Connect with us

Culture

പ്രവര്‍ത്തനം ഐക്യപൂര്‍ണമായാല്‍ വിജയം സുനിശ്ചിതം: കുഞ്ഞാലികുട്ടി

Published

on

മലപ്പുറം: മുന്നണികളുടെ പ്രവര്‍ത്തനം ഐക്യപൂര്‍ണമായാല്‍ വിജയം സുനിശ്ചിതമാണെന്നും മഞ്ചേശ്വരം നിയോജകമണ്ഡലം ഇതിന് ഉത്തമ ഉദാഹരണമാണെന്നും മുസ്്‌ലിം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി. മലപ്പുറം ലീഗ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ചെറിയ അനൈക്യങ്ങളാണ് മറ്റു മണ്ഡലങ്ങളെ പരാജയത്തിലേക്ക് നയിച്ചത്. അഭിപ്രായവ്യത്യാസങ്ങള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അതാണ് ഉപതെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

രാജ്യത്ത്് ഒന്നടങ്കമുണ്ടാവേണ്ട മതേതര ഐക്യമാണ് മഞ്ചേശ്വരത്ത് പ്രകടമായത്. 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം എട്ടായിരത്തിലേക്കുയര്‍ന്നത്. ബി.ജെ.പിക്ക് കടന്ന വരാന്‍ ഏറെ സാധ്യതയുള്ള മണ്ഡലമായിരുന്നു മഞ്ചേശ്വരം. എന്നാല്‍ ഇവിടെ മതേതര ശക്തികളുടെ കൂട്ടായ്മയുണ്ടായി. കേരളത്തില്‍ ബി.ജെ.പിക്കെതിരെ പ്രതിരോധ കോട്ട തീര്‍ക്കാന്‍ ഉപതരെഞ്ഞെടുപ്പില്‍ യു.ഡി.എഫിനു സാധിച്ചുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തോല്‍വി ആരുടെയും തലയില്‍ കെട്ടിവെക്കുന്നത് ശരിയല്ല. തോല്‍വിയായാലും ജയമായാലും അതത് പാര്‍ട്ടികളും ബന്ധപ്പെട്ട മുന്നണികളും ഉത്തരവാദിത്തം ഏറ്റെടുക്കണം. യു.ഡി.എഫ് ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ടായിരുന്നു. അതിന് പകരം മറ്റു സംഘടനകളെ പഴിച്ച് രക്ഷപ്പെടുന്നത് ശരിയല്ല. തോല്‍വി യു.ഡി.എഫ് ചര്‍ച്ച ചെയ്യും. കാലാവസ്ഥ പ്രതികൂലമായതിനാല്‍ എറണാകുളത്ത് യു.ഡി.എഫ് ഭൂരിപക്ഷമുള്ള പല കേന്ദ്രങ്ങളില്‍നിന്നും വോട്ടര്‍മാര്‍ക്ക് ബൂത്തിലെത്താന്‍ സാധിച്ചിരുന്നില്ല. പോളിംഗ് ശതമാനത്തില്‍ വലിയ കുറവുണ്ടായിട്ടും ഇവിടെ വിജയിക്കാനായി എന്നത് വലിയ കാര്യമാണ്.

ബി.ജെ.പിയുടെ വാഴ്ചക്കെതിരായി ജനങ്ങള്‍ കാര്യമായ രീതിയില്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിന് തെളിവാണ് രാജ്യത്തെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ഒരു സംസ്ഥാനത്തും ബി.ജെ.പിക്ക് വേണ്ടത്ര പ്രകടനം കാഴ്ച വെക്കാനായില്ല. മോഡി വാഴ്ച അവസാനിച്ചിട്ടുണ്ട്. ഈ ഒരു വികാരമാണ് പകുതി ഭാഗവും കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്ന മഞ്ചേശ്വരത്തും പ്രകടമായത്. രാഷ്ടീയത്തിന് അതീതമായ വിജയമാണ് മഞ്ചേശ്വരത്തുണ്ടായത്. മത, സാമൂഹിക, സാംസ്‌കാരിക, കലാ, കായിക മേഖലിയില്‍ നിന്നും ഉയര്‍ന്നുവന്ന കൂട്ടായ്മയാണ് ഇവിടെ ചരിത്രവിജയമുണ്ടാക്കിയത്. യു.ഡി.എഫിനെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നതായും മണ്ഡലത്തിലെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പി.കെ കുഞ്ഞാലികുട്ടി എം.പി പറഞ്ഞു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending