Connect with us

Video Stories

ഉപായാധ്യക്ഷന്‍

Published

on

പ്രതിഛായ

ഹരിവന്‍ശ് നാരായണ്‍ സിംഗ് രാജ്യസഭാ ഉപാധ്യക്ഷനായി വരുമ്പോള്‍ രാജ്യത്തിന് ചില പ്രതീക്ഷകളാണ് തകരുന്നത്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാലമായ നിര അതിന്റെ ആദ്യ വെന്നിക്കൊടി പാറിക്കാന്‍ കഴിയുമായിരുന്നു രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍. ജനതാദള്‍ യു അംഗമായ ഹരിവന്‍ഷ് 105നെതിരെ 125 വോട്ടിന് ജയിച്ചു. ഒഡിഷയിലെ നവീന്‍ പട്‌നായിക്കും തെലുങ്കാനയിലെ രാജശേഖര റാവുവും എന്‍.ഡി.എ സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന് വന്നതോടെ തന്നെ പ്രതിപക്ഷത്തിന്റെ പ്രതീക്ഷ തകര്‍ന്നിരുന്നു. എന്‍.സി.പിയും ഡി.എം.കെയും സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്നതും ജയസാധ്യതയില്ലെന്ന് മനസ്സിലാക്കിയാണ്. കോണ്‍ഗ്രസിന് പക്ഷെ മത്സരിച്ചേ പറ്റൂ. ഇതിന് മുമ്പ് രണ്ടു തവണ മാത്രമാണ് രാജ്യസഭക്ക് കോണ്‍ഗ്രസുകാരനല്ലാത്ത ഉപാധ്യക്ഷന്‍മാരുണ്ടാകുന്നത്. കോണ്‍ഗ്രസിലെ പി.ജെ കുര്യന്റെ കാലാവധി തീര്‍ന്ന ഉടനെ തെരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. ബി.ജെ.പിയുടെ നീക്കങ്ങള്‍ വിജയിക്കും വരെ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാനൊന്നും ഇപ്പോള്‍ പ്രയാസമേതുമില്ല.

അതേസമയം ഏത് തരം വിട്ടുവീഴ്ചക്കും തയ്യാറായാലും പ്രതിപക്ഷ വിശാല സഖ്യം അത്ര എളുപ്പമല്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ബോധ്യപ്പെടുത്തുന്നുണ്ട്. അതുവരെ നരേന്ദ്രമോദിയെ വെല്ലുവിളിച്ച ശിവസേനയുടെ മടങ്ങിപ്പോക്ക്. പി.ഡി.പിയുടെയും ആപിന്റെയും വിട്ടുനില്‍പ്. രാഹുല്‍ഗാന്ധി നേരിട്ട് വിളിച്ചില്ലെന്ന് പറഞ്ഞാണ് ആംആദ്മി പാര്‍ട്ടി വോട്ട് രേഖപ്പെടുത്താതിരുന്നത്. ജെ.ഡി.യുവുമായുള്ള ആദര്‍ശപരമായ യോജിപ്പാണ് നവീന്‍ പട്‌നായിക്കിനെ ഹരിവന്‍ശിനെ പിന്തുണക്കാന്‍ പ്രേരിപ്പിച്ചത്. ബി.ജെ.പിയാകട്ടെ ഹരിവന്‍ശിനെ ഭരണഘടനാ പദവിയില്‍ പ്രതിഷ്ഠിക്കുക വഴി ജെ.ഡി.യുവിനെ ദേശീയ ജനാധിപത്യ സഖ്യത്തില്‍ ഉറപ്പിച്ചുനിര്‍ത്തുക കൂടിയായിരുന്നു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഹരിവന്‍ശിനെ ജയിപ്പിച്ചതോടെ ജെ.ഡി.യുവുമായി ബന്ധപ്പെട്ട ഊഹങ്ങള്‍ അവസാനിക്കുകയുമായി. നരേന്ദ്രമോദിയെ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ തീരുമാനിച്ച അന്ന് കലശലായ മോദി വിരോധം ബാധയായി കിട്ടിയ നിതീഷ് എല്ലാ വൈരവും വെടിഞ്ഞ് ലാലുപ്രസാദ് യാദവുമായി കൈകോര്‍ക്കുന്നതും കോണ്‍ഗ്രസുകൂടി ഉള്‍പ്പെട്ട മഹാസഖ്യം രൂപവല്‍ക്കരിക്കുന്നതും എല്ലാം പെട്ടെന്നായി. അങ്ങനെ നിയമസഭയില്‍ സഖ്യം ഭൂരിപക്ഷം നേടി ഭരിക്കവെയാണ് മറ്റൊരു ഉള്‍വിളി നിതീഷിനെ പിടികൂടിയത്. അത് മോദി ബാധയായിരുന്നു. ലാലുവിനെയും കോണ്‍ഗ്രസിനെയും വിട്ട് ദേശീയ ജനാധിപത്യ സഖ്യത്തിലെത്തിയ ജെ.ഡി.യുവിനെ സത്ക്കരിക്കാന്‍ കിട്ടിയ അവസരം ബി.ജെ.പി ഉപയോഗിക്കുകയായിരുന്നു. ബി.ജെ.പിയുടെ ഉപായത്തിനുള്ള അധ്യക്ഷ പദവിയാണിത്.

മാധ്യമ പ്രവര്‍ത്തകനില്‍ നിന്ന് രാഷ്ട്രീയ വേഷം കെട്ടുന്ന ആദ്യത്തെയോ അവസാനത്തെയോ ആളല്ല ഹരിവന്‍ശ്. രാഷ്ട്രീയ നേതാക്കളെ സൃഷ്ടിക്കുകയും ഉടച്ചുകളയുകയും ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് കഴിയും. രാഷ്ട്രീയ നേതാക്കളെ പണം കൊടുത്തു നിലനിര്‍ത്തിപ്പോന്ന ചില പണക്കാരെങ്കിലും അതു വിട്ട് നേരിട്ട് രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയ അനുഭവം കേരളത്തിനുണ്ട്. മാധ്യമ പ്രവര്‍ത്തനം വഴി ലഭിച്ച ജനസമ്മതിയും ബന്ധങ്ങളും രാഷ്ട്രീയ സ്ഥാനങ്ങള്‍ക്കായി ഉപയോഗിച്ചതിനും കേരളത്തില്‍ നിന്ന് ഉദാഹരണങ്ങളുണ്ട്. ദേശീയ തലത്തിലും അതെ. ബനാറസ് ഹിന്ദു സര്‍വകലാശാലയയില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും മാധ്യമ പ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും നേടി പുറത്തുവരുമ്പോള്‍ അടിയന്തിരാവസ്ഥയെ രാജ്യം പിന്നിട്ടുകഴിഞ്ഞിരുന്നു. ജയപ്രകാശ് നാരായണന്റെയും ഹരിവന്‍ശിന്റെയും ജന്മഗ്രാമം ഒന്നാണ്. ബീഹാര്‍- ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ സിതാസ് ദയാറ. ശരണ്‍, ബല്യ ജില്ലകള്‍ തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഗ്രാമം. പഠിക്കുമ്പോഴായിരുന്നു അടിയന്തിരാവസ്ഥക്കെതിരെ ജെ.പിയുടെ പ്രസ്ഥാനം വന്നത്. സ്വാഭാവികമായും ആ ധാരയില്‍ ഹരിവന്‍ശും നീങ്ങി. രാഷ്ട്രീയത്തില്‍ തുടരാതെ ടൈംസ് ഓഫ് ഇന്ത്യയില്‍ പത്രപ്രവര്‍ത്തക ട്രെയിനിയായി കയറുകയായിരുന്നു. മാസം അഞ്ഞൂറ് രൂപ വേതനം. മുംബൈയില്‍ നിന്നുള്ള ധര്‍മയുഗ് എന്ന ഹിന്ദി പത്രത്തിലും പിന്നീട് ആനന്ദ് ബസാര്‍ പത്രിക ഗ്രൂപ്പിന്റെ രവിവാര്‍ വാരികയിലും പ്രര്‍ത്തിച്ചു. അതിനിടെയാണ് പ്രഭാത് ഖബറില്‍ അവസരം വരുന്നത്. 1989ല്‍ ഹരിവന്‍ശ് എത്തുമ്പോള്‍ പ്രഭാത് ഖബര്‍ ഊര്‍ധശ്വാസം വലിക്കുകയായിരുന്നു. ഇദ്ദേഹം എഡിറ്റര്‍ ഇന്‍ ചീഫ് കൂടി ആയതോടെ ബീഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ പ്രചാരമുള്ള പത്രങ്ങളിലൊന്നായി മാറി.

ലാലുവും കുടുംബവും പ്രതികളായ കാലിത്തീറ്റ കുംഭകോണം അടക്കം പല അഴിമതിക്കഥകളും പുറത്തുകൊണ്ടുവന്നത് പ്രഭാത് ഖബര്‍ ആണ്. 2014ല്‍ രാജ്യസഭയിലെത്തുമ്പോഴാണ് രാജിവെച്ചത്. ഇതിനിടെ ചെറിയ കാലം പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മാധ്യമ ഉപദേഷ്ടാവായി. ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒഫീഷ്യല്‍ ലാംഗ്വേജ് ഓഫീസറായും ജോലി നോക്കി. ആര്യഭട്ട യൂണിവേഴ്‌സിറ്റിയില്‍ റിവേഴ്‌സ് സ്റ്റഡി സെന്ററിനായി എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ചെലവഴിച്ചു. ഐ.ഐ.ടി പാറ്റ്‌നയില്‍ അന്യം നില്‍ക്കുന്ന ഭാഷയെ കുറിച്ച് പഠിക്കാനുള്ള സൗകര്യം ഏര്‍പെടുത്തിയതും ഇദ്ദേഹത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ്. സ്വന്തം രചനയിലും മറ്റുള്ള രചനയിലുമായി എഡിറ്റ് ചെയ്ത 19 പുസ്തകങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചു. വേള്‍ഡ് എഡിറ്റേഴ്‌സ് ഫോറത്തില്‍ അംഗമാണ്. നാളെ ഭരണഘടനയെ തന്നെ സംഘ്പരിവാര്‍ താല്‍പര്യത്തിനനുസരിച്ച് മാറ്റി എഴുതുന്ന ഘട്ടത്തില്‍ അരുതെന്ന് പറയാന്‍ ജെ.പിയുടേതെന്നല്ല ഏതെങ്കിലും രാജ്യസ്‌നേഹിയുടെ ആത്മാവ് ഹരിവന്‍ശില്‍ പ്രവര്‍ത്തിക്കുമോ എന്ന് മാത്രമേ ഇനി നോക്കേണ്ടൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending