Connect with us

Video Stories

അമേരിക്കയിലെ ഭരണസ്തംഭനം

Published

on

‘അമേരിക്ക ഒന്നാമത് ‘ എന്ന മുദ്രാവാക്യവുമായി രണ്ടുവര്‍ഷംമുമ്പ് അധികാരമേറ്റ ഡൊണാള്‍ഡ് ജെ. ട്രംപിനുകീഴില്‍ വൈറ്റ്ഹൗസ് ഭരണംതന്നെ അനിശ്ചിതാവസ്ഥയിലായിട്ട് ഒരുമാസമാകുകയാണ്. മെക്‌സിക്കോ അതിര്‍ത്തിയില്‍ 930 കിലോമീറ്റര്‍ മതില്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 22ന് ആരംഭിച്ച തര്‍ക്കമാണ് പ്രതിസന്ധിയിലേക്ക് എത്തിച്ചതെങ്കിലും നിസ്സാരമായൊരു പ്രശ്‌നത്തെ ഊതിവീര്‍പ്പിച്ചിരിക്കുന്നത് പ്രസിഡന്റ് തന്നെയാണെന്നതാണ ്‌ലോകത്തെ ഈ വന്‍ശക്തിരാഷ്ട്രത്തെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം ഒരു ഫുട്‌ബോള്‍ടീമിന് നല്‍കിയ സ്വീകരണത്തിന്റെ ഭക്ഷണച്ചെലവ് സ്വന്തം കീശയില്‍നിന്നെടുത്ത് ചെലവാക്കേണ്ട ഗതികേടിലായി ട്രംപ്. ശമ്പളമില്ലാത്തതിനാല്‍ വൈറ്റ്ഹൗസിലെ പാചകക്കാര്‍പോലും അവധിയിലായതാണ് ട്രംപിനെ ഇതിന് നിര്‍ബന്ധിതമാക്കിയത്. ഭരണപ്രതിസന്ധിക്കിടെ വേണ്ടിവന്നാല്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്ന ഭീഷണി മുഴക്കുകയാണ് പ്രസിഡന്റ്.
മെക്‌സിക്കന്‍ അതിര്‍ത്തിമതിലിന് വൈറ്റ്ഹൗസ് ആവശ്യപ്പെട്ട ചെലവ് സെനറ്റ് അനുവദിക്കാത്തതുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ കക്ഷിക്കാര്‍ സര്‍ക്കാര്‍ ബില്ലുകളും തടഞ്ഞുവെച്ചിരിക്കുന്നത്. മതിലിനായി ട്രംപ് സര്‍ക്കാര്‍ 5700 കോടി ഡോളറാണ് ആവശ്യപ്പെടുന്നത്. വേണെങ്കില്‍ 1600കോടി ഡോളര്‍ അനുവദിക്കാമെന്ന് ചില സെനറ്റര്‍മാര്‍ ചേര്‍ന്ന് മുന്നോട്ടുവെച്ച നിര്‍ദേശം ട്രംപ് മുഖവിലക്കെടുത്തില്ല. ട്രംപ് പറയുന്നത് തുക പാസാക്കിയില്ലെങ്കില്‍ ഭരണസ്തംഭനം തുടരട്ടെയെന്നാണ്. ഏതാണ്ട് എട്ടുലക്ഷം സര്‍ക്കാര്‍ ജീവനക്കാരെയാണ് പ്രതിസന്ധി ബാധിച്ചിരിക്കുന്നതെന്നാണ് വിവരം. അമേരിക്കയുടെ ചരിത്രത്തില്‍ ഇത്തരമൊരു സ്ഥിതിവിശേഷം അത്യപൂര്‍വമാണ്. പ്രതിരോധം, മനുഷ്യസേവനം തുടങ്ങിയ വകുപ്പുകളിലെ ചെലവുകള്‍ ഇതിനകം പാര്‍ലമെന്റ് പാസാക്കിയെങ്കിലും അതിര്‍ത്തിരക്ഷാസേന, പൊതുഭരണം, ആഭ്യന്തരസുരക്ഷ, സാമൂഹികനീതി തുടങ്ങിയ ഏഴോളം വകുപ്പുകളിലേക്കുള്ള ബില്ലുകളാണ് തടഞ്ഞുവെക്കപ്പെട്ടിരിക്കുന്നത്. ഇരുവിഭാഗവും തുടരുന്ന തര്‍ക്കം ഇനിയെത്രകാലം നീളുമെന്ന് പറയാനാകാത്ത സ്ഥിതിയാണ്. ട്രംപും സ്പീക്കര്‍ നാന്‍സിപെലോസിയും സെനറ്റിലെ നേതാവ് ചാക്ഷൂമറും പങ്കെടുത്ത യോഗത്തില്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് കരുതിയിരുന്നെങ്കിലും ട്രംപിന്റെ കടുംപിടുത്തവും ഇറങ്ങിപ്പോക്കും കാരണം യോഗം വൃഥാവിലാകുകയായിരുന്നു. ഇക്കണക്കിന് ഫെബ്രുവരിയിലെ ബജറ്റവതരണം വരെ പ്രശ്‌നം തുടര്‍ന്നേക്കുമെന്നാണ് നിരീക്ഷകരുടെ പക്ഷം. എട്ടുലക്ഷത്തിലെ 38000 പേര്‍ അവധിയിലും ബാക്കിയുള്ളവര്‍ ശമ്പളമില്ലാതെ ജോലിചെയ്യേണ്ട അവസ്ഥയിലുമാണിപ്പോള്‍. രാജ്യത്തിന്റെ വളര്‍ച്ച ഇതുമൂലം 0.1 ശതമാനം ഇടിയുമെന്നാണ് കണക്ക്. വിമാനയാത്രക്കാരുടെ എണ്ണത്തിലും മറ്റും ഗണ്യമായ കുറവുണ്ടെന്ന് കമ്പനികള്‍ പറയുന്നു. ഇന്ത്യന്‍ വംശജനായ ട്രംപിന്റെ വക്താവ് രാജ്മിശ്ര കഴിഞ്ഞദിവസം രാജിവെച്ചു.
ട്രംപിന്റെ ദുര്‍വാശിയാണ് ഇതിനൊക്കെ കാരണമെന്നാണ് പ്രതിപക്ഷം പറയുന്നതെങ്കില്‍, മെക്‌സിക്കോ വഴിയുള്ള കുടിയേറ്റം ഇനിയും തടയാനായില്ലെങ്കില്‍ രാജ്യം കടുത്തസാമ്പത്തികപ്രതിസന്ധിയിലേക്ക് പോകുമെന്നാണ് ട്രംപ് അനുകൂലികളുടെ പക്ഷം. മെക്‌സിക്കന്‍ അതിര്‍ത്തി വഴിയുള്ള വിദേശപൗരന്മാരുടെ കുടിയേറ്റം വലിയ പ്രചാരണവിഷയമായി ഉയര്‍ത്തിയാണ് ട്രംപ് 2017ല്‍ അധികാരത്തിലെത്തിയതെന്നതിനാല്‍ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ പിറകോട്ടുപോകാനാകില്ല. എന്നാല്‍ ഇത്രയും വലിയതുക ഖജനാവില്‍നിന്ന് എടുത്തുനല്‍കാനാകില്ലെന്നും ഡ്രോണ്‍ നിരീക്ഷണംപോലെ അത്യാധുനികസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കുടിയേറ്റക്കാരെ തടയണമെന്നുമാണ് ഡോമോക്രാറ്റുകളുടെ വാദം. ‘ശക്തവും ബുദ്ധിപൂര്‍വകവും ഫലപ്രദവുമായ ‘ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നാണ് പാര്‍ലമെന്റംഗങ്ങളില്‍ പലരും മുന്നോട്ടുവെക്കുന്ന നിര്‍ദേശം. താന്‍ പിടിച്ചമുയലിന് കൊമ്പ് മൂന്ന് എന്ന നില തുടരുന്നത് ട്രംപിന് മാത്രമല്ല രാജ്യത്തിനുതന്നെ ഇപ്പോള്‍ അപമാനവും ദോഷകരവുമായിരിക്കുകയാണ്. ഒരു മതിലോ കനത്ത വേലിയോ എന്തുവിളിച്ചാലും വേണ്ടില്ല, അത് അനിവാര്യമാണെന്നാണ് ട്രംപ് കഴിഞ്ഞദിവസം ട്ര്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത്.
സ്വതസ്സിദ്ധമായ ജനാധിപത്യവിരുദ്ധശൈലികൊണ്ട് പ്രതിപക്ഷത്തെ മാത്രമല്ല, സ്വന്തം പാര്‍ട്ടിക്കാരെയും സഹായികളെയും ഭരണകൂടത്തിലെതന്നെ പല ഉന്നതരെയും ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരെയും വെറുപ്പിക്കുകയും ആട്ടിയോടിക്കുകയും ചെയ്ത ട്രംപിനുളള തിരിച്ചടിയാണ് മതില്‍പ്രതിസന്ധിയിലൂടെ അമേരിക്ക ഇപ്പോള്‍ നേരിടുന്നത്. വൈസ്പ്രസിഡന്റ് മൈക്ക്‌പെന്‍സ് അടക്കമുള്ള പലരും ട്രംപിന്റെ മതില്‍നീക്കത്തോട് പൂര്‍ണയോജിപ്പുള്ളവരല്ലെന്ന വിവരമാണ് പുതുതായി പുറത്തുവരുന്നത്. അമേരിക്കക്കാരല്ലാത്തവരെയൊക്കെ അപഹസിക്കാനും അടിച്ചമര്‍ത്താനും സമയവും ഊര്‍ജവും കണ്ടെത്തുന്ന ഡൊണാള്‍ഡ് ട്രംപിന് സ്വന്തംഭരണകൂടത്തെപോലും സംരക്ഷിക്കാനാകുന്നില്ലെന്നത് വലിയ വിരോധാഭാസമായി തീര്‍ന്നിരിക്കുകയാണ് ഇപ്പോള്‍.ഇറാഖിലെ അമേരിക്കന്‍ കേന്ദ്രത്തില്‍ ബോംബിട്ടുവെന്ന പരാതിയുടെ പേരില്‍ ഇറാനെ ആക്രമിക്കാന്‍ അമേരിക്ക പദ്ധതിയിട്ട വിവരം കഴിഞ്ഞ ദിവസമാണ ്പുറംലോകം അറിയുന്നത്. സിറിയയിലും തുര്‍ക്കിയിലും യെമനിലും അഫ്ഗാനിസ്ഥാനിലുമൊക്കെ തങ്ങളുടെ ഇടുങ്ങിയ ഇംഗിതം നടപ്പാക്കാന്‍ ആ രാജ്യം കാട്ടിക്കൂട്ടുന്ന തിടുക്കവും അനാവശ്യജാഗ്രതയും തങ്ങളുടെ മേലും അത്തരമൊരു പ്രതിസന്ധി വരുത്തിവെക്കുമെന്ന് തിരിച്ചറിയാന്‍ വൈകിയതാണ് യു.എസ് ഭരണകൂടങ്ങള്‍ക്ക് പറ്റിയ തെറ്റ്. ലോകമഹായുദ്ധങ്ങളിലെ വീരശൂര പരാക്രമികളായിരുന്ന രാജ്യങ്ങള്‍ ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നുവെന്ന് മനസ്സിലാക്കുമ്പോള്‍ ലോകവും കാലവും ആരുടെയും കൈപ്പിടിയിലല്ലെന്ന തിരിച്ചറിവ് ഉണ്ടാകുകതന്നെ ചെയ്യും. ബ്രിട്ടനില്‍ തെരേസ മെയ് സര്‍ക്കാരിന്റെ ബ്രെക്‌സിറ്റ് ബില്ലിനെതിരെ ഇന്നലെ പാര്‍ലമെന്റ് 230 വോട്ടുകളോടെ പരാജയപ്പെടുത്തി എന്നത് കണക്കിലെടുക്കുമ്പോള്‍ വരുംനാളുകള്‍ ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ബ്രിട്ടനുപോലും കാലത്തിന്റെ വിളിക്ക് കാതോര്‍ക്കാതിരിക്കാനാകില്ലെന്ന തോന്നലാണ് ഉണ്ടാകുന്നത്. വരുംനാളുകള്‍ ഏഷ്യയുടേതും അതില്‍ ചൈനയുടെയും ഇന്ത്യയുടേതുമാകുമെന്നുമുള്ള വിവരങ്ങള്‍ പങ്കുവെക്കുകയാണ് സാമ്പത്തികലോകം. അതിന് തടയിടാന്‍ ട്രംപും അമേരിക്കയും നടത്തുന്ന നീക്കത്തിനിടയില്‍ സ്വന്തം നിലനില്‍പുതന്നെ അപകടസന്ധിയിലാകുന്നുവെന്ന് മനസ്സിലാക്കി തിരുത്തലുകള്‍ക്ക് തയ്യാറാകുകയാണ് ആധുനിക മതില്‍വാദികള്‍ ചെയ്യേണ്ടത്. ഇന്ത്യന്‍ ഭരണാധികാരികള്‍ക്കുള്ള പാഠം കൂടിയാകണമിത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending