Connect with us

Culture

റിയാസിന്റെ തോല്‍വി: പ്രദീപിന്റെ പങ്ക് വീണ്ടും ചര്‍ച്ചയാക്കി പഴയ സഖാവ്

Published

on


കോഴിക്കോട്: 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ മുഹമ്മദ് റിയാസിനെ തോല്‍പ്പിക്കാന്‍ എ പ്രദീപ്കുമാര്‍ ശ്രമിച്ചെന്ന വിമര്‍ശനത്തിന് വീണ്ടും ജീവന്‍വെക്കുന്നു. നേരത്തെ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന് മുമ്പാകെ റിയാസ് തന്നെ ഇത്തരത്തില്‍ മൊഴി നല്‍കിയിരുന്നു. പിന്നീട് പിണറായി പക്ഷത്തേക്ക് കൂറുമാറിയതിനെ തുടര്‍ന്ന് നേതൃത്വം ഇടപെട്ട് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തുകയായിരുന്നു.

എന്നാല്‍ പഴയ വി എസ് പക്ഷക്കാരനായ ജംഷീര്‍ നെല്ലിക്കോട് എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ രഹസ്യയോഗത്തില്‍ പ്രദീപ്കുമാര്‍ നേരിട്ടെത്തിയെന്ന് വ്യക്തമാക്കുന്നു.

പോസ്റ്റില്‍ നിന്ന്: ” ഈയടുത്ത ദിവസം നെല്ലിക്കോട്ടെ ഒരു സഖാവ് കാണാന്‍ വന്നിരുന്നു. ഒരുപാടു നേരം സംസാരിച്ചു. പ്രദീപ്കുമാറിനു വോട്ടുറപ്പിക്കുക എന്നതായിരുന്നു സഖാവിന്റ ഉദ്ദേശലക്ഷ്യം….വിയോജിപ്പുകളൊക്കെ മാറ്റിവെച്ച് പ്രദീപ്നു വോട്ടു ചെയ്യണമെന്നാണ് അഭ്യര്‍ത്ഥിച്ചത്…അവസാനം പിരിയാന്‍ നേരം’അല്ലേലും ജംഷീറിനൊന്നും കൈപ്പത്തി ചിഹ്നത്തില്‍ വോട്ടു ചെയ്യാന്‍ മനസ്സു സമ്മതിക്കില്ലല്ലോ ‘ എന്നൊരു സുഖിയന്‍ കമന്റും. പറഞ്ഞു വന്നത് 2009-ല്‍ മുഹമ്മദ് റിയാസ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. കയ്യറപ്പില്ലാതെ എങ്ങിനെ കൈപ്പത്തിക്ക് വോട്ടു ചെയ്യാം എന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തില് വിളിച്ചു ചേര്‍ത്ത രഹസ്യയോഗത്തില്‍ പങ്കെടുത്തവരാണ് ഞാനും മുകളില്‍ പറഞ്ഞ സഖാവും. അന്നു പ്രദീപേട്ടന്‍ പറഞ്ഞതിത്ര മാത്രം: ഒറ്റുകാരെയും വര്‍ഗവഞ്ചകരെയും ഒരു ദയാദാക്ഷിണ്യവും കൂടാതെ തോല്‍പ്പിക്കുക എന്നത് മാത്രമായിരിക്കണം ഒരു കമ്മ്യൂണിസ്റ്റുകാരന്റെ കടമ എന്നാണ്…
പ്രിയപ്പെട്ട പ്രദീപേട്ടാ, കാലചക്രം 2009 ല്‍ നിന്നും 2012 മെയ് നാലു വരെ ഉരുണ്ടപ്പോഴേക്കും നിങ്ങളിലെ ഒറ്റുകാരനെ, വര്‍ഗ വഞ്ചകനെ, ഞങ്ങള്‍ തിരിച്ചറിയുന്നു….ഒരു ദയാദാക്ഷിണ്യവും നിങ്ങള്‍ അര്‍ഹിക്കുന്നില്ല പ്രദീപേട്ടാ…കൈയ്യറപ്പില്ലാതെ കടമ ഞങ്ങള്‍ നിര്‍വ്വഹിക്കും…”-എന്ന രൂക്ഷ വിമര്‍ശനമാണ് കുറിപ്പിലുള്ളത്.
പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയത ഒരിക്കല്‍ക്കൂടി ആളിക്കത്തിക്കാന്‍ പഴയ വി എസ് പക്ഷക്കാരുടെ നിലപാട് വഴിവെക്കുമെന്ന് ഉറപ്പാണ്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending