയില്‍ നിന്ന് ഇറക്കിവിട്ടവരാണ്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന മാര്‍ച്ച് തീര്‍ത്തും ‘ഗാന്ധിയന്‍ മുറ’യിലായിരുന്നു. മെയ് 15 വരെ പ്രക്ഷോഭം തുടരും. പക്ഷെ തീര്‍ത്തും ഇസ്രാഈലി ധാര്‍ഷ്ട്യത്തിന് എന്ത് ഗാന്ധിയന്‍ മുറ. അവരിപ്പോള്‍ കാണുന്ന ഏക ഇന്ത്യന്‍ നേതാവ് നരേന്ദ്ര മോദിയാണല്ലോ.
ഇസ്രാഈലിന്റെ പൈശാചികതയും ധിക്കാരവും അഹങ്കാരവും ഇനിയും തുടരുമെന്നതില്‍ സംശയമില്ല, കൂട്ടിന് അമേരിക്കയുണ്ടാകുന്ന കാലത്തോളം. യു.എന്‍ രക്ഷാസമിതി ഇത് സംബന്ധിച്ച് യോഗം വിളിച്ച്‌ചേര്‍ത്തത് അറബ് രാജ്യമായ കുവൈത്തിന്റെ ആവശ്യ പ്രകാരമാണ്. കരട് പ്രമേയവും അവര്‍ എല്ലാ അംഗങ്ങള്‍ക്കും അയച്ച്‌കൊടുത്തു. അമേരിക്കയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അപലപിക്കല്‍ പ്രമേയം അംഗീകരിക്കാന്‍ കഴിയാതെ രക്ഷാസമിതി എന്ന കടലാസ് പുലി ഗര്‍ജ്ജിച്ചില്ല. പകരം സെക്രട്ടറി ജനറല്‍ ആന്റേണിയോ ഗുട്ടറസ് പ്രസ്താവനയിറക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു പ്രസ്താവന. ഇസ്രാഈല്‍ ആ നിമിഷം യു.എന്‍ ആവശ്യം തള്ളിയതോടെ എല്ലാം തീര്‍ന്നു. ഇനി അടുത്ത തവണ നോക്കാം.
യു.എന്നില്‍ നടക്കുന്നതെല്ലാം നാടകവും പ്രഹസനവുമാണ്. 1948-ല്‍ ഫലസ്തീന്റെ നെഞ്ചകം പിളര്‍ത്ത് ഇസ്രാഈല്‍ എന്ന രാഷ്ട്രത്തെ അടിച്ചേല്‍പ്പിച്ച ശേഷം 86 പ്രമേയം ഇസ്രാഈലിന് എതിരെ യു.എന്‍ അംഗീകരിച്ചിട്ടുണ്ട്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ഒന്നുപോലും നടപ്പാക്കാന്‍ കഴിഞ്ഞില്ല; അനുവദിച്ചില്ല, അമേരിക്കയും പാശ്ചാത്യ ശക്തികളും. വീറ്റോ അധികാരം ഉപയോഗിച്ച് ഇസ്രാഈലിന്റെ എല്ലാവിധ ദ്രോഹങ്ങള്‍ക്കും കൂട്ടുനില്‍ക്കുക, അമേരിക്കന്‍ ഭരണകൂടങ്ങള്‍ ‘കടമ’യായി കാണുന്നു. ഇതില്‍ റിപ്പബ്ലിക്കന്മാര്‍ക്കും ഡമോക്രാറ്റുകള്‍ക്കും ഒരേ നയമാണ്. ആര് ഭരിച്ചാലും വിദേശ നയം രൂപപ്പെടുത്തുന്ന സയണിസ്റ്റ് ലോബി അത്രമാത്രം ശക്തമാണത്രെ. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ യു.എന്‍ സമ്മേളനത്തില്‍ ഫലസ്തീന്‍ (അതോറിട്ടി) പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് കാര്യങ്ങള്‍ തുറന്നടിച്ചു. അമേരിക്കയെ മധ്യസ്ഥരായി ഭാവിയില്‍ സ്വീകരിക്കില്ല. യു.എന്‍ നേതൃത്വത്തില്‍ അന്താരാഷ്ട്ര സമാധാന സമ്മേളനം മാറ്റാം എന്നാണ് അബ്ബാസിന്റെ അഭ്യര്‍ത്ഥന. യു.എന്നില്‍ നിരീക്ഷക പദവിയില്‍ നിന്ന് പൂര്‍ണ അംഗത്വം അനുവദിക്കണമെന്നും അബ്ബാസ് അഭ്യര്‍ത്ഥിച്ചു.
അറബ് ലോകത്തിന്റെ ഗതിയോര്‍ത്ത് സങ്കടപ്പെടുകയേ നിര്‍വാഹമുള്ളൂ. 22 അംഗ അറബ് ലീഗ് മൗനവ്രതത്തിലാണ്. അപലപിക്കാന്‍ മുഹൂര്‍ത്തം ആലോചിക്കുകയാണത്രെ. അറബ് ലോകത്തിന്റെ അജണ്ട കീഴ്‌മേല്‍ മറിക്കാന്‍ അമേരിക്കക്കും ഇസ്രാഈലിനും കഴിഞ്ഞിരിക്കുകയാണ്. അവര്‍ക്കിടയിലെ മുഖ്യ അജണ്ട ഇപ്പോള്‍ ഫലസ്തീന്‍ ആണെന്ന് പറയാനാവില്ല. ഇറാഖും ഇറാനും ലബനാനും ലിബിയയും ഈജിപ്തും യമനുമൊക്കെ കലുഷിതമാകുമ്പോള്‍ ഫലസ്തീന്‍ പ്രശ്‌നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സമയമില്ല. പാശ്ചാത്യ ശക്തികള്‍ സൃഷ്ടിച്ച ഭിന്നതയില്‍ അവര്‍ക്കിടയിലെ അകല്‍ച്ച വര്‍ധിപ്പിച്ചു. തുടക്കത്തില്‍ സുന്നി-ശിയാ സംഘര്‍ഷമായിരുന്നുവെങ്കില്‍ ഇപ്പോള്‍ സുന്നി രാഷ്ട്രങ്ങള്‍ക്കിടയിലും തര്‍ക്കമാണ്. സയണിസ്റ്റ് തന്ത്രങ്ങള്‍ അറബ് ലോകത്തെ മുറിവേല്‍പ്പിച്ചു എന്നാണ് ലോക സമൂഹത്തിന്റെ വിശ്വാസം. അത് തിരുത്തേണ്ടത് ഉയിര്‍ത്തെഴുന്നേറ്റ് അറബ് ലോകം തന്നെയാണ്.
1993-ലെ ഓസ്‌ലോ കരാറിന് ശേഷം അറബ്-ഇസ്രാഈല്‍ സമാധാന ചര്‍ച്ച കാര്യക്ഷമമല്ല. 1967-ലെ യുദ്ധത്തിന് മുമ്പുള്ള അതിര്‍ത്തിയിലേക്ക് ഇരുപക്ഷവും തിരിച്ച് പോകണമെന്നായിരുന്നു കരാറിലെ സുപ്രധാന തീരുമാനം. കരാറ് പാലിച്ചില്ലെന്ന് മാത്രമല്ല, അനുനിമിഷം ലംഘിക്കപ്പെട്ടു. പതിനായിരക്കണക്കിന് കുടിയേറ്റ ഭവനങ്ങള്‍ ഫലസ്തീന്‍ ഭൂമിയില്‍ നിര്‍മ്മിച്ച് ലോകത്തെ വെല്ലുവിളിക്കുന്നു. ഈ വര്‍ഷം ജനുവരി ഒന്നിന് ഇസ്രാഈലി ഭരണകക്ഷിയായ ലിക്കുഡ് പാര്‍ട്ടി സമ്മേളന തീരുമാന പ്രകാരം അധിനിവിഷ്ട ഭൂമിയില്‍ (വെസ്റ്റ് ബാങ്ക്) ആയിരം കുടിയേറ്റ ഭവനങ്ങളും തൊട്ടടുത്ത സാമരിയ, ജൂദിയ എന്നിവിടങ്ങളില്‍ 1285 ഭവനങ്ങളും നിര്‍മ്മിക്കുകയാണ്. ഈ ഭൂമിയും ജറൂസലവും ഇസ്രാഈലിനോട് ഔദ്യോഗികമായി കൂട്ടിച്ചേര്‍ക്കുന്നതിന് പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണവും നടക്കുന്നു. സമാധാനത്തിനുള്ള നേര്‍ത്ത പ്രതീക്ഷയും തകര്‍ക്കുന്ന നെതന്യാഹു സര്‍ക്കാറിന്റെ ‘തീക്കളി’യുടെ പുതിയ വെല്ലുവിളിയാണ് ഗസ്സയിലെ വെടിവെപ്പും.
പതിറ്റാണ്ടുകളായി അമേരിക്കയും പാശ്ചാത്യ ശക്തികളും സ്വീകരിച്ച ദ്വിരാഷ്ട്ര ഫോര്‍മുലയെ തള്ളിപ്പറഞ്ഞും ജറൂസലമിനെ ഇസ്രാഈലി തലസ്ഥാനമായി അംഗീകരിച്ചും ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനം ഇസ്രാഈലിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും ഇരട്ടിച്ചു. ആരെയും വെല്ലുവിളിക്കാന്‍ അവര്‍ക്ക് ഭയമില്ല. (ജറൂസലമില്‍ നിലവില്‍ തന്നെ ആറ് ലക്ഷം കുടിയേറ്റക്കാരുണ്ട്.) അഴിമതി ആരോപണത്തെ നേരിടുന്ന നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ നിന്ന് ജനശ്രദ്ധ തിരിച്ച്‌വിടാന്‍ ഇതിലേറെ പ്രതീക്ഷിക്കാം. സംഘര്‍ഷം വളര്‍ത്തേണ്ടത് നെതന്യാഹുവിന്റെ ആവശ്യമാണ്. ഇതിനാവശ്യമായ തന്ത്രങ്ങള്‍ അദ്ദേഹം മെനയും. ജറൂസലം വിഷയത്തില്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഒറ്റപ്പെട്ട അമേരിക്കയുടെ ഈര്‍ഷ്യത അവസാനിച്ചിട്ടില്ല. സഹായം നല്‍കിയിട്ടും ഫലസ്തീന്‍കാര്‍ ബഹുമാനിക്കുന്നില്ലെന്നാണ് ട്രംപിന്റെ പരാതി. ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള യു.എന്‍ ഫണ്ട് നിര്‍ത്തലാക്കാനും ട്രംപ് മടിച്ചില്ല. ട്രംപിന്റെ ഇത്തരം ‘തറവേല’ ലോകം തിരിച്ചറിഞ്ഞു. ‘ബില്യണ്‍ ഡോളറുകള്‍ക്ക് വില്‍ക്കാനുള്ളതല്ല ജറൂസലം’ എന്ന പ്രതികരണം മഹ്മൂദ് അബ്ബാസിന്റെ എല്ലാവിധ വീഴ്ചയും നികത്തുന്നതായി. (ഇസ്രാഈലിന് 1.3 ബില്യണ്‍ നല്‍കുമ്പോള്‍ ഫലസ്തീന് നല്‍കിയിരുന്നത് കേവലം 300 മില്യന്‍ മാത്രമായിരുന്നു.)
ഗസ്സയും വെസ്റ്റ് ബാങ്കും ജറൂസലവും തിളച്ചുമറിയും. മരണത്തെ ഭയമില്ലാത്ത ജനതയാണ്. പാശ്ചാത്യ ഗൂഢാലോചനയില്‍ ജനിച്ച മണ്ണില്‍ പുറത്താക്കപ്പെട്ട് ഫലസ്തീന്‍ ജനതയുടെ രോദനത്തിന് ശാശ്വത പരിഹാരം വൈകിക്കൂട. ജനകീയ പ്രക്ഷോഭത്തിലൂടെ (ഇന്‍തിഫാദ) അവര്‍ നേടിയെടുത്ത ഫലസ്തീന്‍ അതോറിട്ടി സ്വതന്ത്ര രാജ്യമായിട്ടില്ല. അധിനിവേശകര്‍ക്ക് എതിരായ പോരാട്ടത്തില്‍ ‘ഇന്‍തിഫാദ’ അനിവാര്യമാകുകയാണ്. ഗാന്ധിയന്‍ സമരമുറയും അല്ലാത്ത സമര മുറകളും ശക്തമാവുമ്പോള്‍ ഇസ്രാഈലിന് സമാധാനത്തിന് വഴങ്ങേണ്ടിവരും. ട്രംപ് എക്കാലവും അമേരിക്കയുടെ നേതൃത്വത്തിലുണ്ടാകില്ല. ലോകം സമാധാനം ആഗ്രഹിക്കുന്നു. അത് കൊറിയയില്‍ മാത്രമല്ല, പശ്ചിമേഷ്യയിലും സാധ്യമാകണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending