Connect with us

More

അഹമ്മദിന്റെ മരണം: സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം: മുസ്‌ലിംലീഗ്

Published

on

ലുഖ്മാന്‍ മമ്പാട്

ചെന്നൈ: രാജ്യത്തെ വര്‍ത്തമാനകാല വെല്ലുവിളികളെ അതിജയിക്കാന്‍ ദലിത്-പിന്നോക്ക-ന്യൂനപക്ഷങ്ങളുടെ വിശാല ഐക്യം രൂപപ്പെടുത്തണമെന്ന് മുസ്്‌ലിംലീഗ് ദേശീയ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
ഹിംസാത്മകമായ സംഘ്പരിവാര്‍ ശക്തികള്‍ ശക്തിയാര്‍ജ്ജിക്കുന്നത് തടയിടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇക്കാര്യത്തില്‍ ക്രിയാത്മക നേതൃത്വം നല്‍കുമെന്നും മുസ്്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ , ഭാരവാഹികളായ അഡ്വ.ഇഖ്ബാല്‍ അഹമ്മദ്, എം.പി അബ്ദുസമദ് സമദാനി, ഖുറം അനീസ് ഒമര്‍, സിറാജ് ഇബ്രാഹീം സേട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുസ്്‌ലിംലീഗ് അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയും ഐക്യരാഷ്ട്ര സഭയിലുള്‍പ്പെടെ നിരവധി തവണ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്ത ഇ അഹമ്മദിനോട് മരണാനന്തരം ചെയ്ത അനാദരവിനെ കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ദേശീയ പ്രവര്‍ത്തക സമിതി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ നിയമപരമായ എല്ലാ വഴികളും തേടും. കേന്ദ്ര സര്‍ക്കാറും ആര്‍.എം.എച്ചും കടുംപിടുത്തം ഒഴിവാക്കി അന്വേഷണത്തിന് തയ്യാറാവണം. ദീര്‍ഘകാലം പാര്‍ലമെന്റംഗമായിരുന്ന ഇ അഹമ്മദ് സഭയുടെ സംയുക്ത യോഗത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യുമ്പോള്‍ കുഴ ഞ്ഞുവീണതും വിടപറഞ്ഞതും അന്വേഷിക്കേണ്ടത് അനിവാര്യമാണ്. അറബി-ഉര്‍ദു ഭാഷകള്‍ക്ക് എതിരായ നീക്കങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരം സങ്കുചിതത്വത്തില്‍ നിന്ന് ഭരണകൂടങ്ങള്‍ പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ സെറ്റ് പരീക്ഷയില്‍ സംസ്‌കൃതവും തെലുങ്കും നിലനിര്‍ത്തിയപ്പോള്‍ ഒട്ടേറെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ആശ്രയിക്കുന്ന അറബിയെയും ഉര്‍ദുവിനെയും ഒഴിവാക്കിയത് കടുത്ത അനീതിയാണ്. ഭരണഘടനാപരമായ അവകാശങ്ങള്‍ കവരുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ പോരാട്ടത്തിന്റെ എല്ലാ വഴികളും തേടും. യു.എ.പി.എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ന്യൂനപക്ഷ വേട്ടക്ക് ഭരണകൂടവും എന്‍.ഐ.എയും ഉപയോഗിക്കുന്നതിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കും.
യോഗയുടെ മറവില്‍ ഹിന്ദുത്വ അജണ്ട അടിച്ചേല്‍പിക്കാനുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. 64 വിധം യോഗകളില്‍ 24ഉം മുസ്്‌ലിംകളിലെ നിസ്‌കാരത്തിലുണ്ടെന്നാണ് നരേന്ദ്രമോദി ന്യായം പറയുന്നത്. ദൈവത്തില്‍ പങ്കു ചേര്‍ക്കുന്ന ഒന്നിനെയും ബഹുസ്വരതയില്‍ കെട്ടിപ്പടുത്ത ഇന്ത്യയില്‍ അടിച്ചേല്‍പ്പിക്കരുത്.
ഏകസിവില്‍കോഡ് അടിച്ചേല്‍പ്പിക്കാന്‍ നടക്കുന്നതുള്‍പ്പെടെ മൗലികാവകാശം കവര്‍ന്നെടുക്കാനുള്ള നീക്കങ്ങളെ മതവിശ്വാസികളും മതവിശ്വാസമില്ലാത്തവരും ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending