Connect with us

Culture

ദുരന്ത സ്മരണയില്‍ ഫലസ്തീനികള്‍ നക്ബ ആചരിച്ചു

Published

on

 

ജറൂസലം: ഇസ്രാഈല്‍ അധിനിവേശത്തിനെതിരെ പോരാട്ടം ശക്തമാക്കാന്‍ ആഹ്വാനം ചെയ്തും നഷ്ടപ്പെട്ട മണ്ണിന്റെ വീണ്ടെടുപ്പിന് പ്രതിജ്ഞ പുതുക്കിയും ഫലസ്തീന്‍ ജനത നക്ബ ദിനം ആചരിച്ചു.
ഏഴര ലക്ഷം ഫലസ്തീനികളെ നിഷ്‌കരുണം അടിച്ചിറക്കിയും അഞ്ഞൂറിലേറെ ഗ്രാമങ്ങളും പട്ടണങ്ങളും തകര്‍ത്തും ഇസ്രാഈല്‍ രാഷ്ട്രം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ 69-ാം ദുരന്തവാര്‍ഷിക ദിനത്തില്‍ ഫലസ്തീനിലെങ്ങും റാലികളും മാര്‍ച്ചുകളും അരങ്ങേറി. സയണിസ്റ്റ് അധിനിവേശത്തിനെതിരെ മെഴുകുതിരി കത്തിച്ചും സൈറണുകള്‍ മുഴുക്കിയും ജനം തെരുവിലിറങ്ങി.
ഇസ്രാഈലിലെ ജയിലുകളില്‍ 1500ഓളം ഫലസ്തീന്‍ തടവുകാര്‍ നടത്തുന്ന നിരാഹാര സമരം 29-ാം ദിവസത്തേക്ക് പ്രവേശിച്ച പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഇത്തവണത്തെ നക്ബ ദിനാചരണം.
വെസ്റ്റ്ബാങ്കില്‍ റാലിക്ക് സമാപനം കുറിച്ച് നടന്ന പരിപാടിയില്‍ തടവുകാരുടെ കുട്ടികള്‍ പ്രസംഗിച്ചു. നക്ബ ദിനത്തില്‍ നിസ്സഹകരണത്തില്‍ പങ്കെടുക്കാന്‍ ഇസ്രാഈലില്‍ ജയിലില്‍ നിരാഹാരം കിടക്കുന്ന ഫലസ്തീന്‍ നേതാവ് മര്‍വാന്‍ ബര്‍ഗൂതി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 1948ല്‍ ഫലസ്തീനികളെ അവരുടെ മണ്ണിനിന്ന് അടിച്ചിറക്കിയതിന് ഇസ്രാഈല്‍ മാപ്പുപറയണമെന്ന് ഫലസ്തീന്‍ മുഖ്യ കൂടിയാലോചകന്‍ സാഇബ് എറകാത്ത് ആവശ്യപ്പെട്ടു. ഫലസ്തീനികള്‍ക്ക് അവകാശങ്ങളെല്ലാം നിഷേധിച്ച് തെരുവിലേക്ക് തള്ളിയതിന്റെ ദേശീയ ദുരന്തമാണ് നക്ബയെന്ന് അദ്ദേഹം പറഞ്ഞു. 1948 മെയ് 14നായിരുന്നു ഇസ്രാഈല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. അന്ന് അടിച്ചിറക്കപ്പെട്ട ദശലക്ഷക്കണക്കിന് ഫലസ്തീനികളില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരും അവരുടെ പിന്മുറക്കാരും ദുരന്ത സ്മരണകളുമായി ഫലസ്തീനിന് അകത്തും പുറത്തുമുള്ള അഭയാര്‍ത്ഥി ക്യാമ്പുകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ദുരന്ത സ്മകരണകളുമായി ജീവിതം തള്ളിനീക്കുകയാണ്.
ഫലസ്തീനിലെ ഗസ്സയിലും വെസ്റ്റ്ബാങ്കിലും ജോര്‍ദാന്‍, ലബനാന്‍, സിറിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിലും അഭയാര്‍ത്ഥികളായി നരകിക്കുകയാണ് അവര്‍. സ്വന്തം വീടുകളിലേക്ക് മടങ്ങുന്നതില്‍നിന്ന് ഇസ്രാഈല്‍ അവരെ തടഞ്ഞിരിക്കുകയാണ്. യു.എന്‍ പ്രമേയപ്രകാരം തങ്ങള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ അവകാശമുണ്ടെന്ന് ഫലസ്തീനികള്‍ പറയുന്നുണ്ടെങ്കിലും ഇസ്രാഈല്‍ അത് അംഗീകരിക്കുന്നില്ല.
ലോകത്തിന്റെ പല ഭാഗങ്ങളില്‍ അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമായി ചിതറിക്കിടക്കുന്ന ഫലസ്തീനികള്‍ എന്നെങ്കിലുമൊരിക്കല്‍ മടങ്ങാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. അത്തരമൊരു പ്രതീക്ഷയുടെ പ്രതീകമായി തകര്‍ക്കപ്പെട്ട വീടുകളുടെ താക്കോലുകള്‍ ഇന്നും അവര്‍ സൂക്ഷിക്കുകയും തലമുറകള്‍ക്ക് കൈമാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
7,60,000 ഫലസ്തീനികളാണ് ഒറ്റയടിക്ക് അടിമത്വത്തിലേക്ക് അടിച്ചിറക്കപ്പെട്ടത്. തുടര്‍ന്ന് അവരും അവരുടെ പിന്മുറക്കാരും പൗരത്വം പോലുമില്ലാതെ ലോകത്തിന്റെ പല ഭാഗങ്ങളിലും അലഞ്ഞുതുടങ്ങി. ഇസ്രാഈല്‍ രൂപീകരണത്തിന്റെ തുടര്‍ന്നുള്ള ദിനങ്ങളില്‍ പത്തോളം കൂട്ടക്കുരുതികളും അരങ്ങേറി. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമടക്കം പതിനായിരക്കണക്കിന് ഫലസ്തീനികളെയാണ് ഇസ്രാഈല്‍ കൊന്നുതള്ളിയത്.
ഫലസ്തീനികളെ ഭൂമുഖത്ത് തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സയണിസ്റ്റ് നീക്കങ്ങള്‍. ഫലസ്തീനിന്റെ അടയാളം പോലും അവശേഷിക്കരുതെന്ന് ഇസ്രാഈലിന് നിര്‍ബന്ധമുണ്ടായിരുന്നു. സ്ഥലനാമങ്ങള്‍ പോലും തിരുത്തിയെഴുതി. അറബി പേരുകള്‍ക്ക് പകരം ഹീബ്രു പേരുകള്‍ എഴുതിച്ചേര്‍ത്തു.
ചരിത്രസ്മാരകങ്ങള്‍ തച്ചുടച്ചും അവയുടെ ചരിത്രങ്ങള്‍ തിരുത്തിയെഴുതിയും സയണിസ്റ്റുകള്‍ ഒരു പ്രദേശത്തെ വേരോടെ പിഴുതെറിയാന്‍ ശ്രമിച്ചതിന്റെ ദുരന്ത സ്മരണയാണ് നക്ബ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending