Connect with us

Views

പാന്‍ മസാലയുടെ ഫുള്‍പേജ് പരസ്യം; തന്നെ പറഞ്ഞു പറ്റിച്ചതാണെന്ന് ഹോളിവുഡ് നടന്‍ പിയേഴ്‌സ് ബ്രോസ്‌നന്‍

Published

on

ഈയിടെ ‘ടൈംസ് ഓഫ് ഇന്ത്യ’ അടക്കമുള്ള പ്രമുഖ ദിനപത്രങ്ങളുടെ ഒന്നാം പേജിലും വിവിധ ചാനലുകൡലും പ്രത്യക്ഷപ്പെട്ട ‘പാന്‍ ബഹാര്‍’ പരസ്യം പലരുടെയും നെറ്റി ചുളിപ്പിച്ചിരുന്നു. പാന്‍ മസാല ബ്രാന്‍ഡായ ‘പാന്‍ ബഹാറി’നു വേണ്ടി ഹോളിവുഡ് നടന്‍ പിയേഴ്‌സ് ബ്രോസ്‌നന്‍ മോഡലായത് അദ്ദേഹത്തിന്റെ ലോകമെങ്ങുമുള്ള ആരാധകരെ ഏറെ അതിശയിപ്പിച്ചു.

പുകയില ഉല്‍പ്പന്നത്തിന്റെ പരസ്യ മോഡലായതിന്റെ പേരില്‍, 1995 മുതല്‍ 2002 വരെയുള്ള ജയിംസ് ബോണ്ടായി സ്‌ക്രീനില്‍ നിറഞ്ഞാടിയ ബ്രോസ്‌നനെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും അതിരൂക്ഷമായാണ് വിമര്‍ശിച്ചത്.


Don’t Miss: ഗോളോ അതോ വെടിയുണ്ടയോ? ആരാധകരുടെ മനസ്സു നിറച്ച ഛേത്രിയുടെ ഗോള്‍ കാണാം

എന്നാല്‍ ഇപ്പോഴിതാ ബ്രോസ്‌നന്‍ തന്നെ, പാന്‍ ബഹാര്‍ ബ്രാന്‍ഡ് തന്നെ വഞ്ചിച്ചതാണെന്ന വിശദീകരണവുമായി രംഗത്തു വന്നിരിക്കുന്നു; ബ്രെത്ത് ഫ്രഷ്‌നര്‍ / ടൂത്ത് വൈറ്റ്‌നര്‍ ഉല്‍പ്പന്നത്തിനു വേണ്ടിയെന്ന പേരിലാണ് പാന്‍ ബഹാര്‍ തന്റെ പ്രതിച്ഛായ ഉപയോഗിച്ചതെന്നും ആരോഗ്യത്തിന് ഹാനികരമാവുന്ന ഉല്‍പ്പന്നത്തിനു വേണ്ടിയാണ് എന്നറിഞ്ഞിരുന്നെങ്കില്‍ കരാറില്‍ ഒപ്പിടുമായിരുന്നില്ലെന്നും പീപ്പിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ബ്രോസ്‌നന്‍ പറഞ്ഞു.

‘വനിതകളുടെ ആരോഗ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി പതിറ്റാണ്ടുകളോളം പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. തെറ്റിദ്ധരിപ്പിച്ചും അനുവാദല്ലാതെയുമാണ് പാന്‍ ബഹാര്‍ തങ്ങളുടെ പരസ്യത്തിനു വേണ്ടി എന്റെ പ്രതിച്ഛായ ഉപയോഗിച്ചത്. സത്യം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ആരോഗ്യത്തിന് ഹാനികരമായ ഉല്‍പ്പന്നത്തിന്റെ പരസ്യത്തില്‍ അഭിനയിക്കുമായിരുന്നില്ല.’

വായ്‌നാറ്റം അകറ്റാനും പല്ല് വെളുപ്പിക്കാനുമുള്ള ഉല്‍പ്പന്നം എന്നാണ് പാന്‍ ബഹാര്‍ അധികൃതര്‍ തങ്ങളുടെ ഉല്‍പ്പന്നത്തെ തനിക്ക് പരിചയപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ ആദ്യ ഭാര്യയും മകളും നിരവധി സുഹൃത്തുക്കളും കാന്‍സറിലൂടെ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. വനിതകളഉടെ ആരോഗ്യത്തിനു വേണ്ടിയുള്ള ഗവേഷണങ്ങളെയും മറ്റും പതിറ്റാണ്ടുകളായി പിന്തുണക്കുന്നയാളാണ് ഞാന്‍.’ – ബ്രോസ്‌നന്‍ പറഞ്ഞു.

തന്റെ ഇമേജ് ദുരുപയോഗം ചെയ്ത ബാന്‍ ബഹാറിനെതിരെ നടപടിയെടുക്കുമെന്നും അതുവരെ തന്റെ മാപ്പപേക്ഷ സ്വീകരിക്കണമെന്നും ബ്രോസ്‌നന്‍ അഭിമുഖത്തില്‍ പറഞ്ഞു.

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending