Connect with us

Video Stories

പീലി വിടര്‍ത്തുന്നത് ബ്രഹ്മചാരി മയില്‍

Published

on

 

ഗൂഗിള്‍ ഞെട്ടിപ്പോയി, എന്താണപ്പാ ഇന്ത്യക്കാരെല്ലാരും കൂടി മയിലിന്റെ ലൈംഗിക ജീവിതം തപ്പുന്നത്? രാജസ്ഥാനിലെ ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ ദീര്‍ഘകാലം ജഡ്ജിയായിരുന്ന മഹേഷ് ചന്ദ്ര ശര്‍മ ചരിത്ര വിധി പ്രസ്താവത്തിന് ശേഷം മാധ്യമങ്ങളെ കണ്ടു വെളിപ്പെടുത്തിയിരിക്കുന്നു, മയിലുകള്‍ ഇണ ചേരുന്നില്ല. പെണ്‍മയില്‍ മുട്ടയിടുന്നത് ആണ്‍ മയിലിന്റെ കണ്ണീര്‍ കുടിച്ചിട്ടാണ്. 140 പേജുള്ള പശു മാഹാത്മ്യം ഇന്ത്യന്‍ ജുഡീഷ്യറിയുടെ സുപ്രധാന തസ്തികയിലിരുന്നു വിധിയായി തന്നെ പുറപ്പെടുവിച്ച ശേഷം തന്റെ ആത്മാവില്‍ നിന്ന് വെളിപാടുകള്‍ അറിയിക്കവെയാണ് ശാസ്ത്ര വിഷയത്തില്‍ ബിരുദം നേടിയ മഹേഷ് ചന്ദ്ര ശര്‍മ മയിലിനെ പറ്റിയുള്ള വിജ്ഞാനം പുറത്തുവിട്ടത്. ആയിരക്കണക്കിന് പക്ഷി നിരീക്ഷകര്‍ മുതല്‍ സാമാന്യ വിവരക്കാര്‍ വരെ ആശ്ചര്യത്തോടെ ഗൂഗിള്‍ ചെയ്തു നോക്കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ നല്‍കുന്ന സ്വാതന്ത്ര്യമുപയോഗിച്ച് നാട്ടുകാര്‍ വിരമിച്ച ജഡ്ജിക്ക് ട്രോളിങിലൂടെ പൊങ്കാലയിടുക തന്നെ ചെയ്തു. മയില്‍ ഇണ ചേരുന്നതിന്റെ പൂര്‍ണവിവരണവും വീഡിയോയും ഇതോടൊപ്പം എത്തിക്കുകയും ചെയ്തു.
ജനാധിപത്യവും മതേതരത്വവും സോഷ്യലിസവുമെല്ലാം രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളായി എഴുതിവെച്ച ഭരണഘടനയുടെ തണലിലാണ് ആത്മാവിന്റെ വിളിക്കാരനായ ഇദ്ദേഹം 2007 മുതല്‍ ഹൈക്കോടതി ജസ്റ്റീസ് ആയിരുന്നത്. ഇദ്ദേഹം എന്തെല്ലാം വിധികളില്‍ ജസ്റ്റീസ് കാണിച്ചിരുന്നുവെന്ന് പരിശോധിക്കേണ്ടതാണ്. ദലിതനായ ഹൈക്കോടതി ജഡ്ജ് കര്‍ണനെ ചികിത്സിക്കാന്‍ ആളെ തെരഞ്ഞുനടക്കുന്ന സുപ്രീംകോടതി ജഡ്ജുമാര്‍ മഹേഷ്ചന്ദ്രശര്‍മയുടെ മൃഗപക്ഷി പുരാണങ്ങള്‍ കേള്‍ക്കണമെന്നില്ല.
മതേതരത്വത്തെ അപഹസിച്ചുകൊണ്ടാണ് മഹേഷ് ചന്ദ്ര ശര്‍മ തന്റെ അവസാന വിധി പുറപ്പെടുവിച്ചത്. പശുവിനെ ദേശീയ മൃഗമാക്കണമെന്ന് അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പശു പ്രകൃതിയെ ശുദ്ധീകരിക്കുന്ന സര്‍ജനാണത്രെ. ഓക്‌സിജന്‍ ശ്വസിക്കുന്ന പശു പുറത്തുവിടുന്നതും ഓക്‌സിജനാണ്. ചാണകത്തിന്റെയും ഗോ മൂത്രത്തിന്റെയും എല്ലുകളുടെയും ഉപയോഗങ്ങള്‍ വിവരിക്കുന്ന ശര്‍മ പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവ് നിര്‍ദേശിക്കുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതി ഗംഗക്കും യമുനക്കും വ്യക്തിപദവി നല്‍കിയ പോലെ പശുവിന് നിയമപരമായ അസ്തിത്വം നല്‍കണമെന്നാണ് ശിപാര്‍ശ. നാലു വേദങ്ങളും രാമായണവും മഹാഭാരതവും ഉദ്ധരിച്ചാണ് പശുവിന്റെ മഹത്വം ശരിവെക്കുന്നത്. തന്റെ വിധി രാജസ്ഥാന് മാത്രം ബാധകമാണെങ്കിലും മറ്റു സംസ്ഥാനങ്ങളും ഈ വഴിക്കു നീങ്ങണമെന്ന് അദ്ദേഹം ഉപദേശിക്കുക മാത്രമല്ല, വിധി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഹൈക്കോടതി സെക്രട്ടറിക്ക് ആജ്ഞ നല്‍കുകയും ചെയ്തിരിക്കുന്നു. ജയ്പൂരിലെ സര്‍ക്കാര്‍ ഗോശാലയില്‍ ഏതാനും പശുക്കള്‍ നിര്‍വാണം പ്രാപിച്ചതുമായി ബന്ധപ്പെട്ട കേസിലെ വിധിയില്‍ ജഡ്ജ് ഗോമൂത്രത്തിന്റെ 11 ഗുണങ്ങള്‍ വിവരിച്ചത് അന്നേ ശ്രദ്ധ നേടിയിരുന്നു.
ദേശീയ പക്ഷിയാകാന്‍ യോഗ്യത വിവരിക്കവെയാണ് മയിലിനെ ബ്രഹ്മചാരിയാക്കിയത്. ശ്രീ കൃഷ്ണന്‍ മയില്‍പീലി ചൂടാന്‍ കാരണം ഈ ബ്രഹ്മചാരിത്വമാണ് കാരണമെന്ന് കൂട്ടിച്ചേര്‍ക്കുമ്പോള്‍ ശര്‍മയുടെ പുരാണ വിജ്ഞാനം അതിശയിപ്പിക്കുന്നു. കണ്ണീരിന്റെ സന്താനോത്പാദന ശേഷി കണ്ടെത്തിയ ഇദ്ദേഹം മലയാളത്തിലെ ഏതാനും പാട്ടുകള്‍ക്കെങ്കിലും പുതിയ മാനം നിര്‍ദേശിക്കുന്നു. ഇന്നുമെന്റെ കണ്ണുനീരില്‍ എന്നോര്‍മ പുഞ്ചിരിച്ചു, കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി, കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ തുടങ്ങിയ ഗാനങ്ങളിലെ കണ്ണീരിലെ കവിയുടെ ക്രാന്ത ദര്‍ശിത്വത്തിന് മുമ്പില്‍ നമിച്ചുപോകും.
ദൗസ ഗവണ്‍മെന്റ് കോളജില്‍ നിന്ന് ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ജയ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദവും തൊഴില്‍ നിയമത്തില്‍ ഡിപ്ലോമയും നേടിയ ശര്‍മ 1979 മുതല്‍ അഭിഭാഷകനാണ്. 1955 ജൂണ്‍ ഒന്നിനായിരുന്നു ജനനം. ബ്രഹ്മചാരിത്വത്തെ കൊണ്ടാടുമ്പോഴും അദ്ദേഹം വിവാഹം കഴിക്കാതിരുന്നിട്ടില്ല. 2004 മുതല്‍ 2007 വരെ കേന്ദ്ര സര്‍ക്കാറിന്റെ അഭിഭാഷക പാനലില്‍ അംഗമായിരുന്നു. രാജസ്ഥാന്‍ സര്‍ക്കാറിന്റെ അഡീഷനല്‍ അഡ്വക്കറ്റ് ജനറലായി സേവനം ചെയ്തു. ശര്‍മയുടെ പ്രത്യേക വൈദഗ്ധ്യം ഭരണഘടനയിലാണത്രെ. അഭിഭാഷകനായിരിക്കെ മഹാരാജ സ്വാമി മാന്‍സിങ് ട്രസ്റ്റ്, ശ്രീ ഷീല മാതാജി ട്രസ്റ്റ് എന്നിവയുടെ കേസുകളായിരുന്നു കൂടുതല്‍ ഏറ്റെടുത്തിരുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെയും രാജസ്ഥാന്‍ പത്രികയുടെയും കേസുകളിലും ഹാജരായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദിക്കെതിരെ ഒരു കേസ് രാജസ്ഥാന്‍ ഹൈക്കോടതി പരിഗണിച്ചപ്പോള്‍ മഹേഷ് ശര്‍മയായിരുന്നു ജഡ്ജിങ് സീറ്റിലുണ്ടായിരുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ പ്രതിയായ ഒരു കേസും വന്നു. ഗവണ്‍മെന്റിന്റെ നൂറ് ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തതിലെ അഴിമതിയായിരുന്നു കേസിന്നാധാരം. ഹൈക്കോടതിയിലെ മൂന്ന് ജഡ്ജുമാരും പ്രതിയായ കേസ് വന്നപ്പോഴും വിധി പ്രസ്താവിക്കേണ്ട ഇരിപ്പിടത്തില്‍ മഹേശ് ശര്‍മ. പാട്ടത്തിന് കൊടുത്ത ഉത്തരവില്‍ മുഖ്യമന്ത്രി തുല്യം ചാര്‍ത്തിയില്ലെന്ന പഴുത് കണ്ടുപിടിക്കാന്‍ തന്റെ വേദ പാണ്ഡിത്യമൊന്നും അദ്ദേഹത്തിന് ചെലവിടേണ്ടി വന്നിട്ടുണ്ടാവില്ല.
മഹേഷ് ചന്ദ്ര ശര്‍മയുടെ വിധി പ്രസ്താവത്തിന് ശേഷം ഗൂഗിളില്‍ പീക്കോക്ക് എന്ന് പരതിയാല്‍ ആദ്യം എത്തുക അതിന്റെ ഇണചേരലിനെ പറ്റിയുള്ള വിവരണത്തിലാണെന്നത് അദ്ദേഹത്തിന്റെ ശിരസ്സില്‍ യശസ്സിന്റെ ഒരു പീലി തന്നെ വിടര്‍ത്താതിരിക്കില്ല.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending