Connect with us

Video Stories

കുടിക്കല്ലേ.. സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകളില്‍ മാരക വിഷാംശം

Published

on

ന്യൂഡല്‍ഹി: മള്‍ട്ടി നാഷണല്‍ കമ്പനികളായ കൊക്കോകോളയും പെപ്‌സിയും ഉല്‍പാദിപ്പിച്ച് പെറ്റ് ബോട്ടിലുകളില്‍ വിതരണം ചെയ്യുന്ന അഞ്ച് ഇനം പാനിയങ്ങളില്‍ വിഷാംശം അടങ്ങിയതായി കണ്ടെത്തല്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡ്(ഡി.ടി.എ.ബി) നടത്തിയ പഠനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
പെപ്‌സി, കൊക്കോകോള, മൗണ്ടൈന്‍ ഡ്യൂ, സ്‌പ്രൈറ്റ്, 7അപ് എന്നിവയുടെ പെറ്റ് (പോളിത്തീന്‍ ടെറാപ്തലേറ്റ്) ബോട്ടില്‍ സാമ്പിളുകള്‍ ശേഖരിച്ചാണ് പഠന വിധേയമാക്കിയത്. പ്രഥാമിക പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഇവ വീണ്ടും പരിശോധനക്ക് വിധേയമാക്കി. ഡി.ടി.എ.ബി നിര്‍ദേശം അനുസരിച്ച് കൊല്‍ക്കത്തയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീന്‍ ആന്റ് പബ്ലിക് ഹെല്‍ത്തില്‍ ആണ് സാമ്പിളുകള്‍ പരിശോധിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ളതാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ടും. ഏതാനും ദിവസം മുമ്പാണ് ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ജനറലും ഡി.ടി.എ.ബി ചെയര്‍മാനുമായ ജഗദീഷ് പ്രസാദിന് പരിശോധനാ റിപ്പോര്‍ട്ട് കൈമാറിയത്.
റിപ്പോര്‍ട്ട് പ്രകാരം പെസ്പിയില്‍ അടങ്ങിയിരിക്കുന്ന വിഷാംശത്തിന്റെ അളവ് ഇപ്രകാരമാണ്. ആന്റിമണി (നീലാഞ്ജനം)- 0.029 മില്ലിഗ്രാം/ലിറ്റര്‍, ഈയം- 0.011 മില്ലിഗ്രാം, കാഡ്മിയം- 0.002 മില്ലി, ക്രോമിയം- 0.017 മില്ലി, ഡി.ഇ.എച്ച്.പി(പ്ലാസ്റ്റിക് മാലിന്യം)- 0.028മില്ലി. കൊക്കോകോളയില്‍ ഇവയുടെ അളവ് യഥാക്രമം 0.009 മില്ലി, 0.011 മില്ലി, 0.026 മില്ലി, 0.026 മില്ലി എന്നിങ്ങനെയാണ്.
സമാനമായ ഫലങ്ങള്‍ തന്നെയാണ് സ്‌പ്രൈറ്റ്, മൗണ്ടന്‍ ഡ്യൂ, 7 അപ് എന്നിവ പരിശോധിച്ചതിലും ലഭ്യമായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അന്തരീക്ഷ താപനിലയിലെ വ്യത്യാസത്തിന് അനുസരിച്ച് വിഷാംശത്തിന്റെ അളവ് കൂടി വരുന്നതായും പരിശോധനയില്‍ കണ്ടെത്തി.
സാധാരണ താപനിലയില്‍ 0.004 മില്ലി ഗ്രാം ആണ് ഈയത്തിന്റെ അളവെങ്കില്‍ 40 ഡിഗ്രി താപനിലയില്‍ 10 ദിവസം സൂക്ഷിക്കുമ്പോള്‍ 0.007 മില്ലിയായി ഈയത്തിന്റെ അളവ് വര്‍ധിക്കുന്നതായാണ് കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പ്രകാരം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മാരക വിഷപദാര്‍ത്ഥങ്ങളാണ് ഈയവും(ലെഡ്) കാഡ്മിയവും. പ്രത്യേകിച്ച് കുട്ടികളുടെ ശരീരത്തില്‍ ഇവ അമിതമായി പ്രവേശിക്കുന്നത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും.
തലച്ചോറ്, നാഡീവ്യൂഹം എന്നിവയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കാനും കോമ പോലുള്ള സാഹചര്യത്തിലേക്ക് എത്തിക്കാനും മരണം വരെ സംഭവിക്കാനും ഇടയാക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലെഡിന്റെ സാന്നിധ്യം ശരീരത്തില്‍ വര്‍ധിക്കുന്നത് കുട്ടികളെ മാനസിക വൈകല്യങ്ങളും സ്വഭാവ പ്രശ്‌നങ്ങളും ഉള്ളവരാക്കി മാറ്റുമെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു.
കാഡ്മിയത്തിന്റെ സാന്നിധ്യം കിഡ്‌നിയുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് റഗുലേഷന്‍ ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പാനിയങ്ങള്‍ ഉത്പാദിപ്പിക്കുന്നതെന്ന് പെപ്‌സി കമ്പനി പ്രതികരിച്ചു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഉല്‍പാദനം.
അനുവദിക്കപ്പെട്ടതിലും കൂടുതല്‍ രാസപദാര്‍ത്ഥങ്ങള്‍ ഒന്നിലും ചേരുന്നില്ലെന്ന് ഉറപ്പു വരുത്തിയാണ് ഉല്‍പന്നം വിപണിയില്‍ എത്തിക്കുന്നതെന്നും പുതിയ പഠന റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. കൊക്കോകോള കമ്പനിക്ക് വിശദീകരണം ആവശ്യപ്പെട്ട് ഇ മെയില്‍ സന്ദേശം അയച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. പെറ്റ് ബോട്ടില്‍ നിര്‍മാതാക്കളുടെ അസോസിയേഷനുമായി ബന്ധപ്പെട്ടെങ്കിലും ഇവരും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.
ഡി.ടി.എ.ബി ചെയര്‍മാനായി ജഗദീഷ് പ്രസാദ് ചുമതലയേറ്റ ഉടന്‍, 2015 ഏപ്രിലിലാണ് പെറ്റ് ബോട്ടിലുകളില്‍ പുറത്തിറങ്ങുന്ന പാനിയങ്ങള്‍ പരിശോധനക്ക് വിധേയമാക്കാന്‍ നിര്‍ദേശിച്ചത്. പെറ്റ് ബോട്ടിലുകളില്‍ വിപണിയില്‍ എത്തുന്ന ശീതള പാനിയങ്ങള്‍, മരുന്നുകള്‍, ആല്‍ക്കഹോള്‍, വിവിധ ഇനം ജ്യൂസുകള്‍, മറ്റ് ബിവറേജസ് ഉല്‍പന്നങ്ങള്‍ എന്നിവ പരിശോധിക്കാനായിരുന്നു നിര്‍ദേശം.
മരുന്നകളാണ് ആദ്യം പരിശോധനക്ക് വിധേയമാക്കിയത്. ഇവയിലും കാഡ്മിയത്തിന്റെയും ഈയത്തിന്റെയും അളവ് കണ്ടെത്തിയിരുന്നു. 2015 ഓഗസ്റ്റിലാണ് ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചത്.
ഡി.ടി.എ.ബി നിര്‍ദേശപ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്‍ ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി എം.കെ ബാനിന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു. എന്നാല്‍ വിവിധ ലാബുകളില്‍ നടത്തിയ പഠനങ്ങളുടെ ഫലം വിവിധ രീതിയിലാണെന്നും പെറ്റ് ബോട്ടിലുകളില്‍നിന്ന് വിശാംശം കലരുന്നുണ്ടെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാനായിട്ടില്ലെന്നുമായിരുന്നു എം.കെ ബാന്‍ അധ്യക്ഷനായ സമിതിയുടെ നിഗമനം.
അതേസമയം പെറ്റ്‌ബോട്ടില്‍ നിര്‍മാണത്തിന് യു.എസിലേതുപോലെ ഇന്ത്യയില്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളില്ലെന്നും ബാന്‍ സമിതി ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോര്‍ട്ട് കണക്കിലെടുത്ത് കുട്ടികള്‍, സ്ത്രീകള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കുള്ള മരുന്നുകള്‍ പെറ്റ്‌ബോട്ടിലുകളില്‍ വിതരണം ചെയ്യരുതെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending