Connect with us

More

ആകെ തളര്‍ന്ന് കോടിയേരി; പാര്‍ട്ടിയും സര്‍ക്കാരും പിണറായിയുടെ കയ്യില്‍

Published

on

 

തിരുവനന്തപുരം

സി.പി.എം സംസ്ഥാന സമ്മേളനത്തിന് രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടിയെ പൂര്‍ണമായി കൈപ്പിടിയിലൊതുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപണങ്ങളുടെ കൂരമ്പുകളേറ്റ് സമ്മര്‍ദ്ദത്തിലായതോടെ സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തിന് കാര്യമായ റോളില്ലാതെയായി.
മക്കളുടെ സാമ്പത്തിക തട്ടിപ്പ് ഉള്‍പെടെ മുള്‍മുനയിലാണ് കോടിയേരി. സെക്രട്ടറി പ്രതിരോധത്തിലായതോടെ നേരത്തെയുള്ളതിലും കരുത്തനായി ഭരണത്തിനൊപ്പം പാര്‍ട്ടിയിലും പിണറായി ഒന്നാമനായി നില്‍ക്കുന്ന കാഴ്ചയാണുള്ളത്. മുന്‍കാല സമ്മേളനങ്ങളിലെന്ന പോലെ പിണറായിയുടെ അധീശത്വം ഊട്ടിയുറപ്പിക്കുന്നതാവും തൃശൂര്‍ സമ്മേളനവും അതിലെ തീരുമാനങ്ങളും.
മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്ത് ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും അവസാന വാക്ക് പിണറായിയാണ്. പാര്‍ട്ടിയും സര്‍ക്കാരും ഒരാളില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥ പാര്‍ട്ടിയുടെ ശൈലിയല്ലെന്ന് വിമര്‍ശനമുണ്ടെങ്കിലും ഇത് തുറന്നു പറയാനോ തിരുത്താനോ ഉള്ള ധൈര്യം സി.പി.എമ്മില്‍ ആര്‍ക്കുമില്ല എന്നതാണ് വസ്തുത.
സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഒരിടത്തും മുഖ്യമന്ത്രിക്കെതിരെ കാര്യമായ വിമര്‍ശനമുയര്‍ന്നിട്ടില്ല. ഇതേ രീതി സംസ്ഥാന സമ്മേളനത്തിലും പ്രതിനിധികള്‍ പിന്തുടരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ പാര്‍ട്ടിയും സര്‍ക്കാരും ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുന്ന അപൂര്‍വ സ്ഥിതിവിശേഷം സി.പി.എമ്മിലുണ്ടാകും.
സംസ്ഥാന സമ്മേളനത്തില്‍ സാധാരണ ഉയര്‍ന്നുവരാറുള്ള വിഷയങ്ങള്‍ നേതാക്കളുടെ ശൈലി സംബന്ധിച്ചും പാര്‍ട്ടിയുടെ നയപരിപാടികളുമായി ബന്ധപ്പെട്ടുമാണ്. ഇതിലൊന്നും ഇടപെട്ട് ആരെയും വിമര്‍ശിക്കാനാകാത്ത വിധം കോടിയേരി കൂട്ടിലടക്കപ്പെട്ടു. ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും നടത്തിയ സാമ്പത്തിക ഇടപാടുകളാണ് കോടിയേരിയെ നിശബ്ദനാക്കാന്‍ പിണറായി അടക്കമുള്ള നേതാക്കള്‍ ആയുധമാക്കുന്നത്. സി.പി.എമ്മിന്റെ സംഘടനാ ശൈലിയനുസരിച്ച് സമ്മേളനകാലത്ത് സംസ്ഥാന സെക്രട്ടറിക്ക് ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ട്. സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കേണ്ടത് കോടിയേരിയാണ്. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ തനിക്കുനേരെ തന്നെ വിരല്‍ചൂണ്ടുമെന്ന് കോടിയേരിക്ക് വ്യക്തമായി അറിയാം.
നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും ജീവിതശൈലി എല്ലാക്കാലത്തും സി.പി.എം വിലയിരുത്താറുണ്ട്. ഇത് താഴേത്തട്ടിലുള്ള നേതാക്കള്‍ക്കുള്ള ഉപദേശ രൂപേണയാണ് തയാറാക്കുന്നത്. എന്നാല്‍ ആരോപണങ്ങളില്‍ പെട്ട് മുഖം നഷ്ടപ്പെട്ട കോടിയേരിക്ക് റിപ്പോര്‍ട്ട് തിരിച്ചടിയാകും. അതേസമയം ഭരണം സമ്പൂര്‍ണ പരാജയമാണെങ്കിലും വ്യക്തിപരമായി പഴികേള്‍ക്കാതെയാണ് പിണറായി മുന്നോട്ടുപോകുന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന് ശേഷം വി.എസ് വിഭാഗം പൂര്‍ണമായി തുടച്ചുമാറ്റപ്പെട്ടു. തനിക്ക് ബദലായി മറ്റൊരു ശക്തി ഉയര്‍ന്നുവരാത്തത് തൃശൂര്‍ സമ്മേളനത്തില്‍ പിണറായിക്ക് കൂടുതല്‍ കരുത്ത് പകരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരം; ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകും:എംഎം ഹസന്‍

Published

on

ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകുമെന്നും ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഒരിക്കലും ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.

രാഹുല്‍ ഗാന്ധിക്കെതിരേ വരെ രംഗത്തുവന്നിട്ടുള്ള സിപിഎം ഇന്ത്യാമുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍ അവരെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന് പരമാവധി സീറ്റി ലഭിച്ചാല്‍ മാത്രമേ മൂന്നാവട്ടം അധികാരത്തിലേറാന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുന്ന മോദിയെ തടയാനാകൂ. അതിനാല്‍ ഓരോ സീറ്റും ഓരോ വോട്ടും വളരെ നിര്‍ണായകമാണ്. ഇക്കാര്യം വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണമെന്നും ഹസന്‍ അഭ്യര്‍ത്ഥിച്ചു.

ആണവക്കരാറിന്റെ മറവില്‍ യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച ചരിത്രവും സിപിഎമ്മിനുണ്ട്. വിപി സിംഗ് സര്‍ക്കാരിനെ ബിജെപിയും ഇടതുപക്ഷവും ഒരുമിച്ചു നിന്നാണ് സംരക്ഷിച്ചത്. ഇടതുപക്ഷത്തെ വിശ്വസിക്കാനാവില്ല എന്നത് ചരിത്രസത്യവുമാണ്.

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരമാണ് ഈ തെരഞ്ഞെടുപ്പിലെ അന്തര്‍ധാര. തെരഞ്ഞെടുപ്പുവേളയില്‍പ്പോലും പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത വിളമ്പുന്നതും മണിപ്പൂര്‍ ഇപ്പോഴും കത്തിയെരിയുന്നതും ഭരണഘടന പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ചതുമൊക്കെ ഓര്‍ക്കാനുള്ള സമയമാണിത്.

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭരിക്കുന്ന പിണറായി വിജയന് ശക്തമായ താക്കീതു നല്കാനുള്ള അവസരം കൂടിയാണിത്. പെന്‍ഷനുകള്‍ നല്കാത്തതും ആശുപത്രികളില്‍ മരുന്നില്ലാത്തതും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതുമായ നിരവധി ജനദ്രോഹനടപടികള്‍ ഓര്‍ക്കാനും പ്രതികരിക്കാനുമുള്ള അവസരമാണിതെന്നും ഹസന്‍ പറഞ്ഞു.

Continue Reading

kerala

‘മഹാരാഷ്ട്ര ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തു’, തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകും: കെ.സുധാകരന്‍

ഗൾഫിൽ വെച്ചാണ് ഇപി, ബിജെപിയുമായി ചർച്ചനടത്തിയത് അദ്ദേഹം പറഞ്ഞു

Published

on

ബിജെപിയുമായി ചർച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കണ്ണൂർ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ. ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും ഇപിയുമായി ചർച്ച നടത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

Continue Reading

kerala

ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം, തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണം: വി ഡി സതീശൻ

ഭരണഘടനാ പദവിയിരിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി

Published

on

കേരള സന്ദര്‍ശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയ്ക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്ത് നല്‍കി.

ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ഭരണഘടനാ പദവിയിരിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

 

Continue Reading

Trending