Connect with us

Video Stories

മോദിയുടെ കാലത്തെ രാഷ്ട്രപതി

Published

on

 

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് ഭരണകക്ഷിയായ ബി.ജെ.പി നിശ്ചയിച്ചിരിക്കുന്ന രാംനാഥ് കോവിന്ദ് ആ പാര്‍ട്ടിയുടെ അറുപിന്തിരിപ്പന്‍ ആശയഗതികള്‍ക്ക് അനുയോജ്യനായ വ്യക്തിയാണെന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. അഭ്യൂഹങ്ങള്‍ക്കിടെ തിങ്കളാഴ്ച ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്റിബോര്‍ഡ് യോഗമാണ് കോവിന്ദിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് പറയപ്പെടുന്നതെങ്കിലും പ്രധാനമന്ത്രിയുടെയും പാര്‍ട്ടിഅധ്യക്ഷന്‍ അമിത്ഷായുടെയും ഉള്ളിലിരിപ്പാണ് യഥാര്‍ഥത്തില്‍ ഇവിടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയിലെയോ സര്‍ക്കാരിലെയോ പ്രമുഖരായ രാജ്‌നാഥ്‌സിംഗ്, വെങ്കയ്യനായിഡു, സുഷമസ്വരാജ് തുടങ്ങിയവര്‍പോലും മുന്‍കൂട്ടി കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല എന്നാണ് വാര്‍ത്തകള്‍. എന്തിനേറെ കോവിന്ദ് പോലും തീരുമാനത്തിനുശേഷമാണ് രാജ്യത്തിന്റെ പുതിയ രാഷ്ട്രപതിസ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന് അറിയുന്നതത്രെ. സംഗതി ഏതായാലും നരേന്ദ്രമോദിയുടെ ഏകാധിപത്യപരവും നിഗൂഢവും തന്ത്രപരവുമായ ശൈലിയാണ് കോവിന്ദിന്റെ തിരഞ്ഞെടുപ്പിലൂടെയും ആവര്‍ത്തിച്ചിക്കുന്നതെന്നത് ഉറപ്പാണ് .
ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലുമായി പരന്നുകിടക്കുന്ന ദലിത് സമുദായമായ കോലിജാതിക്കാരനാണ് പൊതുവെസൗമ്യനും അഴിമതിതൊട്ടുതീണ്ടാത്ത വ്യക്തിത്വത്തിനുടമയായ എഴുപത്തൊന്നുകാരന്‍ കാണ്‍പൂരുകാരനായ രാംനാഥ് കോവിന്ദ്. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വേദികളിലൊഴികെ ദേശീയതലത്തില്‍ അത്രയൊന്നും അറിയപ്പെടാത്ത വ്യക്തിത്വം. ബി.ജെ.പിയുടെ ദലിത്കൂട്ടായ്മയായ ഭാരതീയ ദലിത്‌മോര്‍ച്ചയുടെ ദേശീയാധ്യക്ഷന്‍, പാര്‍ട്ടിയുടെ മുന്‍വക്താവ്. 1994 മുതല്‍രണ്ടുതവണ രാജ്യസഭാംഗം. നിയമബിരുദത്തിനുശേഷം സുപ്രീംകോടതിയില്‍ അഭിഭാഷകന്‍. ഇപ്പോള്‍ ബീഹാര്‍ഗവര്‍ണര്‍. എന്നാല്‍ ഇതൊക്കെ മാത്രമാണോ കോവിന്ദിനെ തിരഞ്ഞെടുക്കുന്നതില്‍ മോദിയെ സ്വാധീനിച്ചതെന്ന് പറയാനാകാത്ത വിധം രാഷ്ട്രീയമായ ഒട്ടേറെഘടകങ്ങള്‍ ഈ ബി.ജെ.പി നേതാവിന്റെ പൂര്‍വാശ്രമ രാഷ്ട്രീയസ്വയംസേവകബന്ധം ചിലസൂചനകള്‍ നല്‍കുന്നുണ്ട്. അതിലൊന്നാണ് പാര്‍ട്ടിവക്താവായിരിക്കെ മുസ്്‌ലിംകളും ക്രിസ്ത്യാനികളും ഇന്ത്യാരാജ്യത്തിന് അന്യരാണ് എന്ന കോവിന്ദിന്റെ പരാമര്‍ശം. ബ്രാഹ്മണമേധാവിത്വത്തിന്റെയും സവര്‍ണഫാസിസത്തിന്റെയും വലതുപക്ഷഭീകരഭാവം പേറുന്ന ആര്‍.എസ്.എസിന്റെ നാക്കാണ്് ഈ ദലിത് നേതാവിലൂടെ അന്ന് പുറത്തുവന്നത് എന്നതുമതി ഇദ്ദേഹത്തിന്റെ അപരവ്യക്തിത്വത്തിന് മാര്‍ക്കിടാന്‍. സര്‍വോപരി മോദിയുടെ ഏകച്ഛത്രാധിപമായ നേതൃശൈലിക്ക് ഒരുതരത്തിലും ഭീഷണിയാകാത്ത വ്യക്തിത്വം എന്ന ഘടകവും ഈ തിരഞ്ഞെടുപ്പിന് പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്.
എം.പിമാരും എം.എല്‍.എമാരുമടങ്ങുന്ന ഇലക്ടറല്‍ കോളജിനാണ് രാഷ്ട്രത്തിന്റെ ഭരണത്തലവനെയും സര്‍വസൈന്യാധിപനെയും തിരഞ്ഞെടുക്കാനുള്ള അധികാരം എന്നിരിക്കെ ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ പ്രതിപക്ഷത്തിന് ആ റോളില്‍ കാര്യമായി ശോഭിക്കാനാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ലോക്‌സഭയിലെ മഹാഭൂരിപക്ഷവും വിവിധസംസ്ഥാനങ്ങളില്‍ അടുത്തകാലത്തായി നേടിയ തുടര്‍വിജയങ്ങളും ബി.ജെ.പിസ്ഥാനാര്‍ഥിയുടെ വിജയം സുനിശ്ചിതമാക്കുന്നുണ്ട്. അതേസമയം ജനാധിപത്യപരമായി പ്രതിപക്ഷത്തിന് അതിന്റെ കടമ നിര്‍വഹിക്കേണ്ട ബാധ്യതയും നിലനില്‍ക്കുന്നു. രാഷ്ട്രപതിയായി ആരെ നിശ്ചയിക്കണമെന്ന കാര്യത്തില്‍ ദേശീയകക്ഷികളുടെ സമവായം വേണമെന്നാണ് പൊതുവെ ജനതആഗ്രഹിച്ചിരുന്നത്. അതിനായി പ്രതിപക്ഷകക്ഷികള്‍ കാത്തിരിക്കുന്നതിനിടെയാണ് പൊടുന്നനെയുള്ള ഈ പ്രഖ്യാപനം.
സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ടിട്ടില്ലാത്ത രീതിയിലുള്ള മതപരവും ജാതീയവും വംശീയവുമായ അസ്വസ്ഥതകളും സംഘര്‍ഷങ്ങളും രാജ്യത്തെങ്ങും നിറഞ്ഞുനില്‍ക്കുന്ന സമയത്ത് എക്‌സിക്യൂട്ടിവിന് നേര്‍ദിശ കാട്ടിക്കൊടുക്കേണ്ട ഭാരിച്ച ബാധ്യതയാണ് രാഷ്ട്രപതിക്ക് ഇന്നുള്ളത്. ഹിന്ദുത്വരാഷ്ട്രീയം ഫാസിസത്തിന്റെ രാക്ഷസീയരൂപം കൈവരിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് പട്ടാപ്പകല്‍ ഗോമാതാവിന്റെ പേരില്‍ കൊലചെയ്യപ്പെടുന്ന നിരപരാധികളായ പൗരന്മാരും അപരാധികളായ ഭരണകക്ഷിക്കാരും. ദലിതുകളുടെ ദു:സ്ഥിതി വെളിവാക്കുന്നതാണ് ഭാര്യയുടെ മൃതദേഹവുമായുള്ള മാഞ്ചിയുടെ ഇന്ത്യയുടെ വിരിമാറിലൂടെയുള്ള പതിനാറുകിലോമീറ്റര്‍ നടത്തവും മോദിയുടെ ഗുജറാത്തിലെ ഉനയില്‍ കുലത്തൊഴിലിലേര്‍പ്പെട്ടതിന് മേല്‍ജാതിക്കാരുടെ ചന്തിക്കടിയേല്‍ക്കേണ്ടിവന്ന യുവാക്കളും. സര്‍വസംഘപരിത്യാഗിയായ മുഖ്യമന്ത്രിയുടെ സംസ്ഥാനത്ത് ‘ഭീം പട്ടാള’ ക്കാര്‍ നിലനില്‍പിനായി പൊരുതുകയാണ്.
തന്റെയും പാര്‍ട്ടിയുടെയും രണ്ടുവര്‍ഷത്തിനകം വരാനിരിക്കുന്ന ലിറ്റ്മസ് പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലിരിക്കുന്ന മോദിക്ക് വിദേശപര്യടനങ്ങളും നോട്ടുനിരോധനമടക്കമുള്ള വിതണ്ഡനയപരിപാടികളും കൊണ്ട് രക്ഷപ്പെടാനാവില്ലെന്ന് നന്നായറിയാം. റബര്‍സ്റ്റാമ്പെന്ന രാഷ്ട്രപതിപദവിക്കുള്ള പരിഹാസപ്പേരിന് കയ്യൊപ്പ് ചാര്‍ത്തുന്നതായി മോദിയുടെ ഈ തിരഞ്ഞെടുക്കല്‍. ഒപ്പം തനിക്ക് ഭീഷണിയായേക്കാവുന്ന എല്‍.കെ അഡ്വാനിയെയും മുരളിമനോഹര്‍ജോഷിയെയും പോലുള്ളവരെ ഒഴിവാക്കാനും ഇതുമൂലമായി. കെ.ആര്‍ നാരായണനെയും എ.പി.ജെ അബ്ദുല്‍കലാമിനെയും പോലുള്ള ഉന്നതചിന്താശ്രേണിയിലുള്ള വ്യക്തിത്വത്തിന് പകരമായി പ്രധാനമന്ത്രിക്കുപുറമെ മറ്റൊരു ഉന്നതഭരണഘടനാപദവിയെകൂടി ആര്‍.എസ്.എസിന്റെ വരുതിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇതിന് മറുപടി കൊടുക്കേണ്ടത് ഒറ്റക്കെട്ടായ പ്രതിപക്ഷപാര്‍ട്ടികളും ജനതയുമാണ്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending