Connect with us

More

ബാഴ്‌സയെ ട്രോളി പി.എസ്.ജി

Published

on

പാരീസ്: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയലിനോട് തോറ്റതും മത്സരത്തിനിടെ സെര്‍ജിയോ റാമോസ് ലയണല്‍ മെസ്സിയെ പരിഹസിച്ചതും ബാഴ്‌സയുടെ ആരാധകര്‍ ഒരു പക്ഷേ ക്ഷമിച്ചേക്കാം. എന്നാല്‍ നെയ്മറെ ബാഴ്‌സയില്‍ നിന്നും അടര്‍ത്തി മാറ്റിയ പി.എസ്.ജിയുടെ ട്രോള്‍ കൊണ്ടത് ബാഴ്‌സയുടെ ചങ്കിലാണ്. ബാഴ്‌സയുടെ തോല്‍വിക്കു പിന്നാലെ നെയ്മര്‍ പൊട്ടിച്ചിരിക്കുന്ന ചിത്രവും ഒപ്പം ചിരിക്കുന്ന ഒരു ഇമോജിയുമാണ് പി.എസ്.ജി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തു വിട്ടത്. നെയ്മര്‍ ബാഴ്‌സയുടെ തോല്‍വിയില്‍ സന്തോഷിക്കുകയാണെന്നു തോന്നിക്കുന്ന രൂപത്തിലാണ് ചിത്രം പുറത്തു വിട്ടിരിക്കുന്നത്.


ഇതിനു താഴെ ബാഴ്‌സക്ക് പി.എസ്.ജിയില്‍ നിന്നേറ്റ തോല്‍വിയുടെ കണക്കുകളും ഫ്രഞ്ച് ആരാധകര്‍ നിരത്തിയിട്ടുണ്ട്. അതേ സമയം ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയെ 6-1ന് തകര്‍ത്ത ബാഴ്‌സയുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ആരാധകര്‍ പിഎസ്ജിയോട് കണക്ക് ചോദിക്കുന്നത്. നെയ്മര്‍ പോയതിന് ശേഷം കളിച്ച മൂന്നില്‍ രണ്ട് മത്സരവും ബാഴ്‌സലോണ തോല്‍ക്കുകയായിരുന്നു. അതേ സമയം പി.എസ്.ജിക്കു വേണ്ടി കളത്തിലിറങ്ങിയ നെയ്മര്‍ ആദ്യ മത്സരത്തില്‍ ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. സീസണ്‍ ഏറെ ദൈര്‍ഘ്യമുള്ളതാണ്, അതിനാല്‍ ഇനിയും പുരോഗമിക്കാന്‍ സമയമുണ്ട്. പക്ഷേ കഴിഞ്ഞ ഒമ്പത് വര്‍ഷമായി ബാഴ്‌സയില്‍ തുടരുന്ന തനിക്ക് ഇതാദ്യമായി റയലിനേക്കാളും താഴ്ന്നവരാണ് തങ്ങളെന്ന തോന്നലുണ്ടായെന്നായിരുന്നു മത്സര ശേഷം ബാഴ്‌സ താരം പിക്വേയുടെ പ്രതികരണം.

kerala

രണ്ട് മുഖ്യമന്ത്രിമാർ ജയിലിൽ, പിണറായിയെ മാത്രം കേന്ദ്രസർക്കാർ ജയിലിൽ അടയ്ക്കാത്തതെന്ത്’: രാഹുൽ ഗാന്ധി

കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി

Published

on

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് ബിജെപിയെ എതിര്‍ക്കുന്ന രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. പക്ഷേ പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ല. ഒരാള്‍ ബിജെപിയെ ആക്രമിച്ചാല്‍ 24 മണിക്കൂറിനകം തിരിച്ച് ആക്രമിക്കുന്നതാണ് അവരുടെ ശൈലി.

വിമര്‍ശനവും എതിര്‍പ്പും സത്യസന്ധമായാല്‍ മാത്രമേ ബിജെപി പിന്നാലെ വന്ന് ആക്രമിക്കൂവെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അദാനിക്കെതിരെ പ്രസംഗിച്ചതിനു പിന്നാലെ തന്നെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി. താമസിച്ചിരുന്ന വീട്ടില്‍നിന്നു പോലും പുറത്താക്കി. ഇന്ത്യ മുഴുവന്‍ തനിക്കു വീടുണ്ടെന്നും മോശപ്പെട്ട വീട്ടില്‍നിന്ന് പുറത്താക്കിയതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട്; കാസര്‍കോട്ടെ സംഭവം പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

മോക് പോളില്‍ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി

Published

on

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍കോട് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീന്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്ന സംഭവത്തില്‍ ഇടപെട്ട് സുപ്രീം കോടതി.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍കോട് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍, ചെയ്യാത്ത വോട്ട്, വോട്ടിങ് മെഷീന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്നാണ് പരാതി.

മോക് പോളില്‍ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. വിവിപാറ്റുകള്‍ എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകന്‍ കാസര്‍കോട്ടെ മോക് പോള്‍ വിഷയം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.

Continue Reading

kerala

സില്‍വര്‍ലൈന്‍ അട്ടിമറിക്കാന്‍ വി ഡി സതീശന്‍ 150 കോടി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി

എൽഡിഎഫ് പ്രവർത്തകന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയാണ് തള്ളിയത്

Published

on

തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. എൽഡിഎഫ് പ്രവർത്തകന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയാണ് തള്ളിയത്.

അന്വേഷണത്തിന് അനുമതി ചോദിച്ച് വിജിലന്‍സ് സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ മറുപടി ലഭിച്ചില്ലെന്ന് വിജിലന്‍സ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതിയെ അറിയിച്ചിരുന്നു. ആരോപണവുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുമോ എന്ന് കോടതി ഹര്‍ജിക്കാരനോട് രണ്ടുതവണ ആരാഞ്ഞിരുന്നു. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ല.

ഹര്‍ജിയില്‍ ഈ മാസം ആദ്യം വാദം പൂര്‍ത്തിയായിരുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മറുപടി ലഭിക്കുന്നതിനാണ് വിധി പറയുന്നത് ഇന്നത്തേക്കു മാറ്റിവച്ചത്. കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വി.ഡി. സതീശന്‍ അന്തര്‍ സംസ്ഥാന ലോബികളില്‍ നിന്നും കൈക്കൂലി വാങ്ങിയതായി പി.വി. അന്‍വര്‍ നിയമസഭയില്‍ പൊള്ളയായ ആരോപണം ഉന്നയിച്ചിരുന്നത്. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് കവടിയാര്‍ സ്വദേശിയായ ഹഫീസ് എന്നയാളാണ് വിജിലന്‍സ് ഡയറക്ടറെ സമീപിച്ചത്.

 

Continue Reading

Trending