Connect with us

More

സിനിമയില്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ പൊല്ലാപ്പായി; സൂപ്പര്‍ താരത്തിനെതിരെ ഓട്ടോഡ്രൈവര്‍ കോടതിയില്‍

Published

on

സിനിമയില്‍ ഉപയോഗിച്ച നമ്പര്‍ പൊല്ലാപ്പായതോടെ ഓട്ടോറിക്ഷ ഡ്രൈവര്‍ സൂപ്പര്‍ താരത്തിനെതിരെ നഷ്ടപരിഹാരം തേടി കോടതിയിലെത്തി. ബംഗ്ലാദേശിലാണ് സംഭവം. മുന്‍നിര താരമായ ഷാക്കിബ് ഖാന്‍ നായകനായ ‘രാജ്‌നീതി’ എന്ന ചിത്രത്തില്‍, നായകന്റേതെന്ന പേരില്‍ പരാമര്‍ശിച്ച ഫോണ്‍ നമ്പര്‍ തന്റേതാണെന്നും അന്നു മുതല്‍ ‘ആരാധകരുടെ’ നിര്‍ത്താതെയുള്ള കോളുകള്‍ കാരണം തന്റെ ജീവിതം ദുസ്സഹമായെന്നും കാണിച്ച് ഇജാജുല്‍ മിയ എന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. 50 ലക്ഷം ബംഗ്ലാദേശ് ടാക്ക നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പരാതി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കാനിരിക്കുകയാണ്.

ഷാകിബ് ഖാന്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച് പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രത്തിലെ ഒരു രംഗത്തില്‍ നായകന്‍ നായികയ്ക്ക് നല്‍കുന്ന ഫോണ്‍ നമ്പറാണ് പൊല്ലാപ്പായത്. തന്റെ കൈവശമുള്ള ഫോണിലേക്ക്, ചിത്രം പുറത്തിറങ്ങിയ ജൂലൈ മുതല്‍ വിളികളുടെ നിര്‍ത്താത്ത പ്രവാഹമാണെന്ന് ഇജാജുല്‍ മിയ പറയുന്നു. 500 കോളുകള്‍ വരെയാണ് ഓരോ ദിവസവും ലഭിക്കുന്നത്. വിളിക്കുന്നതില്‍ അധികവും ഷാകിബ് ഖാന്റെ ആരാധകരായ പെണ്‍കുട്ടികളും. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം മാത്രമായ ഭാര്യ തന്നെ സംശയിക്കുന്നുണ്ടെന്നും മിയ പരാതിയില്‍ പറയുന്നു.

ശല്യം കൂടിയതോടെ പരാതിപ്പെടുകയല്ലാതെ വഴിയില്ലെന്ന് മിയ പറയുന്നു. ജോലിയുടെ ഭാഗമായി നമ്പര്‍ പലര്‍ക്കും നല്‍കിയിട്ടുള്ളതിനാല്‍ അത് മാറ്റാന്‍ കഴിയില്ല. ഇതു സംബന്ധിച്ച് ആദ്യം പരാതി നല്‍കിയപ്പോള്‍ കോടതി അത് അംഗീകരിച്ചില്ല. എന്നാല്‍ ഫോണ്‍ കൊണ്ടുള്ള ‘ബുദ്ധിമുട്ട്’ നേരില്‍ ബോധ്യപ്പെടുത്തിയപ്പോഴാണ് വിചാരണക്കെടുക്കാന്‍ ന്യായാധിപന്‍ സന്നദ്ധമായത്.

ബംഗ്ലാദേശിലെ ജനപ്രിയ നടനും സംവിധായകനുമായ ഷാക്കിബ് ഖാന്‍ വിവാദത്തെപ്പറ്റി പ്രതികരിച്ചിട്ടില്ല.

india

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്; നാളെ ആദ്യ ഘട്ട വോട്ടെടുപ്പ്, ഇന്ന് നിശബ്ദ പ്രചാരണം

അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ. 102 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണത്തിന് ഇന്നലെയോടെ കൊടിയിറങ്ങിയിരുന്നു. ഇന്ന് 102 മണ്ഡലങ്ങളിലും നിശബ്ദ പ്രചാരണമാണ്.

17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്.

ഏഴ് ഘട്ടമായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത് നാളെയാണ്. തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും യുപി, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിലെ ഏതാനും സീറ്റുകളിലും നാളെ വോട്ടെടുപ്പ് നടക്കും. ഛത്തിസ്ഗഢിലെ നക്‌സൽ ബാധിതമേഖലയായ ബസ്തറിലും നാളെയാണ് വോട്ടെടുപ്പ്.

Continue Reading

GULF

ജി.സി.സി രാജ്യങ്ങളിലെ മഴക്കെടുതി: പ്രയാസം നേരിടുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

ജി.സി.സി രാജ്യങ്ങളില്‍ കനത്ത മഴക്കെടുതി മൂലം പ്രയാസം അനുഭവിക്കുന്നവര്‍ക്കുവേണ്ടി സഹായങ്ങള്‍ നല്‍കാനും പ്രാര്‍ത്ഥിക്കുവാനും അഭ്യര്‍ത്ഥിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

അപരിചിതമായ ഒരു പ്രകൃതി ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത്. മഴക്കെടുതിയെ തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ കൊണ്ടുതന്നെ നിരവധി പേരുടെ ജീവന്‍ നഷ്ടമാകുകയും കനത്ത നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു. തദ്ദേശീയരും പ്രവാസികളുമെല്ലാം ഈ ദുരിതത്തിന്റെ ഇരകളാണ്.

കനത്ത മഴയെ തുടര്‍ന്ന് പ്രയാസമനുഭവിക്കുന്നവരെ കണ്ടെത്താനും അവരെ സുരക്ഷിതമായ സ്ഥലങ്ങളിലെത്തിക്കാനും ആവശ്യമായ സഹായം ചെയ്തു നല്‍കാനും കെ.എം.സി.സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെ.എം.സി.സി ഇതിനകം തന്നെ വിവിധയിടങ്ങളിലെത്തുകയും പ്രതിസന്ധികള്‍ ലഘൂകരിക്കുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നുണ്ട് എന്ന് ബന്ധതപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളതായി തങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Continue Reading

india

അക്ബര്‍ ഇനി ‘സൂരജ്’ സീത ഇനി ‘തനായ’; സിലിഗുരിയില്‍ സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് പുതിയ പേര്

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം

Published

on

കൊൽക്കത്ത∙ പേരുവിവാദത്തിൽപ്പെട്ട സിംഹങ്ങൾക്കു പുതിയ പേരുമായി ബംഗാൾ. ‘അക്ബർ’ എന്ന ആൺ സിംഹത്തിനു ‘സൂരജ്’, ‘സീത’ എന്ന പെൺസിംഹത്തിന് ‘തനയ’ എന്നീ പേരുകൾ നൽകാനാണു നീക്കം. ബംഗാള്‍ സൂ അതോറിറ്റിയാണു സെൻട്രൽ സൂ അതോറിറ്റിക്കു നിർദേശം സമർപ്പിച്ചത്.

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം. വിവാദമായ പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.

 

Continue Reading

Trending