Connect with us

Culture

ഇസ്രാഈല്‍ സൈനിക തടവറയിലെ നരകയാതന പങ്കുവെച്ച് ഫലസ്തീന്‍ ബാലന്‍

Published

on

രാമല്ല: ഇസ്രാഈല്‍ തടവറയില്‍ സൈന്യം നടത്തിയ ക്രൂരതകള്‍ പങ്കുവെച്ച് ഫലസ്തീന്‍ ബാലന്‍. ബീത്ത് ഉമ്മര്‍ സ്വദേശിയായ 15കാരനാണ് ഇസ്രാഈല്‍ തടവറയില്‍ നേരിടേണ്ടി വന്ന നരകയാതന പങ്കുവെച്ചത്.

കാര്‍മി സുര്‍ സെന്റില്‍മെന്റിനു സമീപത്തു നിന്നാണ് ബാലനെ സൈന്യം അന്യായമായി അറസ്റ്റു ചെയ്തതെന്ന് മിലിട്ടറി കോര്‍ട്ട് വാച്ച് റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കുട്ടിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

സംഭവത്തെക്കുറിച്ച് ഫലസ്തീനി ബാലന്‍ പറയുന്നത് ഇങ്ങനെ:

‘2017 ആഗസ്ത് 11ന് ഏകദേശം നാലര മണിക്ക് ഞാനും എന്റെ സുഹൃത്തുക്കളും കാര്‍മി സുര്‍ സെന്റില്‍മെന്റിനു സമീപത്തെ ഗ്രാമത്തില്‍ നില്‍ക്കുകയായിരുന്നു. ആ സമയം ഒരു സംഘം ഇസ്രാഈല്‍ സൈനികര്‍ അവിടെ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു.

സംഘര്‍ഷാവസ്ഥ ഒട്ടും തന്നെ ഇല്ലാതിരുന്ന സമയത്ത് രണ്ട് സൈനികര്‍ ഞങ്ങള്‍ക്കു മുന്നിലെത്തി. അവരെ കണ്ടതും ഞങ്ങള്‍ ഞെട്ടിയെങ്കിലും ഓടാന്‍ ശ്രമിച്ചില്ല. സൈനികരിലൊരാള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

ഹീബ്രു ഭാഷയിലും അറബിയിലുമാണ് സംസാരമെങ്കിലും വ്യക്തമായിരുന്നില്ല. ദേഹപരിശോധന നടത്തിയ സൈനികര്‍ എന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. പിന്നീട് കാല്‍നടയായി അധിനിവിഷ്ട മേഖലയിലേക്ക് കൊണ്ടുപോയി.

ഞങ്ങളുടെ കണ്ണുകള്‍ കറുത്ത തുണികൊണ്ട് കെട്ടുകയും പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കൈകള്‍ ബന്ധിക്കുകയും ചെയ്തു. കെട്ട് മുറുകിയിരുന്നതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് നടന്നത്. ജീപ്പിലേക്ക് എന്നെ വലിച്ചിഴച്ചു കയറ്റി.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാളെ എന്റെ മടിയിലിരുത്തുകയും ചെയ്തു. അരമണിക്കൂറോളം ആ ഇരുപ്പ് തുടര്‍ന്നു. പിന്നീട് ദീര്‍ഘനേരത്തെ യാത്രക്കൊടുവില്‍ ഞങ്ങളെ സൈനിക താവളത്തിലെത്തിച്ചു.

എത്‌സിയോണ്‍ അധിനിവിഷ്ട മേഖലയിലേക്കാണ് ഞങ്ങളെ കൊണ്ടുപോയതെന്ന് സൈനികരിലൊരാള്‍ പറയുന്നത് കേട്ടു. ഇരുട്ടറയിലെത്തിച്ച് ഞങ്ങളെ സൈനിക ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യാന്‍ ആരംഭിച്ചു.

കര്‍മി സുറില്‍ ഞങ്ങള്‍ എന്തു ചെയ്യുകയായിരുന്നുവെന്നാണ് അവരുടെ ചോദ്യം. ടയര്‍ കത്തിക്കാന്‍ പദ്ധതിയിട്ടിരുന്നോയെന്ന് ചോദിച്ചു. ആദ്യമൊക്കെ മയത്തിലായിരുന്നു ചോദ്യമെങ്കില്‍ പിന്നീട് ദേഹോപദ്രവം കൂടി വന്നു.

പിന്നീട് എന്നെ മാത്രം പാറകള്‍ നിറഞ്ഞൊരു സ്ഥലത്തെത്തിച്ചു. കണ്ണുകള്‍ മൂടി കെട്ടിയ നിലയിലായിരുന്നു അപ്പോഴും. കൊടും വെയിലില്‍ പാറപ്പുറത്തിരുത്തി മര്‍ദ്ദനം ആവര്‍ത്തിച്ചു. പിന്നീട് ഷിപ്പിങ് കണ്ടെയ്‌നറില്‍ ഇരുമ്പ് കട്ടിലില്‍ കിടത്തി മര്‍ദ്ദിച്ചു.

പ്രാഥമിക കൃത്യം നിര്‍വഹിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനു സമ്മതിച്ചില്ല. കുടിവെള്ളവും നിഷേധിച്ചതോടെ ഞാന്‍ ആകെ തളര്‍ന്നു. ക്രൂര മര്‍ദനം തുടര്‍ന്ന സൈനികര്‍ എന്നെയും എന്റെ മാതാപിതാക്കളെയും അസഭ്യം പറഞ്ഞു.

വേഷ്യയുടെ മകന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ച സൈനികര്‍ എന്നെ മണ്ണിലൂടെ വലിച്ചിഴച്ചു. തടവറയിലിടുമെന്ന് ഭീഷണിപ്പെടുത്തിയ അവര്‍ അധിനിവിഷ്ട മേഖലയില്‍ ഞാന്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

അവശനിലയിലായ എന്നെ പുലര്‍ച്ചെ മൂന്നു മണിയോടെ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് സൈന്യം ഉപേക്ഷിച്ചു. മണിക്കൂറുകളോളം കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ നരകയാതന അനുഭവിക്കുകയായിരുന്നു.’

തന്റെ അവസ്ഥ ഇതായിരുന്നെങ്കില്‍ കാലങ്ങളായി ഇസ്രാഈല്‍ തടവറയില്‍ കഴിയുന്ന ഫലസ്തീന്‍ പൗരന്മാരുടെ യാതനകളെക്കുറിച്ചുള്ള ആശങ്കയും ഈ 15കാരന്‍ പങ്കുവെച്ചു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending