Connect with us

Culture

പൊന്നാനിയില്‍ യു.ഡി.എഫ് തരംഗം

Published

on

മലപ്പുറം: പൊന്നാനി ലോക്‌സഭാമണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിനൊപ്പമാണ് വോട്ടര്‍മാര്‍. ഇടതിന്റെ മുനകള്‍ ഒടിച്ച് എങ്ങും യു.ഡി.എഫ് തരംഗം. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ ആവേശവും പ്രതീക്ഷയും വാനോളമായി. യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ഗോദയില്‍ മുന്നേറുമ്പോള്‍ ഒപ്പം പിന്തുണയര്‍പ്പിച്ച് വോട്ടര്‍മാര്‍, ബഷീറിന്റെ റോഡ്‌ഷോയും പര്യടനവും ജനങ്ങളേറ്റെടുത്തു. ഓരോ സ്ഥലത്തും ബഷീറിനു ലഭിച്ചത് രാജോചിതമായ വരവേല്‍പ്പ്. തീരദേശ മേഖലയില്‍ ബഷീര്‍ നടത്തിയ പടയോട്ടത്തെ മത്സ്യത്തൊഴിലാളികള്‍ ഏറ്റെടുക്കുകയായിരുന്നു. എല്ലാ വിഭാഗം ജനങ്ങളും ബഷീറിന്റെ ഭൂരിപക്ഷം വര്‍ധിക്കണമെന്ന് ഓരോ വോട്ടറും ആഗ്രഹിക്കുന്നുവെന്ന് പര്യടനങ്ങള്‍ തെളിയിച്ചു. പ്രചാരണത്തില്‍ തുടക്കം മുതലേ യു.ഡിഎഫ് ചടുലതയോടെ ചുവടുകള്‍വെച്ചു.
പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ക്ക് ശേഷം ബൂത്ത് കണ്‍വന്‍ഷനുകള്‍ നടന്നു. തുടര്‍ന്ന് നിയോജകമണഡലം കണ്‍വന്‍ഷനുകള്‍ക്ക് ശേഷം ഒന്നാം ഘട്ട ഗ്രഹസമ്പര്‍ക്ക പരിപാടിയും പൂര്‍ത്തിയായി. പഞ്ചായത്തുകളില്‍ റൂട്ട് തിരിച്ചുള്ള സ്ഥാനാര്‍ത്ഥിയുടെ പര്യടനം ഈആഴ്ച്ച തുടങ്ങുകയാണ്. ഇതിനകം കാമ്പസുകളിലും വിവിധ സ്ഥാപനങ്ങളിലും പ്രമുഖനേതാക്കളെയും സന്ദര്‍ശിച്ച ബഷീര്‍ ആശിര്‍വാദങ്ങള്‍ ഏറ്റുവാങ്ങി. എവിടെയും ഒരു പരിചയപ്പെടുത്തലിന്റെയോ മുഖവുരയുടെയോ ആവശ്യമില്ലാത്ത സ്ഥാനാര്‍ത്ഥിയാണ് ബഷീര്‍, അവരുടെ ഹൃദയങ്ങളിലാണ് ബഷീര്‍ കുടികൊള്ളുന്നത്. ലോക്‌സഭയില്‍ ബഷീറിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് പൊന്നാനി കൂടുതല്‍ തിരിച്ചറിയുന്നു. ലോക്‌സഭിയില്‍ ബഷീര്‍ നടത്തിയ മിന്നുന്ന പ്രകടനങ്ങള്‍ വോട്ടര്‍മാരില്‍ ഏറെ മതിപ്പും സ്വീകാര്യതയും ഉണ്ടാക്കി. നിരവധി സ്വകാര്യ ബില്ലുകള്‍ ബഷീര്‍ ലോകസഭയില്‍ കൊണ്ടുവന്നു. ന്യൂനപക്ഷങ്ങള്‍ വേട്ടയാടിയപ്പോള്‍ അവിടെ ബഷീര്‍ കുതിച്ചെത്തി. അവര്‍ക്ക് സാന്ത്വനമായി. കുപ്രചാരണങ്ങളും കുതന്ത്രങ്ങളും നടത്തിയാണ് ഇടത് പ്രചാരണം. ഇതിനെയെല്ലാം മറികടക്കാന്‍ ഇ.ടി മുഹമ്മദ് ബഷീറിനു കഴിയുന്നു. പണക്കാരനെയാണ് സി.പി. എം ഇവിടെ ഇറക്കിയത്. രാഹുലിനു വോട്ട് ചോദിച്ച് സി.പി.എം സ്ഥാനാര്‍ത്ഥി അന്‍വര്‍ വെട്ടിലുമായി. സ്വതന്ത്ര ലേബലില്‍ ഇറക്കിയ അന്‍വറിനു സത്യവാങ്മൂലത്തില്‍ നല്‍കിയത് 50 കോടി രൂപയുടെ ആസ്തിയുണ്ടന്നാണ്. കൂടാതെ ക്രിമിനല്‍ കേസുമുണ്ട്. ജനാധിപത്യം പണാധിപത്യത്തിനു കീഴടങ്ങില്ലെന്ന പ്രഖ്യാപനമാണ് പൊന്നാനിയിലെങ്ങും. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
മികവിലും തികവിലും സാധാരണക്കാരനായും ഇ.ടി മുഹമ്മദ് ബഷീര്‍ എന്ന സിറ്റിംഗ് എം.പി മതി തങ്ങള്‍ക്കെന്ന് വോട്ടര്‍മാര്‍ ഏറ്റുപറയുന്ന പൊന്നാനിയില്‍ സിപിഎം വ്യാമോഹങ്ങള്‍ തകര്‍ന്നടിയുകയാണ്. പൊന്നാനിയില്‍ വെച്ചാണ് എ. വിജയരാഘവന്‍ രമ്യഹരിദാസിനെതിരെ വ്യക്തിഹത്യ നടത്തിയത്. വിജയരാഘവന്റെ പൊന്നാനി പ്രസംഗം ഇടതുമുന്നണിക്ക് പുലിവാലായി. ഇടതിനെതിരായ വികാരമാണ് പ്രസംഗം ഉണ്ടാക്കിയത്. മുസ്‌ലിംലീഗ് നേതാക്കളെയും ഉന്നം വെച്ച് നടത്തിയ മോശം പരാമര്‍ശത്തോടെ വിജയരാഘവനും സിപിഎമ്മും ഒറ്റപ്പെട്ടു. വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. വിജയരാഘവന്‍ വ്യക്തിഹത്യാ പ്രസംഗത്തിനു പൊന്നാനിയെ തെരഞ്ഞെടുത്തത് ബോധപൂര്‍വമാണ്. എന്നാല്‍ കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. പൊന്നാനിയില്‍ ഇടതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രസംഗം ഉണര്‍ത്തിയത്. പൊന്നാനിയില്‍ മുമ്പെങ്ങുമില്ലാത്ത വിധം ആവേശമാണ് കാണുന്നതെന്നു ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ആയിരങ്ങളാണ് റോഡ് ഷോയില്‍ ഓരോ കേന്ദ്രത്തിലും പങ്കെടുക്കുന്നത്. വോട്ടര്‍മാര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുകയാണ്. മതേതരത്വത്തീന്റെ വീണ്ടെടുപ്പിനു വേണ്ടിയുള്ള മത്സരമാണിതെന്ന് വോട്ടര്‍മാര്‍ തിരിച്ചറിയുകയാണ്. പ്രായമായവരും യുവാക്കളും എല്ലാം യുഡിഎഫ് വിജയത്തിനു രംഗത്തുണ്ട്. രാഹുലിന്റെ വയനാട് പ്രവേശം ഉണ്ടാക്കിയ ആവേശം ചെറുതല്ല. യു.ഡി,എഫ് കാറ്റ് ആഞ്ഞുവീശുകയാണ് കേരളത്തിലെങ്ങും. ബഷീര്‍ പറഞ്ഞു, തിരൂരങ്ങാടി. താനൂര്‍, തിരൂര്‍, പൊന്നാനി, തവനൂര്‍, തൃത്താല, കോട്ടക്കല്‍, മണഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് പൊന്നാനി ലോക് സഭാ മണ്ഡലം.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending