Connect with us

More

വര്‍ഗീയതാ ആരോപണം ഇവിടെ ചെലവാകില്ല ജനകീയ കോടതി കടന്നു വന്നവര്‍ നീതി പീഠത്തിലും വിജയിക്കും

Published

on

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎം സ്വാദിഖലിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

 

1977 ഡിസംബര്‍ 19.
മലപ്പുറത്ത് നിന്ന് നിയമസഭയിലേക്ക് വിജയിച്ച സി.എച്ച് മുഹമ്മദ് കോയയെ അയോഗ്യനാക്കി കേരള ഹൈക്കോടതി വിധി.
ആര്‍.എസ്.എസ്സിനെതിരായി സി എച്ച് നടത്തിയ പ്രസംഗങ്ങള്‍, ചന്ദ്രിക പത്രത്തില്‍ വന്ന ഒരു കാര്‍ട്ടൂണ്‍, ചില വാര്‍ത്തകള്‍ ഇവയൊക്കെയാണ് ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍.

ജനവരി 11.
ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു.
1978 സെപ്തംബര്‍.
സുപ്രീം കോടതി സി.എച്ചിന്റെ തിരഞ്ഞെടുപ്പ് വിജയം ശരി വെച്ച് കൊണ്ട് വിധി പ്രഖ്യാപിച്ചു.

സമാനമായ കേസില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിനും സുപ്രീം കോടതിയില്‍ ഈ കാലയളവില്‍ വിജയം.

2018 നവംബര്‍ 9
അഴീക്കോട് നിന്നും വിജയിച്ച കെ.എം ഷാജി അയോഗ്യനെന്ന് കേരള ഹൈക്കോടതി.
വര്‍ഗീയത പ്രചരിപ്പിച്ചുവെന്നതാണ് ഉന്നയിക്കപ്പെട്ട ആരോപണം.
വിധി സ്‌റ്റേ ചെയ്ത് മണിക്കൂറുകള്‍ക്കകം അതേ കോടതി…..

പോരാട്ടം തുടരുകയാണ്.
അത് അത്രമേല്‍ എളുപ്പമായിരുന്നില്ല നാളിത് വരെ.
കോടതിയെ തള്ളിപ്പറയില്ല.
ജനകീയ കോടതികളെ പോലെ തന്നെ നീതി പീഠങ്ങളിലും വിശ്വാസമുണ്ട്.
കോടതികളില്‍ തെളിവാണ് പ്രധാനം.
പടച്ചുണ്ടാക്കിയ തെളിവുകള്‍ കൃത്രിമമായിരുന്നുവെന്ന് തെളിയിക്കപ്പെടുക തന്നെ ചെയ്യും.

വര്‍ഗീയ തീവ്രവാദത്തിനെതിരെ കെ.എം ഷാജി പോരാടിയത് സമുദായത്തിനകത്തും പുറത്തുമായിരുന്നു.
നെല്ലും പതിരും വേര്‍തിരിക്കാന്‍
കനല്‍ വഴികളില്‍ കല്ലും മുള്ളും താണ്ടി ഒരൊന്നന്നര പോരാട്ടം.
അതിന്റ ഗുണഫലമനുഭവിച്ച കേരളത്തിന് കെ.എം.ഷാജിയോട് നന്ദികേട് കാണിക്കാനാവില്ല.
ഒപ്പം നിന്നവര്‍ക്ക് ഇന്നും ആ പോരാട്ട നാളുകള്‍ അഭിമാനത്തോടേ ഓര്‍ക്കാന്‍ കഴിയൂ..

സി (ക്രിസ്ത്യന്‍ ) എച്ച് (ഹിന്ദു ) എം (മുസ്ലിം) കോയ എന്ന ഖ്യാതിയുമായാണ് സി.എച്ച് ജീവിച്ചതും വിടവാങ്ങിയതും.
ജനങ്ങള്‍ നെഞ്ചേറ്റിയ സി എച്ചിന്റെ പ്രസ്ഥാനം ജനഹൃദയങ്ങളിലാണ് ജീവിക്കുന്നത്.
തളരില്ല, തളര്‍ത്താനാവില്ല.
തകരില്ല, തകര്‍ക്കാനാവില്ല.
വര്‍ഗീയതാ ആരോപണം
ചെലവാക്കാന്‍ ആവില്ല ഇവിടെ.
ഏഴ് പതിറ്റാണ്ടായി അതിന് കഴിഞ്ഞിട്ടില്ല, പിന്നല്ലെ?

കഥാപുരുഷ് കുമാര്‍ മാലിന്യം തെളിയിക്കാന്‍ കിണറ്റില്‍ തന്നെ ഇറങ്ങി നില്‍പ്പാണ്.
കരയില്‍ നിന്നാണ് കിണറ്റില്‍ മാലിന്യമില്ലെന്ന് നമ്മള്‍ തെളിയിച്ചത്.
ഇതും അത്രയേയുള്ളൂ.
നമുക്ക് നോക്കാമെന്നെ…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മഹാനദിയിൽ ബോട്ട് മറിഞ്ഞു; ഏഴ് മരണം

കഴിഞ്ഞ ദിവസമാണ് ജര്‍സുഗുഡയിലെ മഹാനദിയിൽ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്

Published

on

ഭുവനേശ്വർ: ഒഡീഷയിലെ ഝാർസുഗുഡ ജില്ലയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് മരണം. കഴിഞ്ഞ ദിവസമാണ് ജര്‍സുഗുഡയിലെ മഹാനദിയിൽ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ഛത്തീസ്ഗഡിലെ ഖർസെനി മേഖലയിൽ നിന്നുള്ളവരാണ്.

ഇന്ന് രാവിലെ ആറ് മൃതദേഹങ്ങളും കണ്ടെടുത്തു. അപകടത്തെ തുടര്‍ന്ന് ഏഴ് പേരെ കാണാതായതായി മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ചിന്താമണി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭുവനേശ്വറില്‍ നിന്നുള്ള ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സാണ് തെരച്ചില്‍ നടത്തുന്നത്. സ്‌ക്യൂബാ ഡൈവര്‍മാരും സ്ഥലത്തുണ്ട്.

Continue Reading

kerala

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ്; ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും

വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ

Published

on

വെള്ളിയാഴ്ച ന‌‌‌‌ടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് നടപടികളിലെ പങ്കാളിത്തം ഉറപ്പാക്കാൻ ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം ജുമുഅ സമയം പുനഃക്രമീകരിക്കാനാണ് തീരുമാനം. സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മതനേതാക്കൾ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വോട്ടിങ്ങിനൊപ്പം വിശ്വാസികളായ രാഷ്ട്രീയ പ്രവർത്തകർക്ക് ബൂത്ത് ഏജന്റ് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ചുമതലകൾ കൂടി നിർവഹിക്കാനാകും വിധമാണ് ജുമുഅ സമയത്തിലെ ക്രമീകരണങ്ങൾ. അടുത്തടുത്ത പള്ളികളിലെ ജുമുഅ ഒരേസമയം വരാത്ത രീതിയിൽ പുനഃക്രമീകരിക്കാൻ മഹല്ലുകൾക്ക് സമസ്ത നേരത്തെ നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ മഹല്ലുകൾ പരസ്പരം കൂടിയാലോചിച്ച് തീരുമാനമെടുക്കുകയും ഇത് നേരത്തെ തന്നെ വിശ്വാസികളെ അറിയിക്കുകയും ചെയ്യും. മിക്ക മഹല്ലുകളും സമയക്രമീകരണം പൂർത്തിയാക്കിക്കഴിഞ്ഞു.

സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ക്രമീകരണങ്ങൾ. വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ. പോളിങ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാരുൾപ്പെടെയുള്ള പ്രവർത്തകർക്കുമായിരിക്കും വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് കൂടുതൽ ബുദ്ധിമുട്ടാവുക.

Continue Reading

kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

Published

on

സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

അതേസമയം സംസ്ഥാനത്ത് പെരും ചൂടിനു ശമനമില്ല. ഇന്ന് പത്ത് ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്തുടനീളം മഴ മുന്നറിയിപ്പുമുണ്ട്. പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. യെല്ലോ അലേർട്ടാണ് ജില്ലകളില്‍ പ്രഖ്യാപിച്ചത്.

പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, കാസർക്കോട് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Continue Reading

Trending