Connect with us

Culture

കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കല്‍ ; അമിത് ഷാ പറയുന്നതെന്ത്, യാഥാര്‍ത്ഥ്യമെന്ത്? – പി.കെ ഫിറോസ് എഴുതുന്നു

Published

on

കശ്മീരിനു മാത്രം എന്തിനാ ഒരു പ്രത്യേക പദവി എന്നാണ് ബി.ജെ.പിക്കാര്‍ ചോദിക്കുന്നത്. ഇത്രയും കാലം വകവെച്ചു കൊടുത്തത് ഇല്ലാതാക്കാന്‍ മോദിഅമിത് ഷാ കൂട്ടു കെട്ട് വേണ്ടി വന്നു എന്നാണ് ബി.ജെ.പിക്കാര്‍ അവകാശപ്പെടുന്നത്. സത്യത്തില്‍ ഈ രാജ്യത്തെക്കുറിച്ചോ ഇന്ത്യ എന്നൊരു രാജ്യം എങ്ങിനെ രൂപപ്പെട്ടു എന്നോ യാതൊരു ധാരണയുമില്ലാത്തത് കൊണ്ടാണ് ഇങ്ങിനെയൊക്കെ അവര്‍ക്ക് സംസാരിക്കാന്‍ കഴിയുന്നത്. അല്ലെങ്കിലും രാജ്യമെങ്ങും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം നടക്കുമ്പോള്‍ എത്തി നോക്കിയ ചരിത്രം പോലും അവകാശപ്പെടാനില്ലാത്തവരാണല്ലോ ഇക്കൂട്ടര്‍.

അതവിടെ നില്‍ക്കട്ടെ. കശ്മീരിന്റെ കാര്യത്തിലേക്ക് വരാം. ഇന്ത്യ സ്വതന്ത്രമാവുമ്പോള്‍ കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നില്ല. പാക്കിസ്ഥാന്റെയും ഭാഗമായിരുന്നില്ല. രണ്ട് രാജ്യത്തിന്റെയും ഭാഗമാകാതെ സ്വതന്ത്ര നാട്ടു രാജ്യമായി നില്‍ക്കാനാണ് അവര്‍ തീരുമാനിച്ചത്. പിന്നീട് രാഷ്ട്രീയവും അഭ്യന്തരവുമായ ഒട്ടനവധി പ്രശ്‌നങ്ങളുണ്ടായി. ഒടുവില്‍ അവര്‍ ഇന്ത്യയുടെ ഭാഗമാവാന്‍ സമ്മതിച്ചു. ഒരു കരാറിലൂടെയാണ് അതിനവര്‍ തയ്യാറായത്. ആ കരാറാണ് കശ്മീരിനുള്ള പ്രത്യേക പദവി.

പ്രത്യേക പദവിയുള്ളത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? ഇന്ത്യയുടെ ഒരു നിയമവും അവിടെ നടപ്പിലാക്കാന്‍ കഴിയില്ലേ? തെറ്റായ ധാരണകളാണതൊക്കെ. രാജ്യം ഒരു നിയമം കൊണ്ടു വന്നാല്‍ കശ്മീരില്‍ അത് നടപ്പിലാക്കാന്‍ കശ്മീര്‍ സ്‌റ്റേറ്റ് അസംബ്ലിയുടെ കൂടെ അനുമതി വേണം എന്നേയുള്ളൂ. നേരത്തെ അവിടെ ‘പ്രധാനമന്ത്രി’ എന്ന പദവിയുണ്ടായിരുന്നത് 1965 ല്‍ മുഖ്യമന്ത്രിയാക്കിയപ്പോള്‍ സ്‌റ്റേറ്റ് അസംബ്ലി അംഗീകരിച്ചിട്ടില്ലേ. സദര്‍ ഇ റിയാസത് എന്നത് മാറ്റി ഗവര്‍ണര്‍ എന്ന് പുനര്‍ നാമകരണം ചെയ്തപ്പോഴും സ്‌റ്റേറ്റ് അസംബ്ലി അംഗീകരിച്ചിട്ടുണ്ട്. നീതി ന്യായ സംവിധാനത്തിന്റെ ഹയറാര്‍ക്കിയില്‍ സുപ്രീം കോടതിയെ കൊണ്ടു വന്നപ്പോഴും ഇലക്ഷന്‍ കമ്മീഷന്റെ പരിധിയിലേക്ക് കശ്മീരിനെ ഉള്‍പ്പെടുത്തിയപ്പോഴും സ്‌റ്റേറ്റ് അസംബ്ലി അംഗീകരിച്ചിട്ടുണ്ട്. അങ്ങിനെ നോക്കിയാല്‍ രാജ്യത്തെ ഏതാണ്ടെല്ലാ നിയമങ്ങളും പല നിലക്ക് സ്‌റ്റേറ്റ് അസംബ്ലി അംഗീകരിച്ചിട്ടുണ്ട്.

പിന്നെ അമിത് ഷാ ചോദിക്കുന്നത് ഞഠക യും അഴിമതി നിരോധന നിയമവും അവിടെ നടപ്പിലാക്കാന്‍ പറ്റിയോ എന്നാണ്. ബെസ്റ്റ് ക്വസ്റ്റ്യനാണ്. ഈ രണ്ട് നിയമത്തിലും വെള്ളം ചേര്‍ത്ത് നിയമം തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരാ ഈ ചോദ്യവുമായി വന്നിരിക്കുന്നത്.

ഇനി സംഭവിക്കാന്‍ പോകുന്നതെന്താണ്?

1) ഹിത പരിശോധന നടത്താതെ രാജ്യത്തിന്റെ ഭാഗമായി കാശ്മീരിനെ നിര്‍ത്തുന്നതിനെ അന്താരാഷ്ട്ര സമൂഹത്തില്‍ നമ്മള്‍ ന്യായീകരിച്ചത് പ്രത്യേക പദവി ചൂണ്ടിക്കാട്ടിയാണ്. പലപ്പോഴും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നാം ആര്‍ജ്ജിച്ചതും ഇതിന്റെ പേരിലാണ്. ആ പിന്തുണയാണ് ബി.ജെ.പി ഇല്ലാതാക്കാന്‍ നോക്കുന്നത്.

2) പതിറ്റാണ്ടുകളോളം വിഘടനവാദികളോടും ആസാദികളോടും പൊരുതിയ ഒരു ജനതയുണ്ട് കശ്മീരില്‍. അവരാണ് ആ മണ്ണിനെ ഇന്ത്യയോട് ചേര്‍ന്ന് നില്‍ക്കാന്‍ സഹായിച്ചത്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് വിഘടനവാദികള്‍ പറഞ്ഞപ്പോള്‍ അവര്‍ കേട്ടില്ല. ‘ആതംഘ് വാദി’കളുടെ മുമ്പില്‍ അവര്‍ മുട്ടു മടക്കിയില്ല. അതിന്റെ പേരില്‍ കൊടിയ ത്യാഗങ്ങള്‍ അവര്‍ സഹിച്ചു. പലര്‍ക്കും ജീവന്‍ നഷ്ടമായി. അപ്പോഴും പ്രത്യേക പദവി ഉയര്‍ത്തിക്കാട്ടി അവര്‍ പൊരുതി. ജനങ്ങളെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചു. അങ്ങിനെയുള്ളൊരു ജനവിഭാഗത്തെ നോക്കിയാണ് ബി.ജെ.പി സര്‍ക്കാര്‍ കൊഞ്ഞനം കുത്തിയത്.

3) കശ്മീരിലെ മണ്ണ് മാത്രം പോര നമുക്ക്. അവിടുത്തെ ജനത കൂടി വേണം. പ്രത്യേക പദവി എടുത്തു കളയുന്നതോടെ അവരെ ശത്രുക്കളാക്കാനല്ലാതെ മിത്രങ്ങളാക്കാന്‍ നമുക്ക് കഴിയാതെ പോകും. കശ്മീരില്‍ അശാന്തി മാത്രമാവും ഫലം.

കശ്മീരില്‍ അശാന്തി ഉണ്ടായാല്‍ ബിജെപിക്ക് ഇനിയും ലാഭം കൊയ്യാനായേക്കും. പക്ഷേ നെഹ്‌റു മുതലിങ്ങോട്ട് ഒരുപാട് ഭരണാധികാരികളുടെയും അതിനു മുമ്പൊരുപാട് സ്വാതന്ത്ര്യ സമര സേനാനികളുടെയും കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണ് ഇന്നീ കാണുന്ന ഇന്ത്യ എന്നത് വിസ്മരിക്കരുത്. യഥാര്‍ത്ഥ രാജ്യദ്രോഹികള്‍ക്കത് മനസ്സിലാവില്ലെങ്കിലും എല്ലാവരും അങ്ങിനെയാവുമെന്ന് കരുതരുത്.

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Film

ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു പരാതിയിൽ പറയുന്നു

Published

on

കൊച്ചി: കലക്‌‍ഷനിൽ റെക്കോർഡുകൾ സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു.

ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസ്സിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതകൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചതെന്നാണ് ഹരജി.

ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‍ഫോമുകള്‍ മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു. ഹർജി ഭാഗത്തിന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.

Continue Reading

Trending