Connect with us

Culture

ക്രമസമാധാനനില ഭദ്രം; സംഘപരിവാര്‍ പ്രചരണം കേരളത്തിനും അവിടുത്തെ ജനങ്ങള്‍ക്കും എതിരെയാണ്: പിണറായി വിജയന്‍

Published

on

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശക്തമായ ക്രമസമാധാനനിലയാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ആക്രമങ്ങളുടെ നാടാണെന്ന ആര്‍എസ്എസ്-ബിജെപി വാദങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മുഖ്യമന്ത്രി  എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കേരളത്തെ മോശമായി ചിത്രീകരിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. സര്‍ക്കാരിന് അതിനെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്കും ബി.ജെ.പി നടത്തുന്ന കുപ്രചരണങ്ങളെ കുറിച്ച് വ്യക്തമായി അറിയുന്നവരാണ്. അത് കൊണ്ട് പേടി വേണ്ട. സമാധാനം നിറഞ്ഞ കേരളത്തെ കുറിച്ച് ബി.ജെ.പിയും ആര്‍.എസ്.എസും നടത്തുന്ന അപകീര്‍ത്തി പ്രചരണം മാത്രമാണ് എല്ലാം. കഴിഞ്ഞ ദിവസം നടന്ന സര്‍വ്വ കക്ഷിയോഗത്തില്‍ സമാധാനം നിലനിര്‍ത്താന്‍ വേണ്ട മുന്‍ കരുതലുകള്‍ എടുക്കാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിലെ ജനങ്ങളുടെ സമാധാനം കളക്കിലെടുത്ത് കേരള വിരുദ്ധ പ്രചരണങ്ങളെ തടയുകയാണ് ലക്ഷ്യം. ഇത്തരം പ്രചരണങ്ങള്‍ സി.പി.ഐ.എം എന്ന പാര്‍ട്ടിയ്ക്കോ എല്‍.ഡി.എഫ് സര്‍ക്കാരിനോ എതിരല്ല, രാജ്യത്തെ ഏറ്റവും സമാധാനം നിറഞ്ഞ സംസ്ഥാനമായ കേരളത്തിനും അവിടുത്തെ ജനങ്ങള്‍ക്കും എതിരെയാണ്

കേരളത്തില്‍ വിവിധയിടങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ ആക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പ്രതിബദ്ധരാണ്.ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എല്ലാം പാര്‍ട്ടികളും ഉറപ്പ് നല്‍കിയിട്ടുണ്ട്. അക്രമ സ്വഭാവമുള്ള പ്രവര്‍ത്തകരെ നിയന്ത്രിക്കാനും നടപടി സ്വീകരിക്കാനും പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

താലിബാനിസം പോലുള്ള ആരോപണങ്ങള്‍ ഉയരുകയും കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി കേരളം സന്ദര്‍ശിക്കുകയും ആശങ്ക അറിയിക്കുകയും സി.പി.ഐ.എം പ്രവര്‍ത്തിക്കുന്നത് തീവ്രവാദ സംഘടനകളെപ്പോലെയാണെന്ന് ആരോപിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന്, ആര്‍.എസ്.എസിന്റെ ഗൂഢാലോചനകളും പ്രചരണവും കേരളത്തിലെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ളതല്ല. യുക്തിയില്ലാത്ത വാക്കുകള്‍ പ്രയോഗിക്കാനും പ്രചരിക്കാനും യാതൊരു മടിയുമില്ലാത്തവരാണവര്‍. അവരുടെ ഈവിള്‍ ഡിസൈനെ കുറിച്ച് ജനങ്ങളും സര്‍ക്കാരും നല്ല ബോധ്യമുള്ളവരാണ്. ബി.ജെ.പി പ്രചരണങ്ങള്‍ എല്ലാം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. ഇത് കോണ്‍ഗ്രസും തിരിച്ചറിയണം

ആര്‍എസ്എസിനെ ഭയമില്ലെന്നും നുണ പ്രചാരണം നടത്തുന്നതില്‍ ചാമ്പ്യന്‍മാരാണ് അവരെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ അജണ്ടയെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധമുണ്ടെന്നും വ്യാജപ്രചാരണങ്ങളെ അവര്‍ തള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശത്രുരാജ്യത്തോട് പെരുമാറുന്നതു പോലെയാണ് സിപിഐഎമ്മിന്റെ പെരുമാറ്റമെന്ന അരുണ്‍ ജെയ്റ്റ്ലിയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും രാജ്യത്ത് മതനിരപേക്ഷത നിലനിര്‍ത്തുന്നതിനും ബിജെപിയുടെ വളര്‍ച്ച തടയാനും വിശാല പ്രതിപക്ഷം അത്യന്താപേക്ഷിതമാണ്

തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെതുമായി ബന്ധപെട്ട് സംസ്ഥാനസര്‍ക്കാര്‍ എല്ലാവിധ നടപടികളും കൃത്യസമയത്ത് കൈകൊണ്ടിട്ടുണ്ട്. അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞദിവസം സര്‍വകക്ഷിയോഗം സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തു. കേരളത്തില്‍ സമാധാനം ഉറപ്പുവരുത്തുന്നത്തിനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തത്.

മദ്യം നിരോധിച്ചാല്‍ വ്യാജമദ്യം, ഹാനികരമായ മറ്റ് ലഹരി പദാര്‍ഥങ്ങളുടെ എന്നിവയുടെ ഒഴുക്കിനു വഴിവയ്ക്കും. എന്നാല്‍, ബീഹാറില്‍ മദ്യനിരോധനത്തെ കുറിച്ചു പറഞ്ഞതിനോട് അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.

 

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending