Connect with us

Culture

ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം

Published

on

തിരുവനന്തപുരം: സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിന്റെ പിടിയില്‍. അരി, പച്ചക്കറി, മത്സ്യമാംസ്യങ്ങള്‍ എന്നിവക്കെല്ലാം ഒരേപോലെ വില കുതിച്ചുയരുന്നത് ഇതാദ്യം. അരിയുടെ വില യാതൊരു നിയന്ത്രണവുമില്ലാതെയാണ് വര്‍ധിക്കുന്നത്.

ജയ അരിക്ക് 40 മുതല്‍ 45 വരെയും സുരേഖ അരിക്ക് 41- 43 രൂപയുമാണ് ഹോള്‍സെയില്‍ വില. എന്നാല്‍ ഇത് ചില്ലറ വില്‍പന കടകളിലെത്തുമ്പോള്‍ കിലോക്ക് 55 രൂപയും അതിനുമുകളിലും ഈടാക്കപ്പെടുന്നു. ചമ്പാ അരിയുടെ വില 58 രൂപയാണ്.കഴിഞ്ഞ നാല് ദിവസത്തിനിടെ അഞ്ചുരൂപയുടെ വര്‍ധനയാണുണ്ടായത്. ബ്രാന്റഡ് മട്ട അരി കിലോ 51 മുതല്‍ 55 രൂപ വരെയാണ് വില. പച്ചരി 22 ല്‍നിന്ന് 26 എന്ന നിലയിലേക്ക് ഉയര്‍ന്നു. കാബൂളി കടല കിലോക്ക് 180 രൂപയായി. നാടന്‍ കടല കിലോക്ക് 92 മുതല്‍ 96 വരെയായി വില ഉയര്‍ന്നു. ചെറിയ ഉള്ളി കിലോക്ക് 140 മുതല്‍ 145 വരെയായി. സവാളയുടെ വിലയിലും 5രൂപ മുതല്‍ 10രൂപ വരെ വര്‍ധനവുണ്ടായി. ഉരുളക്കിഴങ്ങിന് രണ്ടു ദിവസംകൊണ്ട് രണ്ട് രൂപ കൂടി കിലോവില 25ല്‍ എത്തി. വെളിച്ചെണ്ണക്ക് 147 രൂപയാണ് വില. പഞ്ചസാര- 45, വന്‍പയര്‍- 78, കാരറ്റ്- 80, ബീറ്റ്‌റൂട്ട്- 46, കുമ്പളങ്ങ- 27, കറിക്കടല- 100, ജീരകം- 290, ചേന – 59, മരച്ചീനി- 27, കരുപ്പട്ടി- 163, പുളി- 118 എന്നിങ്ങനെയാണ് ഇന്നലത്തെ വില. മുളക്, ഉഴുന്ന്, സാമ്പാര്‍ പരിപ്പ്, ചെറുപയര്‍, വെളുത്തുള്ളി തുടങ്ങി എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധിച്ചു.
പൊതുവിപണിയില്‍ ഇടപെടാനോ വിലക്കയറ്റത്തിന് പരിഹാരം കാണാനോ സര്‍ക്കാര്‍ ഇനിയും തയാറായിട്ടില്ല. റമസാന്‍, ഓണം പ്രമാണിച്ച് ഉണ്ടാകാന്‍ ഇടയുള്ള കൊള്ളവിലക്കയറ്റം തടയാന്‍ അടിയന്തരമായി എന്തെങ്കിലും ചെയ്യാന്‍ ആലോചിക്കുന്നുമില്ല. ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യമന്ത്രിയുടെ ഓഫീസിനും മറുപടിയില്ല. ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന നെല്ലിന്റെ അളവ് കുറഞ്ഞതും വില ഉയര്‍ന്നതുമാണ് അരിവില കൂടാന്‍ കാരണമായതെന്നും നെല്ലിന് കിലോഗ്രാമിന് മൂന്നു രൂപയാണ് കഴിഞ്ഞദിവസം വര്‍ധിച്ചതെന്നും വ്യാപാരികള്‍ പറയുന്നു. അതേസമയം വിലകയറ്റം ചില വ്യാപാരികള്‍ ബോധപൂര്‍വം സൃഷ്ടിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ പ്രതികരിച്ചു. ലീഗല്‍ മെട്രോളജി കര്‍ശന പരിശോന നടത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു. കാലിവില്‍പന നിയന്ത്രണവുമായി ബന്ധപ്പെട്ടുണ്ടായ ഇറച്ചിവിലയും കുതിച്ചുയര്‍ന്നു. പോത്തിറച്ചിക്ക് 20 രൂപയാണ് കൂടിയത്. കോഴിയിറച്ചിക്ക് കിലോക്ക് 25 രൂപ വര്‍ധിച്ചു. ആട്ടിറച്ചി കിലോക്ക് 100 രൂപ വരെ കൂടിയിട്ടുണ്ട്. മത്സ്യയിനങ്ങള്‍ക്ക് പെട്ടെന്നുണ്ടായ വിലയക്കറ്റം ഞെട്ടിക്കുന്നതായി. അയലക്കും മത്തിക്കും കഴിഞ്ഞ മാസത്തേതിന്റെ ഇരട്ടി വിലയാണിപ്പോള്‍ നെയ്മീന്‍, കരിമീന്‍ എന്നിവക്കും വില കയറിയിട്ടുണ്ട്. തമിഴ്‌നാട് ഉള്‍പെടെയുള്ള സംസ്ഥാനങ്ങളില്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം നിരോധിച്ചതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന മീന്‍ 30 ശതമാനം കുറഞ്ഞു. കേരളത്തിലെ ട്രോളിങ് നിരോധനം നിലവില്‍വന്നതോടെ വില ഇനിയും ഉയരും. നേരത്തെ അരിവില 50 രൂപ കടന്നപ്പോള്‍ പ്രതിപക്ഷ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് നേരിട്ട് അരി എത്തിച്ചിരുന്നു. ബംഗാളില്‍ നിന്ന് അരി എത്തിച്ച് കുറഞ്ഞ വിലക്ക് വിതരണം ചെയ്‌തെങ്കിലും പിന്നീടിത് നിലച്ചു. ഇതിനിടെ ആറ് റമസാന്‍ മെട്രോ ഫെയറുകളും 90 റമസാന്‍ ചന്തകളും സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 24 വരെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending