Connect with us

More

മഞ്ചേശ്വരം; കോടതി വിധി വരുമ്പോള്‍ മതേതര കേരളം കയ്യടിക്കും

Published

on

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുമ്പോൾ ഞാനൊരു ചാനൽ സ്റ്റുഡിയോയിൽ ചർച്ചയിലായിരുന്നു. അവസാനം മഞ്ചേശ്വരത്തെ ഫലം കൂടിവരാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചാനലിലെ മാധ്യമ പ്രവർത്തകരധികവും ഇടതുപക്ഷ അനുഭാവികളാണെന്നത് ഇടതുപക്ഷം അധികാരത്തിലെത്തിയതിന്റെ സന്തോഷം അവരുടെ മുഖത്ത് കണ്ടപ്പോൾ എനിക്ക് ബോധ്യമായി. അവസാനം 89 വോട്ടിന് മുസ്ലിം ലീഗിലെ പി.ബി അബ്ദുറസാഖ് ജയിച്ചു എന്ന വാർത്ത വന്നപ്പോൾ ആ മാധ്യമ പ്രവർത്തകരെല്ലാം സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. നിറഞ്ഞ കയ്യടിയോടെയാണ് ആ വാർത്തയെ അവർ സ്വീകരിച്ചത്.

അന്ന് പരാജയപ്പെട്ട കെ.സുരേന്ദ്രൻ, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. എം.എൽ.എ ആവണം എന്ന് മോഹിക്കുന്നത് ഒരു തെറ്റൊന്നുമല്ല. പക്ഷേ കോടതി വഴി എം.എൽ.എ ആയിക്കളയാമെന്ന് കരുതുന്നത് അതിമോഹമല്ലേ?

എന്ത് കൊണ്ട്?

സുരേന്ദ്രൻ കൊടുത്ത പരാതിയിൽ പറയുന്നത് വോട്ട് ചെയ്ത 197 പേർ ആ സമയത്ത് വിദേശത്തായിരുന്നുവെന്നും അവരുടെ പേരിൽ മറ്റാരോ കള്ളവോട്ട് ചെയ്തുവെന്നുമാണ്. എന്നാൽ ഇത് സംബന്ധിച്ച് ഏതെങ്കിലും തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ല. സുരേന്ദ്രൻ വീണ്ടും കോടതിയെ സമീപിച്ച് ഈ ലിസ്റ്റ് കേന്ദ്ര സർക്കാരിനോട് പരിശോധിക്കാൻ കോടതി നിർദ്ധേശിക്കണമെന്നാവശ്യപ്പെട്ടു. ഇത് പരിഗണിച്ച കോടതി ഇക്കഴിഞ്ഞ മാർച്ച് മാസത്തിനുള്ളിൽ ലിസ്റ്റ് പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാറിന് നിർദ്ധേശം നൽകി. എന്നാൽ യഥാ സമയം ലിസ്റ്റ് സമർപ്പിക്കാൻ അവർക്കായില്ല. നേപ്പാളിൽ ഭൂകമ്പമുണ്ടായ വിവരം ആ രാജ്യത്തിന്റെ പ്രധാനമന്ത്രി അറിയുന്നതിനു മുൻപേ അറിയാൻ മാത്രം സാങ്കേതികവിദ്യ സ്വന്തമായുള്ള ഒരു പ്രധാനമന്ത്രി രാജ്യം ഭരിക്കുമ്പോഴാണ് ഈ ലിസ്റ്റൊന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അവർക്ക് കഴിയാതെ പോയത്.

അവസാനം ലിസ്റ്റ് പരിശോധിച്ചു ഈ മാസം റിപ്പോർട്ട് സമർപ്പിച്ചു. കേവലം 26 പേരുടെ റിപ്പോർട്ട് മാത്രമാണ് സമർപ്പിക്കാനായത്. അതിൽ 6 പേർ സ്ഥലത്തുണ്ടായിരുന്നുവെന്നും 20 പേർ വിദേശത്തായിരിക്കാമെന്നുമുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. അതായത് വിദേശത്താണോ എന്ന കാര്യം ഉറപ്പില്ല എന്നർത്ഥം. കോടതി ആ റിപ്പോർട്ട് തള്ളി. അത് സംബന്ധിച്ച സുരേന്ദ്രന്റെ പെറ്റീഷൻ ഡിസ്മിസ് ചെയ്ത കോടതി സുരേന്ദ്രന്റെ ചെലവിൽ തെളിവുകൾ ഹാജരാക്കാൻ നിർദ്ധേശിക്കുകയാണുണ്ടായത്.

ഒടുവിൽ സുരേന്ദ്രൻ പറഞ്ഞത് പ്രകാരം 11 പേർക്ക് സമൻസയച്ചു. മൂന്നു പേർ കോടതിയിൽ ഹാജരായി. രണ്ടു പേർ ജീവിതത്തിലിന്നു വരെ ഗൾഫിൽ പോകാത്തവർ. മറ്റൊരാൾ അന്നു നാട്ടിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കുകയും ചെയ്തു. എന്ന് പറഞ്ഞാൽ നാളിത് വരെ സുരേന്ദ്രന്റെ വാദത്തെ സാധൂകരിക്കുന്ന ഒരു തെളിവും കോടതിയിൽ ഹാജരാക്കാൻ അവർക്ക് സാധിച്ചിട്ടില്ല.

വസ്തുതകൾ ഇങ്ങിനെയാണെന്നിരിക്കെയാണ് ലീഗ് എം.എൽ.എ സ്ഥാനം രാജി വെച്ച് തെരഞ്ഞെടുപ്പിനൊരുങ്ങുന്നു എന്ന വാർത്ത പടച്ചുവിട്ടത്. ഓൺലൈൻ മാധ്യമങ്ങളെ നമുക്ക് മനസ്സിലാക്കാം. പക്ഷേ മാതൃഭൂമി അത്തരമൊരു വാർത്ത ഏറ്റെടുക്കുമെന്ന് സ്വപ്നേപി വിചാരിച്ചില്ല. അവർ ഒരുപടി കൂടി മുന്നോട്ട് പോയി. വേങ്ങര ഇലക്ഷന്റെ കൂടെ മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ് നടത്താനാണ് ലീഗിന്റെ പ്ലാൻ എന്ന് കൂടി പറഞ്ഞു കളഞ്ഞു.ആ വാർത്ത തെറ്റായിരുന്നു എന്ന് പറയാനുള്ള മാധ്യമ സത്യസന്ധത മാതൃഭൂമി കാണിക്കണം എന്നാണാവശ്യപ്പെടാനുള്ളത്.

ഇനി കേസിലേക്ക് തന്നെ വരാം. ഞങ്ങൾക്ക് കോടതിയിൽ നല്ല വിശ്വാസമുണ്ട്. അത് കൊണ്ട് തന്നെ ഈ കേസിന്റെ വിധിയിൽ ഞങ്ങൾക്കൊരാശങ്കയുമില്ല. അവസാനം വിധി വരുമ്പോൾ ഒരു കയ്യടി കൂടി ഉയരും. മതേതര കേരളത്തിന്റെ നിലക്കാത്തകയ്യടി.

kerala

സ്വർണവിലയിൽ നേരിയ കുറവ്; പവന് വില 54,000ന് മുകളിൽ തന്നെ

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയായി. 10 രൂപ കുറഞ്ഞ് 6,805 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു.

ഈ മാസം പവന് 3,640 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഔൺസിന് 2,343 ഡോളറാണ് രാജ്യാന്തര സ്വർണ വില.

Continue Reading

kerala

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി

സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം

Published

on

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ ചോദ്യം ചെയ്യുക

കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തിവെക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നാണ് ഇഡി പറയുന്നത്. ശശിധരൻ കർത്തയും മൂന്ന് ജീവനക്കാരും ഇഡിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിന് ശേഷമേ പരിഗണിക്കൂ

കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റിവെച്ചത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം.

Continue Reading

india

ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ല: ഡി.കെ ശിവകുമാർ

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി രണ്ടക്കം തൊടില്ലെന്ന് പി.സി.സി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഒറ്റയക്കം കടക്കില്ലെന്നാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വലിയ പിന്തുണയാണ് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നതെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 202425 വര്‍ഷത്തില്‍ ഗ്യാരണ്ടികള്‍ നടപ്പാക്കുന്നതിനായി 52,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending