Connect with us

More

പച്ചമനുഷ്യരെ അരിഞ്ഞു വീഴ്ത്തിയാണ് പിണറായി നവകേരളം സൃഷ്ടിക്കുന്നത്: പ്രതിപക്ഷ ഉപനേതാവ്

Published

on

 

തിരുവനന്തപുരം: എതിരാളികളെ അരിഞ്ഞു വീഴ്ത്തിക്കൊണ്ടുള്ള നവകേരള സൃഷ്ടിക്കാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ഷുഹൈബ് വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിടാത്തതില്‍ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്‌കരിച്ച് പുറത്തു വന്ന യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം സഭാകവാടത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍കൂട്ടി പ്രഖ്യാപിച്ച ശേഷമാണ് സി.പി.എം എതിരാളികളെ കൊല്ലുന്നത്. ഇത് ഗൗരവമായെടുക്കണം.
മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്‍ത്തകനായ സഫീറിനെ സി.പി.ഐ നിര്‍ദേശപ്രകാരമാണ് കൊലപ്പെടുത്തിയത്. അവിടെ മുമ്പും ബോംബേറ് നടന്നു. സഫീറിന് നേരെ മുമ്പും വധശ്രമമുണ്ടായി. അപ്പോള്‍ പൊലീസ് ഇടപെട്ടിരുന്നെങ്കില്‍ ഇത് തടയാമായിരുന്നു. ഷുഹൈബിന്റെ വധം ആസൂത്രിതമാണെന്ന് തെളിയുകയാണ്. കൈ വെട്ടും, കാലെടുക്കും വേണ്ടി വന്നാല്‍ കൊല്ലുമെന്നും മുന്നറിയിപ്പ് നല്‍കിയത് ഷുഹൈബിനെ കൊല്ലാന്‍ നേരത്തെ തീരുമാനിച്ചിരുന്നു എന്നതിന്റെ തെളിവാണ്. ആ ഘട്ടത്തില്‍ തന്നെ പൊലീസ് ഇടപെട്ടിരുന്നെങ്കില്‍ ഈ വധം തടയാമായിരുന്നു. സംഭവത്തില്‍ തങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും സി.ബി.ഐ അന്വേഷണം നടത്താമെന്നും കണ്ണൂരിലെ സര്‍വകക്ഷിയോഗത്തില്‍ പ്രഖ്യാപിച്ച മന്ത്രി എ.കെ ബാലന്‍ പിന്നീട് അതില്‍ നിന്നും പിന്നോക്കം പോയി.. സി.പി.എം സമ്മേളനത്തില്‍ കണ്ണൂര്‍ ലോബിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞതെന്നും മുനീര്‍ പറഞ്ഞു.
പൊലീസ് അന്വേഷിക്കുന്നത് ശരിയല്ലെന്നും പാര്‍ട്ടി സ്വന്തം നിലക്ക് അന്വേഷിക്കുമെന്നും പി. ജയരാജന്‍ പൊലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതാണ് പൊലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് കണ്ണൂര്‍ എസ്.പി പറയാന്‍ കാരണം. പൊലീസില്‍ നിന്നും പലതും ചോരുന്നുണ്ടെന്നുള്ള എസ്.പിയുടെ വെളിപ്പെടുത്തലിലൂടെ സംഭവത്തിന് പിന്നില്‍ സി.പി.എമ്മിന്റെ ഇടപെടലുണ്ടെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുന്നത്. ഷുഹൈബ് എന്തോ കേസില്‍ പെട്ടു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഈ മരണം അനിവാര്യമായിരുന്നു എന്നതിന്റെ സൂചനയാണ്. ഇതിനേക്കാള്‍ വലിയ കേസില്‍ ഷുഹൈബിന്റെ കൊലയാളിയായ ആകാശ് ഉള്‍പ്പെട്ടിട്ടും മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. ഷുഹൈബിനെ തെറ്റുകാരനാക്കാനും ആകാശിനെ ന്യായീകരിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമം നിര്‍ഭാഗ്യകരമാണെന്നും മുനീര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending