Connect with us

Culture

ഏഴു വയസ്സുകാരനെ ക്രൂരമായി അക്രമിച്ച പ്രതിക്കെതിരെ ലൈംഗിക പീഡനവും പോക്‌സോയും ചുമത്തി

Published

on


മാതാവിന്റെ കാമുകന്‍ കൊല്ലാക്കൊല ചെയ്ത ഏഴുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും ഇരയാക്കിയിരുന്നതായി കണ്ടെത്തി. ഇതേതുടര്‍ന്ന് പ്രതിക്കെതിരെ നേരത്തെ ചുമത്തിയിരുന്ന വധശ്രമം, ബാലനീതി നിയമ ലംഘനം എന്നീ വകുപ്പുകള്‍ക്ക് പുറമെ പോക്‌സോ നിയമപ്രകാരവും കേസെടുത്തതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍ ആനന്ദ് (36) ആണ് സമാനതകളില്ലാത്ത ക്രൂരതയുടെ പേരില്‍ കഴിഞ്ഞ ദിവസം തൊടുപുഴയില്‍ അറസ്റ്റിലായത്. ഇയാളുടെ ക്രൂരതയ്ക്ക് ഇരയായി കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ വെന്റിലേറ്ററില്‍ മരണത്തോട് മല്ലടിച്ചുകഴിയുന്ന കുട്ടിയുടെ ലൈംഗീകാവയവങ്ങളില്‍ ക്ഷതമേറ്റിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍മാരാണ് പൊലീസിന് വിവരം കൈമാറിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതിക്ക് പ്രകൃതിവിരുദ്ധ ലൈംഗീക വൈകൃതങ്ങളും ഉണ്ടായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. എന്നാല്‍ കഴിഞ്ഞദിവസം കുട്ടിയുടെ മാതാവിനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഈ കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല. പ്രതിയെ ഭയന്നിട്ടാവാം യുവതി വിവരങ്ങള്‍ പുറത്തു പറയാത്തതെന്ന നിഗമനത്തില്‍ ഇന്നലെ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ പ്രോസിക്യൂഷന് അനുകൂലമായി സംസാരിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇന്നലത്തെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി രഹസ്യമൊഴി (164) രേഖപ്പെടുത്തുമെന്നും പൊലീസ് മേധാവി പറഞ്ഞു.
കുട്ടിയെ മര്‍ദ്ദനത്തിരയാക്കിയ വാടകവീട്ടില്‍ ഇന്നലെ രാവിലെ പ്രതിയെ എത്തിച്ച് പൊലീസ് വിശദമായ തെളിവെടുപ്പ് നടത്തി. നേരത്തെ ഫോറന്‍സിക് വിദഗ്ധരും തെളിവെടുത്തിരുന്നു. വീട്ടില്‍ നന്ന് മാരകായുധങ്ങളും കുട്ടിയെ മര്‍ദ്ദിച്ചതിന് നിരവധി ശാസ്ത്രീയ തെളിവുകളും കണ്ടെടുത്തിട്ടുണ്ട്. പ്രതിയും കാമുകിയും സംഭവദിവസം സഞ്ചരിച്ച കാറില്‍ നിന്ന് മഴു ഉള്‍പ്പെടെ പൊലീസ് കണ്ടെടുത്തിരുന്നു. അരുണിന്റെ ക്രമിനില്‍ പശ്ചാത്തലത്തിലേക്ക് കൂടുതല്‍വെളിച്ചം വീശുന്ന തെളിവുകളാണ് ലഭിച്ചിട്ടുള്ളത്.
സ്ത്രീകള്‍ ഉള്‍പ്പെടെ സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരുടെ രോഷപ്രകടനത്തില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് പൊലീസ് ഇയാളെ രക്ഷപ്പെടുത്തിയത്. അതിനിടെ യുവതിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സംബന്ധിച്ചും നാട്ടുകാര്‍ക്കിടയില്‍ സംശയം ബലപ്പെടുകയാണ്. ഹൃദയാഘാതത്തെ തുടന്നായിരുന്നു മരണമെന്നാണ് ഇതുവരെ പറഞ്ഞരുന്നത്. ഇതേക്കുറിച്ച് ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് പൊലീസ് മേധാവി പറഞ്ഞു. തെളിവെടുപ്പിന് ശേഷം ഇന്നലെ വൈകിട്ട് അടിമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending