Connect with us

More

ശശിയെ സംരക്ഷിച്ചും പരാതിക്കാരിയെ തള്ളിയും കോടിയേരി, പീഡനം പോലിസിനെ അറിയിക്കേണ്ട, പാര്‍ട്ടി രീതിയില്‍ കൈകാര്യം ചെയ്യും’

Published

on

 

പീഡനക്കേസില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയെ സംരക്ഷിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വം. ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പരാതി നല്‍കിയിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥിരീകരിച്ചു. എന്നാല്‍, ഇത് പൊലീസിനെ അറിയിക്കേണ്ട വിഷയമല്ല. പൊലീസില്‍ നല്‍കേണ്ട പരാതി ആയിരുന്നെങ്കില്‍ പരാതിക്കാരി ആദ്യം അത് ചെയ്‌തേനെ. തെറ്റ് ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

ശശിക്കെതിരെ മൂന്നാഴ്ച മുന്‍പ് പരാതി കിട്ടിയിരുന്നു. പരാതി പാര്‍ട്ടിയുടേതായ രീതിയില്‍ പരിഹരിക്കും. നടപടി തുടങ്ങിയിട്ടുണ്ട്. തെറ്റുകാരെ സംരക്ഷിക്കില്ല. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മന്ത്രി എകെ ബാലന്‍ അടക്കമുള്ള സംസ്ഥാനനേതാക്കള്‍ പറഞ്ഞതിന് വിരുദ്ധമായ മറുപടിയാണ് കോടിയേരിയുടെ ഭാഗത്തുനിന്നുണ്ടായത്. കോടിയേരിയുമായി ഡിവൈഎഫ്‌ഐ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എം. സ്വരാജ്, എ.എന്‍. ഷംസീര്‍ എന്നിവര്‍ എകെജി സെന്ററിലെത്തിയാണു കോടിയേരിയെ കണ്ടത്. എ.കെ. ബാലന്‍, കെ.എന്‍. ബാലഗോപാല്‍ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവാണ് സി.പി.എം നേതാവും എം.എല്‍.എയുമായ പി.കെ ശശിക്കെതിരെ പാര്‍ട്ടി കേന്ദ്ര- സംസ്ഥാന നേതാക്കള്‍ക്ക് പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ ശശിക്കെതിരെ മൂന്നാഴ്ച മുമ്പ് പരാതി കിട്ടിയിരുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥിരീകരിച്ചു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടപടി ആരംഭിച്ചതായും തെറ്റുകാരെ സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ ഇത് പൊലീസിനെ അറിയിക്കേണ്ട വിഷയമല്ല. പൊലീസില്‍ നല്‍കേണ്ട പരാതി ആയിരുന്നെങ്കില്‍ പരാതിക്കാരി ആദ്യം അത് ചെയ്‌തേനെ. തെറ്റ് ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
ഗുരുതരമായ ആരോപണങ്ങളാണ് പരാതിയില്‍ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ഉന്നയിച്ചിരിക്കുന്നത്. മണ്ണാര്‍ക്കാട് സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു. നിരന്തരമായി ശല്യപ്പെടുത്തിയിരുന്ന പി.കെ ശശി അശ്ലീലച്ചുവയോടെയാണ് മിക്കപ്പോഴും സംസാരിച്ചിരുന്നത്. ഫോണിലൂടെയും അശ്ലീല സംഭാഷണം നടത്തിയിരുന്നു തുടങ്ങി ഏറെ ഗുരുതരമായ ആരോപണങ്ങളാണ് എംഎല്‍എക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. സംഭാഷണത്തിന്റെ 15 മിനിട്ട് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പിംഗ് സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്. എം.എല്‍.എ വിളിച്ചതിന്റെ ഫോണ്‍ വിശദാംശങ്ങളും പരാതിക്കൊപ്പം വനിതാ നേതാവ് നല്‍കിയിട്ടുണ്ട്.
പീഡനത്തിന് ഇരയായ യുവതി പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനാണ് ആദ്യം പരാതി നല്‍കിയത്. ഇതോടൊപ്പം ജില്ലാ, സംസ്ഥാന നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം നല്‍കിയ പരാതി ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു കമ്മിറ്റിയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. പരാതി നല്‍കി ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇന്നലെ ശശിയുടെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയടക്കം പരാതി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് നല്‍കുകയായിരുന്നു. മെയിലില്‍ പരാതി നല്‍കിയതിന് പിന്നാലെ യെച്ചൂരിയെ ഫോണില്‍ വിളിച്ചും വനിതാ നേതാവ് പരാതി അറിയിച്ചു. തുടര്‍ന്ന് പരാതി അന്വേഷിക്കാന്‍ ഒരു വനിത അടക്കം രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ നിയോഗിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് യെച്ചൂരി നിര്‍ദ്ദേശം നല്‍കി.
അവൈലബിള്‍ പോളിറ്റ് ബ്യൂറോ കൂടിയാണ് പരാതി അന്വേഷിക്കാന്‍ തീരുമാനമെടുത്തതെന്ന് യെച്ചൂരി മാധ്യമങ്ങളെ അറിയിച്ചെങ്കിലും പിന്നീട് ഇത് മുന്‍ ജനറല്‍ സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് നിഷേധിച്ചു. തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരാതി ലഭിച്ചതായി സ്ഥിരീകരിച്ചത്. ഡി.വൈ.എഫ്.ഐ നേതാക്കളായ മുഹമ്മദ് റിയാസ്, എം.സ്വരാജ്, എ.എന്‍ ഷംസീര്‍ എന്നിവര്‍ എ.കെ.ജി സെന്ററിലെത്തി കോടിയേരിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു സ്ഥിരീകരണം.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending