Connect with us

Video Stories

രാഹുല്‍ഗാന്ധിയെ വെറുതെ വിടുക

Published

on

ഭരണ കെടുകാര്യസ്ഥതയുടെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും മേലുള്ള ജനരോഷത്തെ രാജ്യസുരക്ഷയുടെയും ആകാരവാഗൈ്വഭവത്തിന്റെയും കെട്ടുകാഴ്ചകളില്‍ മയക്കി നരേന്ദ്രമോദി നേടിയ രണ്ടാമൂഴം ഇന്ത്യയിലെ മതേതരജനാധിപത്യ വിശ്വാസികളില്‍ വലിയ ഉത്കണ്ഠയും വേദനയുമാണ് ഇപ്പോള്‍ സമ്മാനിച്ചിരിക്കുന്നത്. അപ്രതീക്ഷിതരീതിയില്‍ ബി.ജെ.പി കഴിഞ്ഞ തവണത്തെ 283ല്‍നിന്ന് 303 സീറ്റുകള്‍ നേടിയപ്പോള്‍ 44ല്‍ നിന്ന് കോണ്‍ഗ്രസ് എട്ടു സീറ്റു മാത്രം അധികം നേടിയിരിക്കുന്നു. ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ അമേത്തിയില്‍ രാഹുല്‍ഗാന്ധി പരാജയപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസിന് തനിച്ച് കേവല ഭൂരിപക്ഷം നേടാന്‍ സാധ്യമാകില്ലെന്നിരിക്കെ, തെരഞ്ഞെടുപ്പിനുമുമ്പ് ഉണ്ടാകേണ്ടിയിരുന്ന പ്രതിപക്ഷഐക്യനിര കേവല വ്യക്തിഗത താല്‍പര്യങ്ങളില്‍ കുടുങ്ങി ഛിന്നഭിന്നമായതാണ് ഈ ദുസ്ഥിതിയിലേക്ക് ആ പാര്‍ട്ടികളെയും ജനതയെയും വലിച്ചിഴച്ചത്. കൂടിയിരുന്ന് കേഴുകമാത്രമാണ് ഇനി രക്ഷയെന്ന് കരുതുന്നത് രാജ്യത്തെ 55 ശതമാനം വരുന്ന ജനതയോട് (കോണ്‍ഗ്രസിന് വോട്ടു ചെയ്തവര്‍ 11 കോടി) ചെയ്യുന്ന ചതിയായിരിക്കും.
പതിനേഴാം ലോക്‌സഭയില്‍ വെറും 52 അംഗങ്ങളെ മാത്രം വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസിന് കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് കഴിയാതിരുന്ന ഉയിര്‍ത്തെഴുന്നേല്‍പ് ഇനി സാധ്യമാകുമോ എന്നാണ് എല്ലാവരും ഉന്നയിക്കുന്നതിപ്പോള്‍. കേരളത്തില്‍ 15 സീറ്റ് ലഭിച്ചതാണ് രാജ്യത്താകെ ഉയര്‍ത്തിപ്പിടിക്കാവുന്ന ഏക നേട്ടം. പഞ്ചാബിലും ജനപിന്തുണ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിലേതാണ് പത്ത്‌സീറ്റുകള്‍. തെക്കേഇന്ത്യ കഴിഞ്ഞാല്‍ രാജ്യത്ത് കോണ്‍ഗ്രസിന് അവകാശപ്പെടാനുള്ളത് വെറും 19 സീറ്റുകള്‍ മാത്രം. കഴിഞ്ഞവര്‍ഷം തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും നേടിയ വിജയം പോലും കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പില്‍ കൈവരിക്കാനായില്ല എന്നത് എവിടെയോ എന്തെല്ലാമോ അരുതാത്തത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ ദു:സൂചനയാണ്. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് 2017 ഒടുവില്‍ ഉയര്‍ത്തപ്പെട്ടശേഷം ഭഗീരഥപ്രയത്‌നമാണ് പാര്‍ട്ടിക്കുവേണ്ടി രാഹുല്‍ഗാന്ധി നിര്‍വഹിച്ചതെന്ന് ഏവരും സമ്മതിക്കും. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് പ്രത്യേകിച്ചും ഏതാണ്ട് ഒറ്റയാനെപോലെ രാജ്യം മുഴുവനും ഓടിനടന്ന് പ്രധാനമന്ത്രിക്കും ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കുമെതിരെ പോരാടിയ രാഹുലിന് പക്ഷേ സ്വന്തം പാര്‍ട്ടിക്കകത്തുനിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചോ എന്ന് പരിശോധിക്കേണ്ട സന്ദര്‍ഭമാണിത്. ഏതാനും മാസം മുമ്പ് ജനറല്‍ സെക്രട്ടറിമാരിലൊരാളായി സഹോദരി പ്രിയങ്കകൂടി എത്തിയതോടെ പാര്‍ട്ടിയില്‍ പുത്തന്‍ ഊര്‍ജം സന്നിവേശിക്കപ്പെട്ടു എന്ന പ്രതീതിയായിരുന്നു പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും. യു.പിയില്‍ ഉള്‍പ്പെടെ പ്രിയങ്ക തനിച്ച് ദിവസങ്ങളെടുത്ത് നിരവധി റാലികളിലാണ് പങ്കെടുത്തത്. അവയെയൊന്നും വോട്ടാക്കിമാറ്റാന്‍ എന്തുകൊണ്ട് രാജ്യം മുഴുവന്‍ വേരോട്ടമുള്ള പാര്‍ട്ടി സംവിധാനത്തിന് കഴിഞ്ഞില്ല എന്നത് ഓരോ കോണ്‍ഗ്രസുകാരനും ആത്മപരിശോധനക്ക് വിധേയമാക്കേണ്ട സങ്കീര്‍ണമായ വിഷയം തന്നെയാണ്. ഇവിടെ വേണ്ടത് മനസ്സുതുറന്നുള്ള പരിശോധനകളും പരിഹാര നടപടികളുമാണ്.
ഫലം പുറത്തുവന്നശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വീഴ്ചയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധി പരസ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗത്തില്‍ രാഹുലും പ്രിയങ്കയും നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ചതായാണ് വിവരം. താന്‍ ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കുമെതിരെ ഓടിനടന്ന് പ്രസംഗിച്ചപ്പോള്‍ മറ്റു നേതാക്കളെല്ലാം എവിടെയായിരുന്നു എന്ന രാഹുലിന്റെ ചോദ്യം ഓരോ ഇന്ത്യക്കാരന്റെയുംകൂടി ചോദ്യമാണ്. ജില്ലാതലങ്ങളിലേക്കുവരെ നിസ്സാര സംഘടനാപ്രശ്‌നങ്ങള്‍ക്കുപോലും അധ്യക്ഷന്റെ സമയം ദുരുപയോഗപ്പെടുത്തിയെന്ന രാഹുലിന്റെ പരിഭവം നൂറു ശതമാനം മറുപടി അര്‍ഹിക്കുന്നതാണ്. മോദിക്കെതിരെ റഫാല്‍ അഴിമതിയുയര്‍ത്തിക്കാട്ടി ‘ചൗക്കിദാര്‍ ചോര്‍ഹേ’ എന്ന് നാടുനീളെ പ്രവര്‍ത്തകരോട് വിളിപ്പിച്ചപ്പോഴും ഒരു യോഗത്തില്‍പോലും ഇതര നേതാക്കള്‍ അതേറ്റെടുക്കാന്‍ മുന്നോട്ടുവന്നില്ല. യുദ്ധക്കളത്തില്‍ തന്റെ സഹോദരനെ തനിച്ചാക്കി നേതാക്കള്‍ അലസരായിരുന്നുവെന്ന പ്രിയങ്കയുടെ കുറ്റപ്പെടുത്തലിന് മറുപടി കിട്ടിയേതീരൂ. രാഹുല്‍ രാജി സന്നദ്ധത അറിയിച്ചുവെന്നും അത് പ്രവര്‍ത്തക സമിതി തള്ളിയെന്നുമാണ് വാര്‍ത്ത. അദ്ദേഹം രാജിയില്‍ ഉറച്ചുനിന്നാല്‍ ഈ സന്നിഗ്ധ ഘട്ടത്തില്‍ നേതൃത്വം ആരേറ്റെടുക്കുമെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. കുടുംബവാഴ്ചയെന്നാണ് രാഹുലിനെതിരെ മോദിയും ബി.ജെ.പിയും ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്ന്. അതേ ആക്ഷേപം രാഹുല്‍ കമല്‍നാഥ്, അശോക്‌ഗെലോട്ട് എന്നീ പാര്‍ട്ടിമുഖ്യമന്ത്രിമാര്‍ക്കെതിരെയും ഉന്നയിച്ചിട്ടുണ്ട്. മധ്യപ്രദേശിലെയും (ഒരുസീറ്റ്) രാജസ്ഥാനിലെയും (പൂജ്യം) കനത്ത തിരിച്ചടിക്കുകാരണം മക്കള്‍ രാഷ്ട്രീയവും നേതാക്കള്‍ തമ്മിലുള്ള വിഴുപ്പലക്കലുമാണെന്ന വിലയിരുത്തല്‍ ശരിയുമാണ്.
132 വര്‍ഷം പാരമ്പര്യമുള്ള ഒരു കക്ഷിയെ സംബന്ധിച്ചിടത്തോളം അറുപതു വര്‍ഷത്തെ തുടര്‍ഭരണം നേതാക്കളിലും പ്രവര്‍ത്തകരിലും പോരാട്ടാര്‍ജവത്തെ ന്യൂനീകരിച്ചിട്ടുണ്ടെന്നത് ശരിതന്നെ. ബി.ജെ.പിയെപോലെ വര്‍ഗീയത പറഞ്ഞ് ജനവികാരങ്ങളെ ചൂഷണം ചെയ്യാന്‍ കോണ്‍ഗ്രസിനാകില്ല, അത് ശരിയുമല്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന് കോണ്‍ഗ്രസല്ലാതെ പൂര്‍ണമായും വിശ്വസിക്കാവുന്ന മറ്റൊരു മതേതര ദേശീയ കക്ഷിയെ പ്രതീക്ഷക്കുപോലും കിട്ടുന്നുമില്ല. പാവങ്ങളുടെയും മത ന്യൂനപക്ഷങ്ങളുടെയും അത്താണിയാണ് ഇന്നുമീ കക്ഷി. കോണ്‍ഗ്രസ് തകരുക എന്നാല്‍ മതേതരത്വത്തിന്റെകൂടി തകര്‍ച്ചയാണ്; ജനങ്ങളുടെയും രാജ്യത്തിന്റെയും. ബഹുജനങ്ങളില്‍ മതേതരത്തോടുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും സംഘടനാസംവിധാനത്തെ പരസ്പര പര്യാലോചനകളിലൂടെ ഉടച്ചുവാര്‍ക്കാനും ശക്തിപ്പെടുത്താനുമാകട്ടെ രാഹുലിന്റെയും നേതാക്കളുടെയും ഇനിയുള്ള പരിശ്രമം. ഒളിച്ചോട്ടമോ കുറുക്കുവഴികളോ അല്ല, കഠിനാധ്വാനം മാത്രമാണ് അതിനുള്ളവഴി. 1977ല്‍ നാമാവശേഷമായെന്നുകരുതിയ കോണ്‍ഗ്രസിനെ 189ല്‍ നിന്ന് ഇരട്ടിയിലേക്ക് (374) മൂന്നു വര്‍ഷം കൊണ്ട് തിരിച്ചെത്തിച്ച ഇന്ദിരാഗാന്ധിയുടെ സഹനസേവനമാതൃകയും 1984ലെ 415 സീറ്റെന്ന റെക്കോര്‍ഡും ചരിത്രത്തിനും കോണ്‍ഗ്രസിനും മുന്നിലുണ്ട്. പാര്‍ട്ടി അധ്യക്ഷനെ ചുമതലകള്‍ സ്വതന്ത്രമായി നിര്‍വഹിക്കാന്‍ വിടാനും അദ്ദേഹത്തെപോലെ ഇതര നേതാക്കളും കീഴ്ഘടകങ്ങളും പ്രവര്‍ത്തകരും ധീരതയോടെ കഠിനാധ്വാനത്തിന് രംഗത്തിറങ്ങാനും തയ്യാറുണ്ടോ എന്നുമാത്രമേ അറിയേണ്ടതുള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending