Connect with us

Culture

ഇ. അഹമ്മദിന്റെ വിയോഗത്തില്‍ അനുശോചന പ്രവാഹം

Published

on

രാഷ്ട്രപതി പ്രണബ് മുഖര്‍ജി: ഐ.യു.എം.എള്‍ പ്രസിഡണ്ടും മുന്‍ മന്ത്രിയും എം.പിയുമായ ഇ. അഹമ്മദിന്റെ വിയോഗത്തില്‍ ഹൃദയംഗമമായ അനുശോചനങ്ങള്‍. വര്‍ഷങ്ങളോളം അദ്ദേഹം എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നു.

അധഃസ്ഥിത വിഭാഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി അക്ഷീണം പ്രയത്‌നിച്ചയാളായിരുന്നു ഇ. അഹമ്മദ്. രാജ്യത്തിന് അദ്ദേഹം നല്‍കിയ സംഭാവ ദീര്‍ഘകാലം സ്മരിക്കപ്പെടും.

പ്രധാനമന്ത്രി നരേന്ദ്ര മോദി: ഇ. അഹമ്മദിന്റെ മരണത്തില്‍ അതീവ ദുഖം. അതീവ ശുഷ്‌കാന്തിയോടെ രാജ്യത്തെ സേവിച്ച രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. അനുശോചനങ്ങള്‍.

രാഹുല്‍ ഗാന്ധി: ശ്രീ. ഇ അഹമ്മദിന്റെ വിയോഗത്തില്‍ അതീവ ദുഃഖം. വെറ്ററന്‍ പാര്‍ലമെന്റേറിയനും മൂല്യമേറിയ സഹപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. അഭിമാനത്തോടെയും സമര്‍പ്പണത്തോടെയും അദ്ദേഹം രാജ്യത്തെ സേവിച്ചു.

മമതാ ബാനര്‍ജി: ഇ. അഹമ്മദിന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ആദരാഞ്ജലികള്‍. അദ്ദേഹം 50 വര്‍ഷം മുമ്പ് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെടുകയും രാജ്യത്തെയും കേരളത്തിലെ ജനങ്ങളെയും സേവിക്കുകയും ചെയ്തു.

ഇ. അഹമ്മദ്ജിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും കാണിച്ച പെരുമാറ്റത്തില്‍ അതീവ ദുഃഖം

സീതാറാം യെച്ചൂരി: ശ്രീ. ഇ അഹമ്മദിന്റെ നിര്യാണത്തില്‍ ഹൃദയംഗമമായ അനുശോചനങ്ങള്‍. പൊതുപ്രവര്‍ത്തനത്തില്‍ ദീര്‍ഘകാല ചരിത്രമുള്ള നേതാവും സുഹൃത്തുമായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയന്‍: മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ഇ. അഹമ്മദ് എം.പിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.
എന്നും മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. വിദേശകാര്യ സഹമന്ത്രി എന്ന നിലയിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിക്കുന്നതിന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കായിട്ടുണ്ട്. റെയിൽവെ, മാനവവിഭവശേഷി സഹമന്ത്രി സ്ഥാനങ്ങളും വഹിച്ച അദ്ദേഹം മികച്ച പാർലമെന്റേറിയനായിരുന്നു. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി എന്ന നിലയിലും അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമായിരുന്നു.
ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വ്യക്തിയെന്ന നിലയിൽ ഇന്ത്യയുടെ താൽപര്യം അന്താരാഷ്ട്ര തലത്തിൽ ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഇ അഹമ്മദിന്റെ നിര്യാണം അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനും കുടുംബത്തിനും മാത്രമല്ല സമുഹത്തിനാകെ വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ആത്മാർത്ഥമായി അനുശോചിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു.

രമേശ് ചെന്നിത്തല: അഹമ്മദ് സാഹിബ്ബിന്റെ വേര്‍പാട് വ്യക്തിപരമായി കടുത്ത ദുഖമാണ് എന്നില്‍ സൃഷ്ടിക്കുന്നത്. നാടിന് തീരാ നഷ്ടവുമാണ് ആ വേര്‍പാട്. വര്‍ഷങ്ങളോളം നീണ്ട ഉറ്റ സൗഹൃദമാണ് എനിക്ക് ഇ.അഹമ്മദ് സാഹിബ്ബുമായുണ്ടായിരുന്നത്. ഞങ്ങള്‍ ഒരുമിച്ച് എം.എല്‍.എമാരും മന്ത്രിമാരുമായിരുന്നു. മനസ്സിന്റെ ഉള്ളിലേക്കിറങ്ങിച്ചെല്ലുന്ന ആ ചിരിയും നിഷ്‌കളങ്കമായ പെരുമാറ്റവും കലര്‍പ്പില്ലാത്ത സ്‌നേഹവും എനിക്ക് ഒരിക്കലും മറക്കാനാവില്ല. ഞാന്‍ വിവാഹം കഴിച്ച് തിരുവനന്തപുരത്ത് എത്തുമ്പോള്‍ അഹമ്മദ് സാഹിബ്ബും ഭാര്യയും ചേര്‍ന്നാണ് ഞങ്ങളെ സ്വീകരിച്ചത്. അവര്‍ വിളമ്പിയ ആഹാരത്തിന്റെ സ്വാദ് ഇപ്പോഴും എന്റെ നാവിലുണ്ട്. പിന്നീട് ഞങ്ങള്‍ ഒരുമിച്ച് പാര്‍ലമെന്റില്‍ എം.പിമാരായും പ്രവര്‍ത്തിച്ചു. നിയമസഭയിലായാലും പാര്‍ലമെന്റിലായാലും മൗലികമായ തന്റെ നിരീക്ഷണങ്ങള്‍ വഴി അദ്ദേഹത്തിന് സഭയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. മതനിരപേക്ഷതയില്‍ അടിയുറച്ച് വിശ്വസിച്ച അദ്ദേഹം മതസൗഹാര്‍ദ്ദത്തിന് നല്കിയ സംഭാവനകള്‍ എന്നെന്നും ഓര്‍മിക്കപ്പെടും.

ഉമ്മന്‍ ചാണ്ടി: അഹമ്മദ് സാഹിബിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം. സാഹിബിന്റെ വിയോഗം ഭാരതത്തിന്റെ നഷ്ടമാണ്. അദ്ദേഹം നാടിനു നൽകിയ സംഭാവനകൾ എന്നെന്നും ഓർമ്മിക്കപ്പെടും.

അശോക് ഗെഹലോട്ട് (മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി): മുന്‍ മന്ത്രി ഇ. അഹമ്മദിന്റെ വിയോഗത്തില്‍ ഹൃദയംഗമമായ അനുശോചനങ്ങള്‍. അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം എന്റെ ചിന്തയും പ്രാര്‍ത്ഥനയും. അദ്ദേഹത്തിന്റെ ആത്മാവ് ശാന്തിയില്‍ വിശ്രമിക്കട്ടെ.

മമ്മൂട്ടി: ഇ. അഹമ്മദ് സാഹിബിന് ആദരാഞ്ജലികള്‍.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending