Connect with us

Culture

വായനോത്സവവും രാഷ്ട്രീയവല്‍ക്കരിക്കുന്നു: കുട്ടികള്‍ക്ക് വായിക്കാന്‍ പിണറായിയുടെ ‘ശബരിമല നവോത്ഥാനം’

Published

on

കോഴിക്കോട്: ഇന്ന് ആരംഭിക്കുന്ന വായനോത്സവത്തില്‍ ഹൈസ്‌കൂള്‍ തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പുസ്തകം തെരഞ്ഞെടുത്തതിന്റെ യുക്തി ചോദ്യം ചെയ്യപ്പെടുന്നു. പിണറായിയുടെ നവോത്ഥാനം, ശബരിമല, മതനിരപേക്ഷത എന്ന പുസ്തകമാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍ദേശിച്ചിട്ടുള്ളത്. സി.പി. എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.ടി. കുഞ്ഞിക്കണ്ണന്‍ എഡിറ്റിങ് നിര്‍വഹിച്ച് പ്രോഗ്രസ് പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണിത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാട് പച്ചയായി സാധൂകരിക്കുന്ന പുസ്തകമാണിത്. പിണറായി വിജയന്‍ സി.പി. എം സെക്രട്ടറിയായിരിക്കെ ഡി.വൈ.എഫ്. ഐ മുഖപ്രസിദ്ധീകരണമായ യുവധാരയുടെ എഡിറ്ററായിരുന്ന ഗുലാബ്ജാന്‍ നടത്തിയ അഭിമുഖം അടക്കം ഒമ്പത് ലേഖനങ്ങളാണ് ഇതിലുള്ളത്. പുസ്തകത്തിലെ മറ്റു ലേഖനങ്ങളെല്ലാം സിപിഎമ്മിന്റെ രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടി തയ്യാറാക്കിയതാണ്.
ആരാണ് ഇത്തരം പുസ്തകങ്ങള്‍ കുട്ടികള്‍ക്കുവേണ്ടി തെരഞ്ഞെടുക്കുന്നത് എന്നറിയില്ലെന്ന് എഴുത്തുകാരനും ചരിത്രകാരനുമായ ഡോ. എം.ജി.എസ് നാരായണന്‍ പറഞ്ഞു. കുട്ടികളുടെ സര്‍ഗവൈഭവത്തെയും വായനയോടുള്ള അഭിരുചിയെയും വികസിപ്പിക്കാന്‍ ഇത് ഉപകരിക്കില്ല. കുട്ടികളുടെ വായനാനിലവാരം നഷ്ടപ്പെടും. സങ്കുചിത താല്‍പര്യങ്ങള്‍ക്കുവേണ്ടി ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്യരുത്. ഡോ. എം.ജി.എസ് നാരായണന്‍ പറഞ്ഞു.
പിണറായി വിജയന്റെ പുസ്തകം വായനാവാരാചരണത്തിന് നിര്‍ദേശിച്ചത് പിണറായിയെ മഹത്വപ്പെടുത്താനുള്ള ചിലരുടെ ശ്രമമാണെന്ന് എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമായ കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. ഇതെല്ലാം പിണറായി വിജയന്‍ അറിഞ്ഞുകൊണ്ടാണോ എന്നറിയില്ല. എന്നാല്‍ ഭാവിയില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാറ്റിനും ഉത്തരവാദി അദ്ദേഹം മാത്രമായിരിക്കും. ഇത്തരത്തില്‍ ഒരു സ്‌പേസ് പിണറായിക്ക് നല്‍കുന്നതിന്റെ പിന്നില്‍ അപകടകരമായ അവസ്ഥയുണ്ട്. മുഖ്യമന്ത്രി ഭരണകാര്യങ്ങള്‍ക്കുള്ള ഒരു സ്ഥാനം മാത്രമാണ്. ഇത്തരത്തിലുള്ള മഹത്വവല്‍ക്കരണത്തിന്റെ ദുരിതം ദേശീയതലത്തില്‍ നാം അനുഭവിച്ചുവരികയാണ്. അതെങ്കിലും പിണറായി വിജയന്‍ ഓര്‍ക്കണമായിരുന്നു. എഴുത്തുകാരന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയെ ആരും കാണുന്നില്ല. കുട്ടികളെ പ്രചോദിപ്പിക്കാന്‍ പോന്ന എഴുത്തുകാരനാണ് അദ്ദേഹമെന്ന് ആരെങ്കിലും പറയും എന്നു തോന്നുന്നില്ല. പ്രമുഖമായി പരിഗണിക്കപ്പെടുന്ന എഴുത്തുകാരന്റെ കൃതിയായിരുന്നു മുഖ്യമന്ത്രിയുടെ കൃതിക്ക് പകരം നിര്‍ദേശിക്കേണ്ടിയിരുന്നത്. ഇപ്പോള്‍ ചെയ്തത് ഏതായാലും പരിഹാസ്യവും നീതീകരിക്കാനാവാത്തതുമാണ്. കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പുസ്തകം നിര്‍ദേശിച്ചത് ഒരിക്കലും നീതീകരിക്കാനാവില്ലെന്ന് പ്രശസ്ത കഥാകൃത്ത് യു.കെ കുമാരന്‍ പറഞ്ഞു. വായനക്ക് കുട്ടികള്‍ക്ക് നിര്‍ദേശിക്കേണ്ടിയിരുന്നത് സര്‍ഗാത്മക കൃതികളായിരുന്നു. പിണറായി വിജയന്റെ കൃതി അത്തരത്തിലുള്ളതല്ല. അതിന്റെ രാഷ്ട്രീയം വേറെ ചര്‍ച്ച ചെയ്യേണ്ടതാണ്. കുട്ടികളുടെ വായനയിലും സ്വന്തം രാഷ്ട്രീയം കുത്തിവെക്കുന്നത് വലിയ അപരാധം തന്നെയാണ്. യു.കെ കുമാരന്‍ പറഞ്ഞു.
13 പുസ്തകങ്ങളാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി വായനോത്സവത്തിനായി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഹയര്‍ സെക്കണ്ടറി, കോളജ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി 10 വീതം പുസ്തകങ്ങളാണ് ലൈബ്രറി കൗണ്‍സില്‍ വായനക്കായി മുന്നോട്ടുവെച്ചത്. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അക്കാദമി കൗണ്‍സിലാണ് പുസ്തകങ്ങള്‍ തെരഞ്ഞെടുത്തത്. അക്കാദമിക് കൗണ്‍സില്‍ സി.പി. എം സഹയാത്രികരെക്കൊണ്ട് നിറച്ചിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending