Connect with us

Culture

ട്രംപിന്റെ പ്രഖ്യാപനത്തില്‍ അമര്‍ഷം പുകയുന്നു; യു.എസ് എംബസികള്‍ക്ക് മുന്നില്‍ പ്രതിഷേധം

Published

on

വാഷിങ്ടണ്‍: ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ലോകവ്യാപക പ്രതിഷേധം തുടരുന്നു. വിവിധ രാഷ്ട്രങ്ങളിലെ യു.എസ് എംബസികളിലേക്ക് ഇന്നലെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇന്തൊനേഷ്യന്‍ തലസ്ഥാനമായ ജൊക്കാര്‍ത്തയിലെ യു.എസ് എംബസിയിലേക്ക് നടന്ന പ്രകടനത്തില്‍ ആയിരങ്ങളാണ് അണി നിരന്നത്.
ഖുദിസിന്റെ മണ്ണിലേക്ക് യു.എസ് എംബസി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, ജറൂസലേമിനെയും ഫലസ്തീനെയും ഇസ്രാഈലിന്റെ പിടിയില്‍നിന്ന് മോചിതമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ഏന്തിയായിരുന്നു പ്രതിഷേധം. ഇസ്്‌ലാമിക് പ്രോസ്ഫറസ് ജസ്റ്റിസ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ബുധനാഴ്ച ട്രംപ് നടത്തിയ പ്രഖ്യാപനത്തിനു ശേഷം ജസ്റ്റിസ് പാര്‍ട്ടി സംഘടിപ്പിച്ച രണ്ടാമത് കൂറ്റന്‍ പ്രകടനമായിരുന്നു ഇന്നലത്തേത്. യു.എന്‍ പ്രമേയങ്ങളുടെ ലംഘനവും സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്നതുമാണ് ട്രംപിന്റെ നടപടിയെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്്‌ലിം ജനസംഖ്യയുള്ള ഇന്തൊനേഷ്യ തികഞ്ഞ ഫലസ്തീന്‍ അനുഭാവ രാഷ്ട്രവും ഇസ്രാഈലുമായി ഒരു തരത്തിലുമുള്ള നയതന്ത്ര ബാന്ധവങ്ങളും ഇല്ലാത്ത രാഷ്ട്രവുമാണ്.
ലബനാനിലെ യു.എസ് എംബസിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയവരെ പിരിച്ചുവിടാന്‍ സുരക്ഷാ സൈന്യം കണ്ണീര്‍ വാതക പ്രയോഗം നടത്തി. നോര്‍ത്ത് ബെയ്‌റൂത്തിലെ അക്‌വാര്‍ ഏരിയയിലുള്ള യു.എസ് എംബസിയിലേക്ക് നടന്ന പ്രകടനത്തില്‍ ആയിരങ്ങളാണ് അണിചേര്‍ന്നത്. ലബനാന്റെയും ഫലസ്തീന്റെയും ദേശീയ പതാകകള്‍ ഏന്തിയാണ് പലരും പ്രകടനത്തില്‍ പങ്കെടുത്തത്. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ കോലം കത്തിച്ചും ഇസ്രാഈല്‍, യു.എസ് പതാകകള്‍ക്ക് തീയിട്ടും ജനം പ്രതിഷേധം പ്രകടിപ്പിച്ചു.
ട്രംപിന്റെ നീക്കത്തെ വിമര്‍ശിച്ച് യു.എ.ഇയും രംഗത്തെത്തി. ഭീകരകേന്ദ്രങ്ങളെ സഹായിക്കാന്‍ മാത്രമേ ട്രംപിന്റെ നടപടി ഉപകരിക്കൂവെന്നും വിവാദ തീരുമാനം യു.എസ് ഭരണകൂടം പുനഃപ്പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അബുബാദി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ രാജകുമാരന്‍ പറഞ്ഞു.
നിരന്തര ശ്രമങ്ങളിലൂടെ അടിച്ചമര്‍ത്തലിന് വിധേയമായിരിക്കൊണ്ടിരിക്കുന്ന ഭീകര കേന്ദ്രങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നതാണ് ട്രംപിന്റെ തീരുമാനം. മധ്യപൂര്‍വേഷ്യന്‍ സമാധാന ശ്രമങ്ങളില്‍ മധ്യസ്ഥത വഹിക്കാനുള്ള യു.എസിന്റെ സാധ്യതക്ക് ഇതോടെ മങ്ങലേറ്റതെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. വാഷിങ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസിയില്‍നിന്നുള്ള പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് ഭൂരിപക്ഷ കിഴക്കന്‍ ജറൂസലേമിന്റെ നിയന്ത്രണം ഫലസ്തീന് നല്‍കണം. ഈ നിര്‍ദേശത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളതാണ്. ഇതുസംബന്ധിച്ച യു.എന്‍ പ്രമേയങ്ങളുടെ ലംഘനം കൂടിയാണ് ട്രംപ് ഭരണകൂടത്തിന്റെ ഏകപക്ഷീയ നടപടിയെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് കുറ്റപ്പെടുത്തി.
തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പതിനായിരങ്ങളാണ് സംബന്ധിച്ചത്. ഇസ്രാഈല്‍- യു.എസ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയ ജനം തൂര്‍ക്കി പതാകക്കൊപ്പം ഫലസ്തീന്‍ പതാക കൂടി ചേര്‍ത്തുപിടിച്ച് പീഡിത ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഫലസ്തീന്‍ ഒറ്റയ്ക്കല്ല, സയണിസം തുലയട്ടെ തുടങ്ങിയ മുദ്രാവാക്യം വിളികളുമായാണ് ആയിരങ്ങള്‍ പ്രതിഷേധ പ്രകടനത്തില്‍ കണ്ണിചേര്‍ന്നത്. ട്രംപിന്റെ പ്രഖ്യാപനം വന്ന ബുധനാഴ്ച മുതല്‍ തുര്‍ക്കിയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്. ട്രംപിന്റെ പ്രഖ്യാപനത്തെ നിശിതമായി വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു.

Film

420(ഫ്രോഡ്) നടത്തുന്നവര്‍ 400 സീറ്റിനെപ്പറ്റി സംസാരിക്കുന്നു: ബി.ജെ.പിക്കെതിരെ പ്രകാശ് രാജ്

തട്ടിപ്പ് കേസിന്റെ വകുപ്പായ 420 എന്ന പദം സൂചിപ്പിച്ചുകൊണ്ടാണ് പ്രകാശ് രാജ് സംസാരിച്ചത്.

Published

on

420 (ഫ്രോഡ്) നടത്തിയവര്‍ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുന്നതിനെപ്പറ്റി സംസാരിക്കുകയാണെന്ന് ബി.ജെ.പിയുടെ പേര് പരാമര്‍ശിക്കാതെ നടന്‍ പ്രകാശ് രാജ് പറഞ്ഞു. തട്ടിപ്പ് കേസിന്റെ വകുപ്പായ 420 എന്ന പദം സൂചിപ്പിച്ചുകൊണ്ടാണ് പ്രകാശ് രാജ് സംസാരിച്ചത്.

‘420 നടത്തിയവര്‍ മാത്രമേ 400 സീറ്റ് നേടുന്നതിനെക്കുറിച്ച് സംസാരിക്കൂ, കര്‍ണാടകയിലെ ചിക്കമംഗളൂരു പ്രസ് ക്ലബില്‍ സംസാരിച്ച പ്രകാശ് രാജ് പറഞ്ഞു.400-ലധികം സീറ്റുകളുമായി എന്‍.ഡി.എ അധികാരത്തില്‍ തുടരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദങ്ങള്‍ക്ക് മറുപടിയായി, ജനാധിപത്യത്തില്‍ ഒരു പാര്‍ട്ടിക്ക് 400-ഓ അതിലധികമോ സീറ്റുകള്‍ നേടാനുള്ള സാധ്യതയില്ലെന്ന് താരം പറഞ്ഞു.

‘ജനങ്ങള്‍ തന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് ഒരു സീറ്റ് നേടാനാകൂ. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ട് പോയി സീറ്റ് പിടിക്കാമെന്ന് അവകാശപ്പെടാന്‍ കഴിയില്ല, അതിനെ അഹങ്കാരം എന്ന് വിളിക്കും,’ പ്രകാശ് രാജ് പറഞ്ഞു. 400-ലധികം സീറ്റുകളുമായി എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്ന് ഫെബ്രുവരി അഞ്ചിന് പ്രധാനമന്ത്രി മോദി രാജ്യസഭയില്‍ പറഞ്ഞിരുന്നു.

ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു, ‘നമ്മുടെ മൂന്നാം ഭരണം വിദൂരമല്ല, പരമാവധി 100-125 ദിവസങ്ങള്‍ ബാക്കിയുണ്ട്. രാജ്യം മുഴുവന്‍ ‘അബ്കി ബാര്‍, 400 പാര്‍’ എന്ന് പറയുന്നു. ഫെബ്രുവരി രണ്ടിന് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.

Continue Reading

Film

2018നെ പിന്നിലാക്കി മഞ്ഞുമ്മല്‍ ബോയ്‌സ്; ആഗോളതലത്തില്‍ ഏറ്റവുമധികം പണം വാരിയ മലയാള സിനിമ

നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സ് നേടിയിരിക്കുന്നത്

Published

on

ജൂഡ് ആന്തണി സംവിധാനം ചെയ്ത് ‘2018’ എന്ന ചിത്രത്തെ മറികടന്ന് മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ് ആ?ഗോളതലത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാളചിത്രമായി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് മാറിയതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ നേടിയിരിക്കുന്നത്. ഏറെ വൈകാതെ തന്നെ സിനിമ 200 കോടി തികയ്ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ജാൻ.എ.മൻ എന്ന സിനിമയിലൂടെ സിനിമാസംവിധാനം ആരംഭിച്ച ചിദംബരത്തിൻ്റെ രണ്ടാമത്തെ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് തുടങ്ങിയവർ അഭിനയിച്ച ചിത്രം തമിഴ്നാട്ടിലും തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. 7 ദിവസം കൊണ്ട് 33 കോടിയാണ് സിനിമയുടെ തമിഴ്‌നാട് കളക്ഷൻ.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമിച്ചത്.

Continue Reading

crime

‘ജയ് അല്ലു അർജുൻ’ വിളിക്കാൻ ആവശ്യപ്പെട്ട് യുവാവിനെ തല്ലിച്ചതച്ച് ഫാൻസ്; വിഡിയോ

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം.

Published

on

തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്‍റെ ആരാധകർ ബംഗളൂരുവിൽ ഒരു യുവാവിനെ ക്രൂരമായി ആക്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ‘ജയ് അല്ലു അർജുൻ’ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടാണ് മർദനം.

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം. മർദനമേറ്റ യുവാവിന്‍റെ മുഖത്തടക്കം മുറിവേറ്റതും രക്തം പടർന്നതും ദൃശ്യങ്ങളിലുണ്ട്. മർദനത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും മർദനമേറ്റയാൾ പ്രഭാസ് ആരാധകനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

https://twitter.com/i/status/1766800114939842814

സംഭവത്തിനെതിരെ പ്രതികരിച്ച് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. അക്രമികൾക്കെതിരെ നടപടി വേണമെന്ന് നിരവധി പേർ ബംഗളൂരു പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Trending